Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളേജിനു സമീപം കാണാതായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; മരണത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

കൊറോണ കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോള്‍ വിദേശത്തേയ്‌ക് പോകുവാന്‍ തയ്യാറായിരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് ബന്ധുക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 10:52 am IST
inKerala

കോട്ടയം: മെഡിക്കല്‍ കോളേജിനു സമീപം മുടിയൂര്‍കരയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എല്‍പി സ്‌കൂളിനു സമീപം കളരിയ്‌ക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാറെ മുറിയില്‍ ) പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകന്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍.  സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവ കാറില്‍ സ്വയം ഓടിച്ചാണ് ഇദ്ദേഹം ജോലിക്കു പോയിരുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കൂടി വീട്ടില്‍ നിന്നും ജോലിക്കു പോയ ഇദ്ദേഹം രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് 5.30 വരെ ബന്ധുക്കളുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പ്രശാന്ത് രാജിന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. ഈ സമയം പ്രശാന്ത് വാടകയ്‌ക്കെടുത്ത ഇന്നോവ കാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നു പോയി.

ഇതു ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഗാന്ധിനഗര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം തടഞ്ഞ് കസ്റ്റഡിയിലെടുത്തു. കാറില്‍ ഉണ്ടായിരുന്ന ഉടമയെ ചോദ്യം ചെയ്തു. കാര്‍ കണ്ടെത്തിയത് ഗൂഗിള്‍ സേര്‍ച്ചിലൂടെയാണെന്നും സ്ഥലത്തെത്തി കാര്‍ എടുക്കുകയായിരുന്നെന്നും താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നതായും കാറുടമ പറയുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്‍ കിടന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയത്.

മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രി റോഡില്‍ നിന്നും ചാത്തുണ്ണിപ്പാറയ്‌ക്കു പോകുന്ന വഴിയില്‍ ഉദ്ദേശം അര കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് പ്രശാന്ത് രാജിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്.

ഡോക്ടര്‍മാര്‍ താമസിക്കുന്ന ക്വോര്‍ട്ടേഴ്സിനു പിന്‍വശത്താണ് മൃതദേഹം കണ്ട സ്ഥലം. ഗാന്ധിനഗര്‍ പോലീസ് സ്ഥലം ബന്ധവസ്സു ചെയ്യുകയും മേല്‍ നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്‌ക്കു മാറ്റുകയും ചെയ്തു. പ്രശാന്തിന്റെ ഭാര്യ പാര്‍വതി വൈക്കം വെള്ളൂര്‍ സ്വദേശിനിയാണ്. നാലു വയസ്സുള്ള അദ്വൈത്, ഒരു വയസ്സുള്ള അര്‍ണവ് എന്നിവരാണ് മക്കള്‍. പ്രശാന്തിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും പോലീസ് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.  

പ്രശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍

മള്ളൂശ്ശേരി: എല്ലാവരോടും സൗമ്യമായും സ്നേഹത്തോടും കൂടിയുള്ള പെരുമാറ്റമായിരുന്നു പ്രശാന്തിന്റേത്. സാമ്പത്തികമായി യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. കൊറോണ കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോള്‍ വിദേശത്തേയ്‌ക് പോകുവാന്‍ തയ്യാറായിരിക്കുകയായിരുന്നു എന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും അതിനുള്ള യാതൊരു സാഹചര്യവും അവനില്ല എന്നും പ്രശാന്തിന്റെ അമ്മാവന്‍ പറഞ്ഞു.

പോലീസ് പറയുന്നത് ഇങ്ങനെ

മരിച്ച പ്രശാന്ത് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറാണെന്നും വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പണം തിരികെ ആവശ്യപ്പെട്ടു. 9 ലക്ഷം രൂപയാണ് അയാള്‍ക്കു നല്‍കാനുള്ളത്. തുക ഇന്നലെ നല്‍കേണ്ടതായിരുന്നു. അതു സാധിക്കാതെ വന്നതി

നാല്‍ ഇയാള്‍ സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച്  ആത്മഹത്യ ചെയ്യുകയായിരുന്നു. 6 മാസത്തോളമായി വാടകയ് എടുത്ത കാറിന് ഇതുവരെ 9000 രൂപയാണ് വാടക ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കാറിനുള്ളില്‍ നിന്നും ഡോകടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പും കിട്ടിയിട്ടുണ്ട്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് 99 ശതമാനവും വിശ്വസിക്കുന്നതായി ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ്. വി. നായര്‍ പറഞ്ഞു.

Tags: personmissingകോളേജ്kottayamburnedkottayam medical college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

Kerala

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.