Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന് പിന്നാലെ എസ്. രാജേന്ദ്രനും; പാർട്ടിയുടെ പുതിയ അടവുനയം മൂന്നാറിലും, മുതിര്‍ന്ന നേതാക്കളെ ഒതുക്കി സിപിഎം

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 28, 2021, 10:59 am IST
in Kerala

മൂന്നാര്‍: മുതിര്‍ന്ന സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും സിപിഎമ്മിലെ പടലപ്പിണക്കം മറനീക്കി.  കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി. സുധാകരനെതിരേ  പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അടവ് നയം മൂന്നാറിലും പരീക്ഷിക്കുന്നത്.  

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ രാജക്കെതിരേ കുപ്രചരണം നടത്തിയെന്നും തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്‌ക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. രാജേന്ദ്രന്‍ വിട്ടുനിന്നതോടെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അടിമാലിയില്‍ നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.എം. മോഹനന്‍ എന്നിവരെ കമ്മീഷനായി നിയോഗിച്ചത്.  

അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാനുള്ള ഒരുവിഭാഗത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് രാജേന്ദ്രന്റെ വാദം. തന്റെ കൂടി ശ്രമഫലമായാണ് മണ്ഡലത്തില്‍ വികസനം നടത്തിയത്. എന്നാല്‍ പേരു പോലും പറയാതെ തന്നെ മാറ്റി നിര്‍ത്തിയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്നും രാജേന്ദ്രന്‍ പറയുന്നു.  

2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചിരുന്നു. പള്ളര്‍ സമുദായത്തില്‍പ്പെട്ട എസ്. രാജേന്ദ്രന്‍ മാറിയതോടെ ഇവരുടെ വോട്ട് കുറഞ്ഞെന്നാണ്  ആക്ഷേപം. എന്നാല്‍ പാര്‍ട്ടിയിലെ വെട്ടിനിരത്തലിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളിയാണ് ഇതിനു പിന്നിലെന്നും  മുതിര്‍ന്ന നേതാവായ തന്നെ സ്ഥാനം നല്‍കാതെ ഒതുക്കാനാണ് നീക്കമെന്നും  രാജേന്ദ്രന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.  

അതേസമയം അടുത്തിടെ നെടുങ്കണ്ടത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍. വിജയന്‍ പാര്‍ട്ടി വനിതാ പ്രവര്‍ത്തകയോട് നടത്തിയ അശ്ലീല പ്രണയ സല്ലാപം പുറത്ത് വന്നത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി: എസ്. രാജേന്ദ്രന്‍

വിളിച്ച പരിപാടികള്‍ക്ക് പ്രസംഗിക്കാന്‍ പോയിരുന്നു, മറ്റിടങ്ങളില്‍ വിളിക്കാതെ മാറ്റി നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. 38 വര്‍ഷമായി വിശ്വസിക്കുന്ന പാര്‍ട്ടിക്ക് താന്‍ എതിരല്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. ഫലം വന്ന് ഏറെ കഴിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം. 

Tags: cpmpolicyമൂന്നാര്‍S.Rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.