Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കരിമണ്ണൂരിലെ വനഭൂമി പതിച്ച് നല്‍കല്‍; പട്ടയം നല്‍കുന്ന നടപടി നിര്‍ത്തി; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്

വിഷയത്തില്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യവനപാലകന്‍, ലാന്റ് ആന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:28 pm IST
in Idukki

ഇടുക്കി: കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ വരുന്ന വിവിധ വില്ലേജുകളിലെ പട്ടയം വിതരണം ചെയ്യുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തി. വിഷയത്തില്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യവനപാലകന്‍, ലാന്റ് ആന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് നടപടി.

സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടയ വിതരണം നടന്ന് വന്നിരുന്ന്. പതിനായിരത്തോളം അപേക്ഷകളില്‍ 800 ഓളം പേര്‍ക്ക് നിലവില്‍ പട്ടയവും വിതരണം ചെയ്തു. ഇടുക്കിക്ക് പുറമെ കൊല്ലം ഉള്‍പ്പെടെയുള്ള മറ്റ് ചില ജില്ലകളിലും ഇത്തരത്തില്‍ കൈവശാവകാശം നല്‍കിയ വനഭൂമി പതിച്ച് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തെ ഡിഎഫ്ഒ തലത്തിലുള്ള പ്രധാനപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

അതേസമയം ഇക്കാര്യം അറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ വേണ്ട നടപടി എടുത്തില്ലെന്ന പരാതിയും വ്യാപകമാണ്. പാവപ്പെട്ട ജനങ്ങളെ ആശിപ്പിച്ച് കബളിപ്പിക്കുകയാണ് വകുപ്പെന്നാണ് പരാതി. 2006 മുതലാണ് ഹില്‍മെന്‍ സെറ്റില്‍മെന്റില്‍പ്പെട്ട സ്ഥലങ്ങളില്‍ വനാവകാശം അഥവ കൈവശാവകാശം നല്‍കി തുടങ്ങിയത്. ഇതില്‍ തന്നെ വനഭൂമിയാണെന്ന് വ്യക്തമാകുമ്പോഴും രണ്ട് വകുപ്പുകള്‍ തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ പട്ടയവിതരണത്തേയും സാധാരണക്കാരായ വനവാസികളുടെ ജീവിതത്തേയും ബാധിക്കുകയാണ്.

വിഷയത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പട്ടയ വിതരണം തടയാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയും മലയരയ സഭകളും രംഗത്ത് വന്നിട്ടുണ്ട്. സ്ഥലത്തെ വനവാസികള്‍ക്ക് പട്ടയം ലഭിക്കേണ്ടത് ആവശ്യമാണെന്നും ഇതിനായി കേന്ദ്രത്തിന് കത്തെഴുതി ആവശ്യമായ അനുവദി തേടണമെന്നുമാണ് പൊതുവായി ഉയരുന്ന ആവശ്യം. നിലവില്‍ വനമായി കേന്ദ്രത്തിന്റെ കണക്കിലുള്ള ഭൂമിക്ക് കുറവ് വരുന്നത് ഭാവിയില്‍ വലിയ നിയമനടപടികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴി വെച്ചേക്കും. ഇത് ഉദ്യോഗസ്ഥരുടെ ജോലിയെ അടക്കം ബാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

വിചിത്ര നടപടി

പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖലയില്‍ ജനവാസം തുടങ്ങിയിട്ട് 400 വര്‍ഷത്തിലധികമായി. ഈ സ്ഥലം സംരക്ഷിത വനമേഖലയെന്ന് വനം വകുപ്പ് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വിചിത്ര നടപടിയാണ്. വനംവകുപ്പ് നിശ്ചിത താല്‍പര്യത്തിന് വേണ്ടിയും വിദേശ ഫണ്ടിന് വേണ്ടിയും കേന്ദ്രത്തെ ബോധിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ വനമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയിലെ വനവാസികളെ വലക്കുന്ന നടപടിയാണ് കാലങ്ങളായി ഇവര്‍ തുടരുന്നത്. സ്ഥലത്ത് മറ്റിടങ്ങളിലേത് പോലെ തന്നെ പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍ എല്ലാമുണ്ട്. പുറത്ത് നിന്നെത്തിയവരടക്കം നിരവധി പേര്‍ ഇവിടെ അധിവസിക്കുന്നുണ്ട്.

സി.പി. കൃഷ്ണന്‍പ്രസിഡന്റ് അഖില തിരുവിതാംകൂര്‍ മലയരയാ മഹാസഭ

1920-25 കാലത്തെ പഴയ സെറ്റില്‍മെന്റില്‍പ്പെട്ട പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖല കന്നി ഏലം ട്രാക്ട് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്. രാജാവിന്റെ കാലമായ അന്ന് മുതല്‍ സ്ഥലം റവന്യൂ ഭൂമിയാണ്. പിന്നീട് ഈ സ്ഥലത്ത് 1997ല്‍ റീസര്‍വെ നടത്തിയവരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഇവിടെ ഭൂമിയുടെ തരം സര്‍ക്കാര്‍ പുറമ്പോക്കാണ്. റിമാര്‍ക്ക്‌സ് കോളത്തില്‍ 500 ഹെക്ടര്‍ ഭൂമി ഒരുമിച്ച് സംരക്ഷിത വനം എന്നാണ് എഴുതിയിരിക്കുന്നത്. ഭൂമി തരം തിരിച്ച് അളക്കാന്‍ മടിച്ചിട്ടാകും ഇത്തരത്തില്‍ തെറ്റായി എഴുതിയത്. മുമ്പും ഇവിടെ നിരവധി പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.

സ്ഥലത്ത് നിന്ന് നിരവധി പേര്‍ തങ്ങളുടെ ദുരിതം പറഞ്ഞ് നേരിട്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തന്നെ നേരിട്ട് സ്ഥലത്ത് പരിശോധിച്ച ശേഷമാണ് പട്ടയം നല്‍കാന്‍ നടപടികള്‍ എടുത്തത്.

Tags: idukkiജന്മഭൂമിഇടുക്കി ജല സംഭരണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.