Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കണ്ണീരില്‍ നനഞ്ഞ മുടിയിഴകള്‍

നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Aug 8, 2021, 05:12 pm IST
inArticle

മുടി ഒരു പ്രതീകമാണ്; ശക്തമായ പ്രതീകം. പ്രണയവും പകയും സൗന്ദര്യവും വാത്സല്യവും ആര്‍ദ്രതയും നിശ്ശബ്ദമായി അതില്‍ മിടിച്ചു കൊണ്ടിരിക്കുന്നു. അതറിഞ്ഞവരും അറിയാത്തവരും നാട്ടിലെമ്പാടുമുണ്ട്. കാര്‍കൂന്തലിന്റെ സൗന്ദര്യം വിവരിച്ചും വിശകലനം ചെയ്തും സ്വപ്‌നം കണ്ടും എത്രയെത്ര സാഹിത്യസൃഷ്ടികള്‍ നമ്മെ കോള്‍മയിര്‍ കൊള്ളിച്ചിരിക്കുന്നു.

മുടി കെട്ടാതെ പകയുടെ തീനാളങ്ങള്‍ ദിനംപ്രതി ഉയര്‍ത്തി തന്റെ പ്രതിജ്ഞ നിറവേറ്റി ചരിതാര്‍ഥയായ സ്ത്രീരത്‌നം നമ്മുടെ ഹൃദയങ്ങളെ ഇന്നും ആവേശം കൊള്ളിക്കുന്നില്ലേ? ഒരു മഹായുദ്ധത്തിനു പോലും കാര്‍കൂന്തല്‍ കാരണമായി എന്നു നമുക്കറിയാവുന്നതല്ലേ? അപ്പോള്‍ അതിന്റെ പ്രാധാന്യം എത്രയാവുമെന്ന് നമുക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ചരിത്രവും പുരാണവും കടന്ന് മുടി നമ്മുടെ പച്ചയാഥാര്‍ഥ്യത്തിന്റെ ഉമ്മറക്കോലായയിലാണ് എത്തിയിരിക്കുന്നത്. വിദ്വേഷത്തിന്റെ , വേദനയുടെ, കണ്ണീരിന്റെ, കദനത്തിന്റെ, കരുണയുടെ … അങ്ങനെയങ്ങനെ ഒട്ടുവളരെ ചിത്രങ്ങളാണ് മുമ്പിലേക്കു വരുന്നത്. അവയൊക്കെ നല്‍കുന്ന സന്ദേശം എന്താണെന്നോ എങ്ങനെയാണെന്നോ പറയുക വയ്യ.

ദുശ്ശാസനന്റെ ചോരകൊണ്ട് മിനുക്കിയ ശേഷമേ മുടി മാടിയൊതുക്കൂ എന്നായിരുന്നു ദ്രൗപദിയുടെ ശപഥം. അത് നിറവേറ്റാന്‍ ആത്മസമര്‍പണത്തിന്റെ ആള്‍രൂപങ്ങളായി പഞ്ചപാണ്ഡവരും അവര്‍ക്കു പിന്നില്‍ മഹാസേനയും ഉണ്ടായിരുന്നു. അതിന്റെ ആത്യന്തികഫലം നാം കണ്ടു.

 ഏതാണ്ട് അതിനോട് സാമ്യം കല്‍പിക്കാവുന്ന സംഭവഗതിയാണ് ദൈവത്തിന്റെ സ്വന്തം രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായത്. ഭരണകൂടത്തിന്റെ മൂക്കിനുതാഴെ പ്രിയപ്പെട്ട ചില സഹോദരിമാര്‍ തങ്ങളുടെ കൂന്തല്‍ മുറിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഓമനിച്ചു വളര്‍ത്തിയ മുടി ഹൃദയ വേദനയോടെ അവര്‍ മുറിച്ചെറിഞ്ഞത് കരുണയും ദയവും സാമാന്യബോധം പോലും ഇല്ലാത്ത രാഷ്‌ട്രീയ വൃകോദരങ്ങളുടെ മുമ്പിലേക്കാണ്. അത് വെറും മുടിയിഴകളായിരുന്നില്ല. കനല്‍ വഴികളിലൂടെ നടന്നു തീര്‍ത്ത ജീവിതത്തിന്റെ തുടിക്കുന്ന ഏടുകളായിരുന്നു.

