Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിപ്പടയെയും അകമ്പടികളെയും പൂര്‍ണ്ണമായും ഒഴിവാക്കി; തുരങ്കം ഉദ്ഘാടനം ചെയ്തത് പൊതുജനങ്ങള്‍; കുതിരാനില്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു മാതൃക

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 09:51 pm IST
in Kerala

തൃശൂര്‍: മന്ത്രിപ്പടയുടെ അകമ്പടികളും ഷോഓഫുകളും ഒഴിവാക്കി പൊതുജനങ്ങളെ കൊണ്ട് കുതിരാന്‍ തുരങ്കം ഉദ്ഘാടനം ചെയ്യിപ്പിച്ച് മോദി സര്‍ക്കാര്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ തുരങ്കം തുറന്നപ്പോള്‍ ആദ്യയാത്രക്കാര്‍ ആയത് പൊതുജനങ്ങളായിരുന്നു. കേരളത്തില്‍ പുതിയൊരു മാതൃക സൃഷ്ടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കുതിരാന്‍ തുരങ്കം തുറന്നത്.  

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഭാഗികമായി തുറന്നത്.  ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാന്‍ കേന്ദ്രഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ദേശീയപാതഅതോറിറ്റി ഉദ്യോഗസ്ഥര്‍ തുരങ്കം തുറക്കാനുള്ള അനുമതി ജില്ലാഭരണകൂടത്തിന് കൈമാറി. ഇരട്ട തുരങ്കങ്ങളിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള ഇടതുതുരങ്കപാതയാണ് കളക്ടര്‍ ഹരിത വി.കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ തുറന്നുകൊടുത്തത്. ഇതേ തുടര്‍ന്ന് തുരങ്കപ്പാതയിലൂടെവൈകീട്ട് മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടു.  

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.  

കഴിഞ്ഞ ആഴ്ചയില്‍ തുരങ്കം സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് റീജണല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. കേന്ദ്രത്തിന്റെ അനുമതി അടുത്തയാഴ്ച കിട്ടുമെന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ അനുമതി ലഭിക്കുകയായിരുന്നു. 300ഓളം തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് മാസത്തോളം രാപ്പകല്‍ വ്യത്യാസമില്ലാതെ തുരങ്കത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കുതിരാന്‍ മലയില്‍ നിന്ന് കുത്തിവീഴുന്ന വെള്ളം റോഡിലേക്ക് വരാത്തവിധം ഒഴുകി പോകുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ടണലിന്റെ കിഴക്ക് ഭാഗത്ത് കേരള മാതൃകയിലാണ് കവാടം നിര്‍മ്മിച്ചിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ ഇരുവശവും ടൈലുകളും പാകിയിട്ടുണ്ട്.

കുതിരാനില്‍ ഒരു തുരങ്കത്തില്‍ ശനിയാഴ്ച മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു. ”നമ്മള്‍ ഇന്ന് കേരളത്തിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, തുരങ്കം തുറന്നതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമുള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടും. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,” ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

Tags: modimodi governmentKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.