Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കണ്ണീരില്‍ നനഞ്ഞ മുടിയിഴകള്‍

നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Aug 8, 2021, 05:12 pm IST
in Article

മുടി ഒരു പ്രതീകമാണ്; ശക്തമായ പ്രതീകം. പ്രണയവും പകയും സൗന്ദര്യവും വാത്സല്യവും ആര്‍ദ്രതയും നിശ്ശബ്ദമായി അതില്‍ മിടിച്ചു കൊണ്ടിരിക്കുന്നു. അതറിഞ്ഞവരും അറിയാത്തവരും നാട്ടിലെമ്പാടുമുണ്ട്. കാര്‍കൂന്തലിന്റെ സൗന്ദര്യം വിവരിച്ചും വിശകലനം ചെയ്തും സ്വപ്‌നം കണ്ടും എത്രയെത്ര സാഹിത്യസൃഷ്ടികള്‍ നമ്മെ കോള്‍മയിര്‍ കൊള്ളിച്ചിരിക്കുന്നു.

മുടി കെട്ടാതെ പകയുടെ തീനാളങ്ങള്‍ ദിനംപ്രതി ഉയര്‍ത്തി തന്റെ പ്രതിജ്ഞ നിറവേറ്റി ചരിതാര്‍ഥയായ സ്ത്രീരത്‌നം നമ്മുടെ ഹൃദയങ്ങളെ ഇന്നും ആവേശം കൊള്ളിക്കുന്നില്ലേ? ഒരു മഹായുദ്ധത്തിനു പോലും കാര്‍കൂന്തല്‍ കാരണമായി എന്നു നമുക്കറിയാവുന്നതല്ലേ? അപ്പോള്‍ അതിന്റെ പ്രാധാന്യം എത്രയാവുമെന്ന് നമുക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ചരിത്രവും പുരാണവും കടന്ന് മുടി നമ്മുടെ പച്ചയാഥാര്‍ഥ്യത്തിന്റെ ഉമ്മറക്കോലായയിലാണ് എത്തിയിരിക്കുന്നത്. വിദ്വേഷത്തിന്റെ , വേദനയുടെ, കണ്ണീരിന്റെ, കദനത്തിന്റെ, കരുണയുടെ … അങ്ങനെയങ്ങനെ ഒട്ടുവളരെ ചിത്രങ്ങളാണ് മുമ്പിലേക്കു വരുന്നത്. അവയൊക്കെ നല്‍കുന്ന സന്ദേശം എന്താണെന്നോ എങ്ങനെയാണെന്നോ പറയുക വയ്യ.

ദുശ്ശാസനന്റെ ചോരകൊണ്ട് മിനുക്കിയ ശേഷമേ മുടി മാടിയൊതുക്കൂ എന്നായിരുന്നു ദ്രൗപദിയുടെ ശപഥം. അത് നിറവേറ്റാന്‍ ആത്മസമര്‍പണത്തിന്റെ ആള്‍രൂപങ്ങളായി പഞ്ചപാണ്ഡവരും അവര്‍ക്കു പിന്നില്‍ മഹാസേനയും ഉണ്ടായിരുന്നു. അതിന്റെ ആത്യന്തികഫലം നാം കണ്ടു.

 ഏതാണ്ട് അതിനോട് സാമ്യം കല്‍പിക്കാവുന്ന സംഭവഗതിയാണ് ദൈവത്തിന്റെ സ്വന്തം രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായത്. ഭരണകൂടത്തിന്റെ മൂക്കിനുതാഴെ പ്രിയപ്പെട്ട ചില സഹോദരിമാര്‍ തങ്ങളുടെ കൂന്തല്‍ മുറിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഓമനിച്ചു വളര്‍ത്തിയ മുടി ഹൃദയ വേദനയോടെ അവര്‍ മുറിച്ചെറിഞ്ഞത് കരുണയും ദയവും സാമാന്യബോധം പോലും ഇല്ലാത്ത രാഷ്‌ട്രീയ വൃകോദരങ്ങളുടെ മുമ്പിലേക്കാണ്. അത് വെറും മുടിയിഴകളായിരുന്നില്ല. കനല്‍ വഴികളിലൂടെ നടന്നു തീര്‍ത്ത ജീവിതത്തിന്റെ തുടിക്കുന്ന ഏടുകളായിരുന്നു.

