Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപഹരിച്ച പണം തിരികെ നല്‍കാമെന്ന് സഹോദരി; രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച 5.08 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ വകയില്‍ ചിലവായ 20,000 രൂപയും അടക്കം 5.28 ലക്ഷം രൂപ തിരികെ നല്‍കാമെന്നാണ് സഹോദരി ഉറപ്പ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 11:02 am IST
in Kerala

കോട്ടയം: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കള്‍ അപഹരിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച പണം തിരികെ നല്‍കാമെന്നു സഹോദരി വിലാസിനിയുടെ പ്രതിനിധികള്‍ പോലീസിനെ അറിയിച്ചു. പണം തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന് രാജപ്പന്‍ പോലീസിനെയും അറിയിച്ചിട്ടുണ്ട്. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പനെ പ്രധാനമന്ത്രി പ്രശംസിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ പണം അയച്ചത്.  

അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച 5.08 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ വകയില്‍ ചിലവായ 20,000 രൂപയും അടക്കം 5.28 ലക്ഷം രൂപ തിരികെ നല്‍കാമെന്നാണ് സഹോദരി ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജപ്പന്‍ പരാതി നല്‍കിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവിലായിരുന്നു.  ഇവരുടെ സുഹൃത്തുക്കളാണ് പോലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്. ബുധനാഴ്ച പണം കൈമാറുന്നതോടെ കേസ് ഒത്തുതീര്‍പ്പാകുമെന്ന് കോട്ടയം ഡിവൈഎസ്പി വ്യക്തമാക്കി. തിരിച്ചടയ്‌ക്കുന്ന പണം രാജപ്പന്റെ മാത്രം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നു പോലീസ് പറഞ്ഞു. നേരത്തേ രാജപ്പന്റെയും സഹോദരിയുടെയും ജോയിന്റ് അക്കൗണ്ടിലാണു പണം നിക്ഷേപിച്ചത്.

തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പന്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിരുന്നു.  മന്‍ കി ബാത്തില്‍ രാജപ്പനെ കുറിച്ച് പ്രതിപാദിച്ചതിന് പിന്നാലെ നിരവധി സന്നദ്ധസംഘടനകള്‍ സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് കുമരകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാല്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാന്‍ ബാങ്ക് അധികൃതരും ആവശ്യപ്പെട്ടു. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ 21 ലക്ഷം രൂപയുടെ സംഭാവനയും രണ്ടു വള്ളവും നല്‍കി. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരന്റ ഒപ്പം വിടാതെ സഹോദരി രാജപ്പനെ വീട്ടില്‍ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭര്‍ത്താവ് ഉപദ്രവിക്കുകയും ചെയ്തു.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍നിന്ന് ചെക്ക് വഴി രാജപ്പന്‍ മൂന്നുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്വന്തമായി വസ്തുവുണ്ടെങ്കില്‍ വീട് വെച്ചുനല്‍കാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുടുംബ വിഹിതത്തില്‍നിന്ന് മൂന്നുസെന്റ് വസ്തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു.

എന്നാല്‍ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ സ്ഥലം നല്‍കൂ എന്ന് സഹോദരി പറഞ്ഞു. ഇത് സമ്മതിക്കാത്തതിനെതുടര്‍ന്ന് വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് സഹോദരന്റെ അടുത്തേക്ക് തിരിച്ചുപോന്ന രാജപ്പന്‍ ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ജോയന്റ് അക്കൗണ്ടില്‍ നിന്നും രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ചതായി അറിയുകയായിരുന്നു.  ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.  

Tags: പോലീസ്പണംmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

News

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

India

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.