Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണാവതാരം

ദേവകിയുടെ ആറുപുത്രന്മാരെ, ജനിച്ച ഉടനെ, കംസന്‍ വക വരുത്തി. ദേവകി ഏഴാമതു ഗര്‍ഭം ധരിച്ചു. അത് അനന്തന്റെ അവതാരമായിരുന്നു. വിഷ്ണുമായ ആ ഗര്‍ഭത്തെ അമ്പാടിയില്‍ക്കഴിഞ്ഞിരുന്ന രോഹിണിയുടെ ഗര്‍ഭത്തിലേക്കു മാറ്റി. രോഹിണിയും വസുദേവപത്‌നിയായിരുന്നു. അമ്പാടിയിലായിരുന്നു താമസം. രോഹിണി നാഗമാതാവായ സുരസയുടെ പുനര്‍ജന്മമായിരുന്നത്രെ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2021, 09:55 pm IST
inSamskriti

കംസന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭൂമീദേവിയും ദേവന്മാരും ബ്രഹ്മാവിനെ ചെന്നു കണ്ടു. ബ്രഹ്മാവ് കൈലാസത്തിലെത്തി. അവിടെനിന്നു ശിവഭഗവാനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. അവര്‍ ഭഗവാനെ സ്തുതിച്ചു. ഭൂമിയിലെ കംസന്റെയും കൂട്ടാളികളുടെയും കഥ വിവരിച്ചു. കംസനിഗ്രഹത്തിനായി യദുകുലത്തില്‍ ദേവകീ പുത്രനായി ഭഗവാന്‍ ജനിക്കാമെന്നു വാക്കു കൊടുത്തു. ദേവന്മാരോട് യദുകുലത്തില്‍ ഗോപന്മാരായും ഗോപികമാരായും ജന്മമെടുക്കാനും നിര്‍ദേശിച്ചു.

ദേവകിയുടെ ആറുപുത്രന്മാരെ, ജനിച്ച ഉടനെ, കംസന്‍ വക വരുത്തി. ദേവകി ഏഴാമതു ഗര്‍ഭം ധരിച്ചു. അത് അനന്തന്റെ അവതാരമായിരുന്നു. വിഷ്ണുമായ ആ ഗര്‍ഭത്തെ അമ്പാടിയില്‍ക്കഴിഞ്ഞിരുന്ന രോഹിണിയുടെ ഗര്‍ഭത്തിലേക്കു മാറ്റി. രോഹിണിയും വസുദേവപത്‌നിയായിരുന്നു. അമ്പാടിയിലായിരുന്നു  താമസം. രോഹിണി നാഗമാതാവായ സുരസയുടെ പുനര്‍ജന്മമായിരുന്നത്രെ.

ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം അലസിപ്പോയതായി എല്ലാവരും കരുതി. ദേവകിയുടെ എട്ടാമത്തെ ഗര്‍ഭധാരണത്തോടെ ദേവകിക്കും പ്രകൃതിക്കും വിശിഷ്ഠമായ ശോഭ വര്‍ധിക്കുന്നതായി എല്ലാവരും ശ്രദ്ധിച്ചു. കംസനും കൂട്ടാളികളും കൂടുതല്‍ ജാഗരൂകരായി.ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളില്‍ അര്‍ദ്ധരാത്രി സമയം. മഴ തുടര്‍ച്ചയായി പെയ്യുന്നുണ്ടായിരുന്നു. ജയിലില്‍ കാവല്‍ക്കാരെല്ലാം മായാ നിദ്രയിലായി. വസുദേവരുടെയും ദേവകിയുടെയും കൈകാലുകളിലെ ചങ്ങലകള്‍ താനെ അഴിഞ്ഞു വീണു. ദേവകി ഒരു ദിവ്യശിശുവിനു ജന്മമേകി. വസുദേവ ദേവകിമാര്‍ക്ക്  

പൂര്‍ണരൂപത്തില്‍ ദര്‍ശനം നല്‍കി.

