Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുമായി സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ബന്ധം; ഫിറോസ് തടിയന്റവിട നസീറിന്റെ കൂട്ടാളി

ഇയാള്‍ക്ക് തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള അടുപ്പമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റിവ് കെയര്‍ സെന്ററിന്റെയും ഡിവൈഎഫ്‌ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാക്കനാട് പടമുകളില്‍ മെയ് ഒമ്പതു മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 4, 2021, 09:35 am IST
inKerala

കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഫിറോസുമായി സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കുള്ള ബന്ധം വിവാദമാകുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് പത്ത് വര്‍ഷം തടവു ലഭിച്ചയാളാണ് ഫിറോസ്.  

ഇയാള്‍ക്ക് തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള അടുപ്പമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റിവ് കെയര്‍ സെന്ററിന്റെയും  ഡിവൈഎഫ്‌ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെയും  നേതൃത്വത്തില്‍ കാക്കനാട് പടമുകളില്‍ മെയ് ഒമ്പതു മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചിരുന്നു. ഇവിടെ നിറസാന്നിധ്യമാണ് ഫിറോസ്. ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോയെടാണ് ബന്ധം വിവാദമായത്. തൃക്കാക്കരയിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സംരക്ഷണയിലാണ് ഫിറോസ് ഇപ്പോള്‍ വിലസുന്നത്,          

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഡിവൈഎഫ്‌ഐ സ്റ്റിക്കര്‍ ഒട്ടിച്ച കാറിലായിരുന്നു ഫിറോസിന്റെ യാത്ര. കാക്കനാട്, കളമശ്ശേരി, ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറില്‍ എത്തിയാണ് ഡിവൈഎഫ്‌ഐ കിറ്റുകള്‍ വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്‍കിയ ഭക്ഷ്യ കിറ്റ് ഫിറോസാണ് സ്‌പോണ്‍സര്‍ ചെയ്തത്. സിഐടിയു നേതാവായ വക്കീലാണ് ഫിറോസിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.  

കമ്മ്യൂണിറ്റി കിച്ചന്‍ സിപിഎം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചിരുന്നു. അത് ഫിറോസിനുളള പാര്‍ട്ടി പിന്തുണ ഉറപ്പിക്കാനായിരുന്നു. 2006-2008 കാലത്ത് കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഭീകര പരിശീലനത്തിനായി റിക്രൂട്ട് ചെയ്തവരില്‍ ഫിറോസും ഉള്‍പ്പെട്ടിരുന്നു. പരിശീലനം നേടി പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലു പേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതോടെയാണ് തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം എന്‍ഐഎയുടെ പിടിയിലായത്.  

കളമശേരി സ്വദേശിയായ ഫിറോസ് കൊടുംഭീകരന്‍ തടിയന്റവിട നസീറിനൊപ്പമാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ ജയിലില്‍ പോയതും നസീറിനൊപ്പമാണ്.

Tags: cpmജമ്മു കശ്മീര്‍terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.