പി എസ് സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ പോയ നൂറുകണക്കിന് സഹോദരീ സഹോദരന്മാരുടെ പ്രതിനിധികളായിരുന്നു അവര്‍. രാഷ്‌ട്രീയമ്ലേച്ഛതയുടെ കുപ്പായമിട്ടവര്‍ക്ക് ലജ്ജയില്ലാതെ കൊട്ടാരത്തിന്റെ പിന്നാമ്പുറത്ത് സദ്യ വിളമ്പിയതറിഞ്ഞതിന്റെ കണ്ണീരില്‍ നനഞ്ഞതായിരുന്നു അവര്‍ മുറിച്ചിട്ട മുടിയിഴകള്‍. കണ്ണിലെണ്ണയൊഴിച്ച് പഠിച്ചും പ്രാര്‍ത്ഥിച്ചും നടന്ന അവരുടെ മുഖത്തടിച്ചതു പോലെയുള്ള പ്രവൃത്തികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. സര്‍ക്കാര്‍ ജോലിയ്‌ക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു പോയ ബഹുഭൂരിപക്ഷം പേരുടെ കണ്ണീരിന് ഒരു വിലയും കല്‍പിക്കാത്ത ഭരണകൂടത്തിനുള്ള ശാപാഗ്‌നിയാണ് ആ മുടിയിഴകള്‍. പാര്‍ട്ടിക്കൊടി പിടിച്ച് തേരാ പാരാ നടക്കുന്നവര്‍ക്ക് പട്ടുപരവതാനി വിരിച്ചുകൊടുക്കുന്ന സംവിധാനത്തെ സര്‍ക്കാര്‍ എന്നു വിളിക്കുമ്പോള്‍ ഭാഷ മാനഭംഗപ്പെടുകയാണ്.

സര്‍ക്കാറിന്റെ രണ്ടാം വരവിന് തൊട്ടു മുമ്പ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരുന്ന ഹതഭാഗ്യര്‍ക്ക് തേനും പാലും ഒഴുകുന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. അത് വിശ്വസിച്ച് സ്വന്തം നാട്ടിലേക്ക് പോയവരുടെ കഴുത്തിലേക്കാണ് കൈമഴു വീശിയത്. അപ്പോള്‍ ചീറ്റിത്തെറിച്ച ചോരത്തുള്ളികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ഉണങ്ങിപ്പിടിച്ചു കിടപ്പുണ്ട്. അതിനൊപ്പം വിങ്ങിപ്പൊട്ടിയ ആത്മരോഷത്തിന്റെ സൂചകങ്ങളായി റാങ്ക്‌ലിസ്റ്റിലുള്ള സഹോദരിമാരുടെ ആ കൂന്തല്‍ച്ചുരുളുകളുമുണ്ടാവും. ധര്‍മാധര്‍മയുദ്ധത്തില്‍ വിജയശ്രീലാളിതരായി വന്ന പഞ്ചപാണ്ഡവരെ സാക്ഷി നിര്‍ത്തിയാണ് ദ്രൗപദി മുടിചീകിക്കെട്ടിയത്. ഇവിടെ മുറിഞ്ഞുവീണ മുടിയിഴകളെ നോക്കി കാലം നെടുവീര്‍പ്പിടുകയല്ലാതെ എന്തു ചെയ്യാന്‍. അന്ന് ധര്‍മം ഒരു ഭാഗത്തുണ്ടായിരുന്നു. ഇന്ന് പൊടിയെങ്കിലുമുണ്ടാേ കണ്ടുപിടിക്കാന്‍. അഥവാ കണ്ടുപിടിച്ചാല്‍ തന്നെ അംഗീകരിച്ചു തരുമോ? ആയതിനാല്‍ ആ മുടിയിഴകള്‍ മലയാളനാടിന്റെ നൊമ്പരത്തീയായി അധികാര കേന്ദ്രങ്ങളെ പൊള്ളിക്കട്ടെ. എല്ലാ സൗകര്യത്തോടെയും വാഴുന്ന പൊന്നുതമ്പുരാക്ക ന്മാര്‍ക്ക് എന്തായാലെന്താ! ഉറപ്പല്ലേ, എല്ലാം. പക്ഷേ, ഒന്നോര്‍ത്താല്‍ നന്ന്. നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും, സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

India

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)
Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.