”മിന്നും പൊന്നിന്‍ കിരീടം തരിവള കടകം

കാഞ്ചി പൂഞ്ചേല, മാലാ

ധന്യശ്രീ വത്സ, സല്‍കൗസ്തുഭമിടകലരും

ചാരുദോരന്തരാളം

ശംഖം ചക്രം ഗദാ പങ്കജമിതിവിലസും

നാലുതൃക്കൈകളോടും

സങ്കീര്‍ണ ശ്യാമവര്‍ണ്ണം, ഹരിവപുരമലം

പൂരയേ മംഗളം വഃ” എന്നു വസുദേവരും ദേവകിയും  ഭഗവാനെ സ്തുതിച്ചു.

ഭഗവാന്‍ വസുദേവരോടു പറഞ്ഞു:

‘പിതാവേ, ഇപ്പോള്‍ തന്നെ അമ്പാടിയില്‍ യശോദ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിട്ടുണ്ട്. മായാ വൈഭവംകൊണ്ടു യശോദയ്‌ക്കുപോലും ഇക്കാര്യം അറിയില്ല. അങ്ങു എന്നെ അമ്പാടിയില്‍ കൊണ്ടുപോയാക്കുക. അവിടുത്തെ പെണ്‍കുഞ്ഞിനെ ഇവിടേക്കു കൊണ്ടുവരിക’ ഇത്രയും പറഞ്ഞു വിഷ്ണു ഭഗവാന്‍ വിഷ്ണുരൂപം ഉപേക്ഷിച്ചു സാധാരണ ബാലനായി.

ഭഗവാന്റെ മായാബലം കൊണ്ട് പ്രകൃതിമൊത്തം സുഷുപ്തിയിലാണ്. കാവല്‍ക്കാരെല്ലാം ഉറക്കത്തിലാണ്. വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകളും കോട്ടവാതിലുകളും പൂട്ടുകളും എല്ലാം താനെ തുറന്നു കിടന്നു.

വസുദേവര്‍ ഭഗവാനെ ഒരു കുട്ടയിലാക്കി ശിരസ്സിലേറ്റി മുന്നോട്ടു നീങ്ങി. പുറത്തു കാറ്റും മഴയുമാണ്. അനന്തന്‍ തന്റെ ഫണങ്ങള്‍ ഉയര്‍ത്തി കുടയായി പിടിച്ചു. ഭഗവാനും വസുദേവര്‍ക്കും മഴയില്‍ നിന്നു രക്ഷ നല്‍കി. അനന്തന്റെ ശിരസ്സിലെ മാണിക്യം പ്രകാശം ചൊരിഞ്ഞ് വഴികാട്ടി. നിറഞ്ഞൊഴുകുന്ന കാളിന്ദി വസുദേവര്‍ക്ക് വഴിയൊരുക്കുന്നതുപോലെ വസുദേവരുടെ നെരിയാണിവരെ മാത്രമായി ഒഴുകി. വസുദേവര്‍ അമ്പാടിയിലെത്തി. മഥുരപോലെ അമ്പാടിയും സുഖസുഷുപ്തിയില്‍. വാതിലുകള്‍ തുറന്നു കിടക്കുന്നു. വസുദേവര്‍ യശോദയുടെ അടുത്തെത്തി ഭഗവാനെ അരികത്തു ചേര്‍ത്തു കിടത്തി. യശോദയുടെ കുഞ്ഞിനെ കൊട്ടയിലെടുത്ത് തിരിച്ചു നടന്നു. മഥുരയിലെത്തി ദേവകിക്കടുത്ത് കുഞ്ഞിനെ കിടത്തി. പെട്ടെന്ന് അന്തരീക്ഷം മാറി മറിഞ്ഞു. വാതിലുകളും താഴുകളും ചങ്ങലകളും പഴയ പടിയിലായി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കാവല്‍ക്കാര്‍ ഉണര്‍ന്നു. ഉടനെ കംസനു ദൂതുപോയി.

പരിഭ്രമിച്ചു ചാടിയെണീറ്റ കംസന്‍ തറയില്‍ കമഴ്ന്നടിച്ചു വീണു. കുറെ ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളാണ് കംസന്. ആ ക്ഷീണവും കൂടിയുണ്ടായിരുന്നു. കംസന്‍ വളരെ വേഗത്തില്‍ ദേവകിക്കടുത്തെത്തി കൈക്കുഞ്ഞിനെ പിടിച്ചുവാങ്ങി കൈക്കലാക്കി. കംസന്റെ പ്രതീക്ഷയ്‌ക്കു വിപരീതമായി എട്ടാമത്തേത് പെണ്‍കുഞ്ഞ്. എട്ടാമത്തെ പുത്രന്‍ നിനക്കു കാലനാകും എന്നായിരുന്നു അശരീരിവാക്യം. ഇതും ഭഗവാന്റെ മായയോ? കംസന്‍ ശങ്കാകുലനായി.

