Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ മണ്ഡലത്തിലെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാന്‍ നീക്കം; പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിരിക്കുന്നത് 44.49 കോടി

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്‌ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 22, 2021, 01:35 pm IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ അഞ്ചരക്കണ്ടി പുഴയിലെ പാറപ്രത്ത് നടപ്പാക്കുന്ന, നേരത്തെ അശാസ്ത്രീയമെന്ന് കണ്ട് ഉപേക്ഷിച്ച, റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കം വിവാദത്തില്‍. 1958ല്‍ കാട്ടാമ്പള്ളി പദ്ധതി നടപ്പാക്കുന്ന വേളയില്‍ പാറപ്രത്തും സമാന പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പദ്ധതി വിജയകരമാകില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടിയെടത്തെന്നാണ് പ്രധാന ആരോപണം. പുതിയ പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് 44.49 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

റഗുലേറ്റര്‍ കം ബ്രിഡ്ജ് പുഴയുടെ സ്വാഭാവിക അവസ്ഥയ്‌ക്കു മാറ്റംവരുത്തുന്നതിനൊപ്പം ജൈവ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്കയാണ് ഉയരുന്നത്. അഞ്ചരക്കണ്ടി പുഴയ്‌ക്ക് കുറുകെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ച് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് വയലുകള്‍ സമ്പൂര്‍ണമായും കൃഷിക്ക് യോഗ്യമാക്കുക, ധര്‍മടം മണ്ഡലത്തിലെ പിണറായി, പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാത എന്നിവയാണ് പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്‌ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി.

നിര്‍മാണ പ്രവൃത്തി ആരംഭിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും തുടങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. പുഴയുടെ നിലനില്‍പ്പിനാവശ്യമായ സ്വാഭാവിക വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും തോതില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. നിലവിലുള്ള സാഹചര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

പുഴ കടലില്‍ പതിക്കുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ റഗുലേറ്റര്‍ സ്ഥാപിക്കുന്നത് പുഴയെ നാശത്തിലേക്ക് തള്ളിവിടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. റഗുലേറ്റര്‍ വന്നാല്‍ പുഴയിലെ സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും തടസ്സപ്പെടും. ഉപ്പു വെള്ളത്തില്‍ വളരുന്ന നൂറുകണക്കിന് മത്സ്യവര്‍ഗങ്ങളുടെ നാശത്തിന് റഗുലേറ്ററുകള്‍ കാരണമാകും. സ്വാഭാവിക വേലിയേറ്റത്തിലും ഇറക്കത്തിലും പുഴയുടെ ശുചീകരണം കൂടിയാണ് നടക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും തടസപ്പെടുന്നതോടെ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പ്രദേശത്ത് ജനജീവിതം സാധ്യമല്ലാതാകുമെന്നും ആശങ്കയുണ്ട്.

Tags: pinarayiകിഫ്ബിPinarayi Vijayanriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.