Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന് പിന്നാലെ എസ്. രാജേന്ദ്രനും; പാർട്ടിയുടെ പുതിയ അടവുനയം മൂന്നാറിലും, മുതിര്‍ന്ന നേതാക്കളെ ഒതുക്കി സിപിഎം

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 28, 2021, 10:59 am IST
in Kerala

മൂന്നാര്‍: മുതിര്‍ന്ന സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും സിപിഎമ്മിലെ പടലപ്പിണക്കം മറനീക്കി.  കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി. സുധാകരനെതിരേ  പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അടവ് നയം മൂന്നാറിലും പരീക്ഷിക്കുന്നത്.  

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ രാജക്കെതിരേ കുപ്രചരണം നടത്തിയെന്നും തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്‌ക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. രാജേന്ദ്രന്‍ വിട്ടുനിന്നതോടെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അടിമാലിയില്‍ നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.എം. മോഹനന്‍ എന്നിവരെ കമ്മീഷനായി നിയോഗിച്ചത്.  

അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാനുള്ള ഒരുവിഭാഗത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് രാജേന്ദ്രന്റെ വാദം. തന്റെ കൂടി ശ്രമഫലമായാണ് മണ്ഡലത്തില്‍ വികസനം നടത്തിയത്. എന്നാല്‍ പേരു പോലും പറയാതെ തന്നെ മാറ്റി നിര്‍ത്തിയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്നും രാജേന്ദ്രന്‍ പറയുന്നു.  

2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചിരുന്നു. പള്ളര്‍ സമുദായത്തില്‍പ്പെട്ട എസ്. രാജേന്ദ്രന്‍ മാറിയതോടെ ഇവരുടെ വോട്ട് കുറഞ്ഞെന്നാണ്  ആക്ഷേപം. എന്നാല്‍ പാര്‍ട്ടിയിലെ വെട്ടിനിരത്തലിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളിയാണ് ഇതിനു പിന്നിലെന്നും  മുതിര്‍ന്ന നേതാവായ തന്നെ സ്ഥാനം നല്‍കാതെ ഒതുക്കാനാണ് നീക്കമെന്നും  രാജേന്ദ്രന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.  

അതേസമയം അടുത്തിടെ നെടുങ്കണ്ടത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍. വിജയന്‍ പാര്‍ട്ടി വനിതാ പ്രവര്‍ത്തകയോട് നടത്തിയ അശ്ലീല പ്രണയ സല്ലാപം പുറത്ത് വന്നത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി: എസ്. രാജേന്ദ്രന്‍

വിളിച്ച പരിപാടികള്‍ക്ക് പ്രസംഗിക്കാന്‍ പോയിരുന്നു, മറ്റിടങ്ങളില്‍ വിളിക്കാതെ മാറ്റി നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. 38 വര്‍ഷമായി വിശ്വസിക്കുന്ന പാര്‍ട്ടിക്ക് താന്‍ എതിരല്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. ഫലം വന്ന് ഏറെ കഴിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം. 

Tags: മൂന്നാര്‍S.Rajendrancpmpolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.