പെണ്‍കുഞ്ഞായതിനാല്‍ അതിനെ വധിക്കരുതെന്ന് ദേവകിയും വസുദേവരും കംസനോടപേക്ഷിച്ചു. പക്ഷേ മരണഭയം കംസനെ ഭ്രാന്തനാക്കിയിരുന്നു. മറ്റു കുട്ടികളെ വധിച്ചതുപോലെ പാറയില്‍ അടിച്ചുകൊല്ലാന്‍ കുട്ടിയുടെ കാലുകള്‍ രണ്ടും പിടിച്ച് തലയ്‌ക്കു മുകളില്‍ ഓങ്ങിനിന്നു. ഒറ്റയടിക്കു കഥ കഴിക്കണം. തന്റെ കാലന്റെ കാലന്‍ താന്‍തന്നെയെന്നു കംസന്‍ നിശ്ചയിച്ചു ഉറക്കെ അട്ടഹസിച്ചു.

പക്ഷേ വിധി മറിച്ചായിപ്പോയി. കൈക്കുഞ്ഞു കംസന്റെ കയ്യില്‍ നിന്നു വഴുതി ആകാശത്തില്‍ ഉയര്‍ന്നു. അര്‍ദ്ധരാത്രിക്കു സൂര്യനുദിച്ചപോലെ ദേവീരൂപം പ്രത്യക്ഷമായി. മയില്‍പ്പീലി വിടര്‍ത്തിയപോലെ ദേവിയുടെ 32 കൈകളിലും ദിവ്യായുധങ്ങള്‍ വിളങ്ങി. നീട്ടിയ നാക്കും അരുണ നേത്രങ്ങളും തിളങ്ങി, വിളങ്ങിയ ദംഷ്‌ട്രങ്ങളും ഭീതിദമായി. ദേവിയില്‍നിന്നും വാക്കുകള്‍ ഉതിര്‍ന്നു.

‘ഹേ കംസാ! വധിക്കാനെങ്കിലും നീ എന്റെ കാലുപിടിച്ചതിനാല്‍ ഞാന്‍ നിന്നെ വെറുതെ വിടുന്നു. എങ്കിലും നീ ഓര്‍ത്തുകൊള്ളുക.’

”അരേ! ദുരാചാര! നൃശംസ! കംസാ!

പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ

തവാന്തകന്‍ ഭൂമിതലേ ജനിച്ചു.

ജവേന സര്‍വ്വത്ര തെരഞ്ഞുകൊള്‍ക.”

(ശ്രീകൃഷ്ണ ചരിതം മണിപ്രവാളം 2/40)

ദേവീദര്‍ശനം കിട്ടിയതുകൊണ്ടോ എന്തോ കംസനിലും ഒരു ശ്മശാന വൈരാഗ്യം തെളിഞ്ഞു.  ദേവകീ വസുദേവന്മാരെ സ്വതന്ത്രരാക്കി. കംസന്‍ ദേവകിയെ സമാധാനിപ്പിക്കാനായി പറഞ്ഞു. ഈ ജീവിതം വെറും നീര്‍പോളയാണ്. അതു ഏതു നിമിഷവും പൊലിയാം. പുത്രകളത്ര മിത്രാദികളാരും അതിനെ തടയാനുണ്ടാവില്ല.

”ധരിക്ക നീ സോദരി! നന്ദനന്മാര്‍

മരിക്കകൊണ്ടത്തല്‍ നിനക്കുവേണ്ട

ഒരിക്കലുണ്ടേവനുമാത്മനാശം

ജരയ്‌ക്കു മുമ്പേ മരണം മനോജ്ഞം”(ശ്രീ.മ. 2/45)

മുകുന്ദന്‍ മുസലിയാത്ത്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.