പി എസ് സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ പോയ നൂറുകണക്കിന് സഹോദരീ സഹോദരന്മാരുടെ പ്രതിനിധികളായിരുന്നു അവര്‍. രാഷ്‌ട്രീയമ്ലേച്ഛതയുടെ കുപ്പായമിട്ടവര്‍ക്ക് ലജ്ജയില്ലാതെ കൊട്ടാരത്തിന്റെ പിന്നാമ്പുറത്ത് സദ്യ വിളമ്പിയതറിഞ്ഞതിന്റെ കണ്ണീരില്‍ നനഞ്ഞതായിരുന്നു അവര്‍ മുറിച്ചിട്ട മുടിയിഴകള്‍. കണ്ണിലെണ്ണയൊഴിച്ച് പഠിച്ചും പ്രാര്‍ത്ഥിച്ചും നടന്ന അവരുടെ മുഖത്തടിച്ചതു പോലെയുള്ള പ്രവൃത്തികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. സര്‍ക്കാര്‍ ജോലിയ്‌ക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു പോയ ബഹുഭൂരിപക്ഷം പേരുടെ കണ്ണീരിന് ഒരു വിലയും കല്‍പിക്കാത്ത ഭരണകൂടത്തിനുള്ള ശാപാഗ്‌നിയാണ് ആ മുടിയിഴകള്‍. പാര്‍ട്ടിക്കൊടി പിടിച്ച് തേരാ പാരാ നടക്കുന്നവര്‍ക്ക് പട്ടുപരവതാനി വിരിച്ചുകൊടുക്കുന്ന സംവിധാനത്തെ സര്‍ക്കാര്‍ എന്നു വിളിക്കുമ്പോള്‍ ഭാഷ മാനഭംഗപ്പെടുകയാണ്.

സര്‍ക്കാറിന്റെ രണ്ടാം വരവിന് തൊട്ടു മുമ്പ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരുന്ന ഹതഭാഗ്യര്‍ക്ക് തേനും പാലും ഒഴുകുന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. അത് വിശ്വസിച്ച് സ്വന്തം നാട്ടിലേക്ക് പോയവരുടെ കഴുത്തിലേക്കാണ് കൈമഴു വീശിയത്. അപ്പോള്‍ ചീറ്റിത്തെറിച്ച ചോരത്തുള്ളികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ഉണങ്ങിപ്പിടിച്ചു കിടപ്പുണ്ട്. അതിനൊപ്പം വിങ്ങിപ്പൊട്ടിയ ആത്മരോഷത്തിന്റെ സൂചകങ്ങളായി റാങ്ക്‌ലിസ്റ്റിലുള്ള സഹോദരിമാരുടെ ആ കൂന്തല്‍ച്ചുരുളുകളുമുണ്ടാവും. ധര്‍മാധര്‍മയുദ്ധത്തില്‍ വിജയശ്രീലാളിതരായി വന്ന പഞ്ചപാണ്ഡവരെ സാക്ഷി നിര്‍ത്തിയാണ് ദ്രൗപദി മുടിചീകിക്കെട്ടിയത്. ഇവിടെ മുറിഞ്ഞുവീണ മുടിയിഴകളെ നോക്കി കാലം നെടുവീര്‍പ്പിടുകയല്ലാതെ എന്തു ചെയ്യാന്‍. അന്ന് ധര്‍മം ഒരു ഭാഗത്തുണ്ടായിരുന്നു. ഇന്ന് പൊടിയെങ്കിലുമുണ്ടാേ കണ്ടുപിടിക്കാന്‍. അഥവാ കണ്ടുപിടിച്ചാല്‍ തന്നെ അംഗീകരിച്ചു തരുമോ? ആയതിനാല്‍ ആ മുടിയിഴകള്‍ മലയാളനാടിന്റെ നൊമ്പരത്തീയായി അധികാര കേന്ദ്രങ്ങളെ പൊള്ളിക്കട്ടെ. എല്ലാ സൗകര്യത്തോടെയും വാഴുന്ന പൊന്നുതമ്പുരാക്ക ന്മാര്‍ക്ക് എന്തായാലെന്താ! ഉറപ്പല്ലേ, എല്ലാം. പക്ഷേ, ഒന്നോര്‍ത്താല്‍ നന്ന്. നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും, സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.