Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനാട്ടുകര വാഹനാപകടം; മരണമടഞ്ഞവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്ഡിപിഐക്കാര്‍; സ്വര്‍ണ്ണക്കടത്ത സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന

സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കൊണ്ടോട്ടി പോലീസിനു കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 08:26 am IST
inKerala

പാലക്കാട്: കോഴിക്കോട് രാമനാട്ടുകര വാഹനാപകടത്തില്‍  മരണമടഞ്ഞവര്‍ക്ക് സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. മൂന്നുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യുവാക്കളുടെ പശ്ചാത്തലം സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി മേഖലയിലെ ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

മരിച്ചവരില്‍ താഹിര്‍ ഷാ, ഹുസൈനാര്‍, നാസര്‍ എന്നിവര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി, കൊപ്പം പോലീസ് സ്റ്റേഷനുകളില്‍ നേരത്തെ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുണ്ട്. മുഹമ്മദ് ഷഹീര്‍നെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് തീര്‍പ്പാക്കി. ചെര്‍പ്പുളശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരെ പുറത്താക്കിയിരുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കൊണ്ടോട്ടി പോലീസിനു കൈമാറി.  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചെര്‍പ്പുളശേരിക്ക് മടങ്ങിയ കാര്‍ വഴിമാറി രാമനാട്ടുകര വഴി പോയ സാഹചര്യം അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള ഇവരുടെ കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദുബായ്‌യില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാനെത്തിയവരാണ് വാഹനാപകടത്തില്‍ മരിച്ചവരെന്നാണ് പോലീസ് സംശയിക്കുന്നത്. പതിനഞ്ചു പേര്‍ അടങ്ങിയ സംഘങ്ങളാണ് കരിപ്പൂരില്‍ നിന്ന് മടങ്ങിയതെന്നും ഇവരില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരും അവരുടെ സുരക്ഷയ്‌ക്ക് വന്നവരും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ വന്നവരും ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അപകടമുണ്ടായ പ്രദേശത്തു നിന്ന് വെടിയൊച്ച കേട്ടതായും നാട്ടുകാര്‍ പറയുന്നു.  

ഇന്നലെ ദുബായിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയ്‌ക്ക് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ വന്ന  മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖില്‍ (23) നിന്ന്  1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. അറസ്റ്റ് ചെയ്ത പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷെഫീഖില്‍നിന്ന്  സ്വര്‍ണം വാങ്ങാനാകും  ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്ന് പോലീസ് കരുതുന്നു. ഒരു വാഹനവും നാലു പേരെയും ഇനിയും കണ്ടെത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.  

സ്വര്‍ണക്കടത്തു സംഘവുമായി ഇവര്‍ക്കുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജങ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെ രാമനാട്ടുകരയ്‌ക്കടുത്ത് പുളിഞ്ചോട് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ സാഹിര്‍ പറയുന്നത്. സംഘത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണക്കടത്തു നേതാവ് ചരല്‍ ഫൈസലിന് അകമ്പടി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നും പോലീസ് കരുതുന്നു. ഫൈസല്‍ നിലവില്‍ കോഴിക്കോട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിനെതിരെ മുമ്പ് ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തിരുന്നു.

Tags: കേസ്അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.