Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഗോഡൗണുകളില്‍ നടക്കുന്നത് തന്നിഷ്ടം; കൃത്യസമയത്ത് അരി ലഭിക്കാതെ റേഷന്‍ കടകള്‍; കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം അട്ടിമറിക്കാന്‍ നീക്കം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കാന്‍ കേന്ദ്രം അനുവദിച്ചതിന്റെ അളവിലാണ് വ്യത്യാസമുണ്ടെന്ന് പറയുന്നത്. കേന്ദ്ര സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചില സ്ഥലങ്ങളിലെ കാര്‍ഡ് ഉടമകളില്‍നിന്നു പരാതി ലഭിച്ചതോടെ കുറ്റം കേന്ദ്ര സര്‍ക്കാരില്‍ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നീക്കം. പരിശോധനയില്‍ വിഹിതമായി ലഭിച്ച ഗോതമ്പിന്റെ അളവില്‍ കുറവും, അരിയില്‍ അല്‍പ്പം കൂടുതലും കണ്ടെത്തി എന്നാണ് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 12:30 pm IST
inKerala

കോട്ടയം: കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ അരി കൃത്യസമയത്ത് റേഷന്‍ കടകള്‍ക്ക് നല്‍കാതെ, വിതരണം അട്ടിമറിക്കാന്‍ ഭക്ഷ്യവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമക്കുന്നു. എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്ന വിധത്തിലാണ് അരി വിതരണം. ഇതുമൂലം ചില കടകളില്‍ അരി മിച്ചം വരും, ചില കടകള്‍ക്ക് തികയുന്നുമില്ല. ചില കാര്‍ഡ് ഉടമകള്‍ക്ക് അരി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. ലോക്ഡൗണ്‍ കാലത്ത് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കാന്‍ കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തില്‍ വ്യത്യാസമുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചുവെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കാന്‍ കേന്ദ്രം അനുവദിച്ചതിന്റെ അളവിലാണ് വ്യത്യാസമുണ്ടെന്ന് പറയുന്നത്. കേന്ദ്ര സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചില സ്ഥലങ്ങളിലെ കാര്‍ഡ് ഉടമകളില്‍നിന്നു പരാതി ലഭിച്ചതോടെ കുറ്റം കേന്ദ്ര സര്‍ക്കാരില്‍ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നീക്കം. പരിശോധനയില്‍ വിഹിതമായി ലഭിച്ച ഗോതമ്പിന്റെ അളവില്‍ കുറവും, അരിയില്‍ അല്‍പ്പം കൂടുതലും കണ്ടെത്തി എന്നാണ് പറഞ്ഞത്. ആളോഹരി കണക്കാക്കിയാല്‍ ആകെ ലഭിച്ച ഗോതമ്പ് ഒരാള്‍ക്ക് ഒരു കിലോഗ്രാം നല്‍കാന്‍ തികയില്ലത്രേ. എന്നാല്‍, അരി നാല് കിലോയില്‍ അല്‍പം കൂടുതലുണ്ട്. അരി കൂടുതല്‍ ഉണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ക്ക് മെയ്, ജൂണ്‍ മാസത്തില്‍ ലഭിച്ചില്ല. 1.54 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 77,400 ടണ്‍ ധാന്യം കേന്ദ്രം നല്‍കുന്നുണ്ട്. മഞ്ഞ (5.94 ലക്ഷം), പിങ്ക് (33.08 ലക്ഷം) എന്നിങ്ങനെ ആകെ 39.05 ലക്ഷം മുന്‍ഗണനാ വിഭാഗം കാര്‍ഡുകളിലായി 1.54 കോടി ആളുകള്‍ക്ക് സൗജന്യമായി നല്‍കാനാണ് ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചത്.  

അരിയും ഗോതമ്പും കൂടി 77,400 ടണ്‍ ആണ് ഓരോ മാസവും കേന്ദ്രം അനുവദിക്കുന്നത്. ഇതില്‍ മെയ്, ജൂണ്‍ മാസങ്ങളിലേക്കായി ആദ്യ അലോട്ട്‌മെന്റ് എന്ന നിലയില്‍ 1,54,800 ടണ്‍ കേരളത്തിന് അനുവദിച്ചു. ഇതില്‍ 1,26,488 ടണ്‍ അരിയും 28,312 ടണ്‍ ഗോതമ്പുമായിരുന്നു. രണ്ടു മാസത്തെ സ്റ്റോക്ക് ഒന്നിച്ചു ലഭിച്ചതിനാല്‍ മെയ് മാസത്തെ വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 14,615.79 ടണ്‍ ഗോതമ്പും, 59,399.89 ടണ്‍ അരിയും ഉള്‍പ്പെടെ ആകെ 74,015.68 ടണ്‍ (95.62%) ധാന്യം മെയില്‍ വിതരണം ചെയ്തു. പ്രതിസന്ധി വന്നത് ജൂണില്‍. എന്നാല്‍, ജൂണില്‍ 58,314.54 ടണ്‍ അരിയും, 12,980.26 ടണ്‍ ഗോതമ്പും ഉള്‍പ്പെടെ ഇതുവരെ 71294.80 ടണ്‍ (92.11%) ഭക്ഷ്യധാന്യമാണ് കേരളത്തിലെ മുന്‍ഗണന വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ഈ കണക്കുകള്‍ പ്രകാരം മെയ് മാസത്തെ വിതരണത്തില്‍ 3385 ടണ്ണും, ജൂണ്‍ മാസത്തിലെ മിച്ചം 6106 ടണ്ണും ഭക്ഷ്യധാന്യം സംസ്ഥാന സര്‍ക്കാര്‍ കൈവശമുണ്ട്. എന്നിട്ട് കേന്ദ്രം ഗോതമ്പ് വിഹിതം കുറച്ചു എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.  

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മൈനസ് ബില്ലിങ് സമ്പ്രദായം നടപ്പാക്കി ഈ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: റേഷന്‍ കടkeralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സൗജന്യ റേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.