Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അവിശുദ്ധ രാഷ്‌ട്രീയം കോടതി കയറുമ്പോള്‍

മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ വാദമെന്ന നിലയ്‌ക്ക് അഭിഭാഷകന്‍ മാണി അഴിമതിക്കാരനായിരുന്നുവെന്ന് പറഞ്ഞത്. ഇത് നാവുപിഴയെന്ന് വാദിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതും കോടതിയെ അപമാനിക്കുന്നതുമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 05:00 am IST
in Editorial

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ബാറുടമകളുമായുള്ള ഇടപാടില്‍ അഴിമതിയാരോപിച്ച് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ അക്രമം ക്ഷമിക്കാവുന്നതല്ലെന്നും, ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ പ്രതികളായ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും സുപ്രീംകോടതി പറഞ്ഞത് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും നിരാകരിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരമോന്നത നീതിപീഠത്തില്‍നിന്ന് ഈ പ്രഹരമേറ്റത്. ആരോപണ വിധേയരായ എംഎല്‍എമാര്‍ക്കെതിരെ സഭാ ചട്ടമനുസരിച്ച് നടപടിയെടുത്തതാണെന്നും, അതിനാല്‍ ക്രിമിനല്‍ കേസിന്റെ ആവശ്യമില്ലെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമസഭയില്‍ അക്രമം കാണിച്ച എംഎല്‍എമാര്‍ ജനപ്രതിനിധികളെന്ന നിലയില്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന കോടതിയുടെ ചോദ്യം ഈ സംഭവവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ഉയര്‍ന്നതാണ്. അപ്പോഴൊക്കെ അതിനെ പുച്ഛിച്ചു തള്ളുകയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്തത്. ഇതേ ചോദ്യം ഉന്നയിച്ച പരമോന്നത നീതിപീഠത്തിനു മുന്നില്‍ അവര്‍ക്ക് ഇപ്പോള്‍ ഉത്തരം നല്‍കേണ്ടി വന്നിരിക്കുകയാണ്.

മന്ത്രി മാണി ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ അഴിഞ്ഞാടിയത്. മന്ത്രി മാണിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും, കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും, സ്പീക്കറുടെ ഇരിപ്പിടം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയത്. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് നടത്തിയ രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയാണ് നിയമസഭയില്‍ അരങ്ങേറിയത്. ഇങ്ങനെയൊക്കെ ചെയ്തവരാണ് യാതൊരു തത്വദീക്ഷയുമില്ലാതെ മകന്‍ നേതൃത്വം നല്‍കുന്ന മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ മറുകണ്ടം ചാടിച്ച് ഇടതുമുന്നണിയിലെത്തിക്കുകയും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുകയും ചെയ്തത്. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ച് അഴിമതി നടത്തുന്നയാളാണ് മാണിയെന്ന് കേരളമാകെ പാടി നടന്നതും, പിന്നീട് ഇതേ മാണിയെ മഹാനായി വാഴ്‌ത്തുകയും ചെയ്ത സിപിഎം നേതൃത്വം അവസരവാദത്തിന്റെയും അധാര്‍മിക രാഷ്‌ട്രീയത്തിന്റെയും കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുകയായിരുന്നു.

മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയിലെത്തിയതോടെ സിപിഎം നേതാക്കളുടെ ഇരട്ടനാക്കിന്റെ ശക്തി ജനങ്ങള്‍ ഒരിക്കല്‍ക്കൂടി അറിയാന്‍ തുടങ്ങി. തങ്ങള്‍ മാണിയെയല്ല, അഴിമതിയെയാണ് എതിര്‍ത്തത്. യുഡിഎഫിന്റെ ഭാഗമായതിനാലാണ് മാണിയെ എതിര്‍ത്തത് എന്നൊക്കെയായി ലജ്ജ തൊട്ടുതീണ്ടാതെയുള്ള വിശദീകരണങ്ങള്‍. സിപിഎം പറയുന്നതാണ് ശരിയെന്ന് ജോസ് കെ.മാണിയും സമ്മതിച്ചുകൊണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ തങ്ങളുടെ നിലപാട് ജനങ്ങള്‍ ശരിവച്ചിരിക്കുകയാണെന്ന് സിപിഎമ്മും ജോസ് കെ. മാണിയും ഒന്നുപോലെ അവകാശപ്പെട്ടു. എന്നാലിത് സിപിഎമ്മിന്റെ രാഷ്‌ട്രീയത്തട്ടിപ്പാണെന്ന് വെളിപ്പെട്ടിരിക്കുന്നു. മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ  വാദമെന്ന നിലയ്‌ക്ക് അഭിഭാഷകന്‍ മാണി അഴിമതിക്കാരനായിരുന്നുവെന്ന് പറഞ്ഞത്.  ഇത് നാവുപിഴയെന്ന് വാദിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതും കോടതിയെ അപമാനിക്കുന്നതുമാണ്.

Tags: cpmകെ.എം. മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.