Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ്: പണം കൈയില്‍ കിട്ടില്ല; 8900 കോടി നേരിട്ട് നല്‍കലിലും തട്ടിപ്പ്

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 5, 2021, 10:34 am IST
inKerala

തിരുവനന്തപുരം: കൊവിഡ് രണ്ടാം പാക്കേജിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന പ്രഖ്യാപനവും വ്യാജമെന്ന് തെളിഞ്ഞു. ബജറ്റ് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ധനമന്ത്രിയും മലക്കം മറിഞ്ഞു. പണം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കാനെന്നും വ്യക്തമായി.  

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രമാണ് തുക മാറ്റിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 കോടിയില്‍ 3100 കോടിയും നീക്കിവച്ചത് തൊഴിലുറപ്പ് പദ്ധതിക്കാണ്.  ഇത് കേന്ദ്രവിഹിതവും കൂട്ടിയാണോ എന്നത് വ്യക്തമല്ല. സര്‍ക്കാരിന്റെ മറ്റൊരു ബാധ്യതയായ സാമൂഹ്യ പെന്‍ഷന്‍ തുക നല്‍കാനായി മാറ്റവച്ചത്  847 കോടിയാണ്. കോണ്‍ട്രാക്‌ടേഴ്‌സിന് നല്‍കാനുള്ള പണത്തിനായി 1700 കോടി നീക്കി വച്ചിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ളവയ്‌ക്ക് വിവിധ ലോണ്‍ സബ്‌സിഡികള്‍ നല്‍കാനുള്ള തുകയായ 300 കോടിയും നേരിട്ട് പണം എത്തിക്കുന്നതില്‍ നിന്നാണ് മാറ്റിയത്.

  മറ്റൊന്ന് കിറ്റ് വിതരണത്തിന് 1740 കോടി മാറ്റി വച്ചിട്ടുണ്ട് എന്നതാണ്. ഇത് എത്രകാലം കൊടുക്കുമെന്ന് വ്യക്തമാക്കാനാകിലെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് ധനസഹായം നല്‍കാന്‍ 1100 കോടി വകയിരുത്തിയിട്ടുണ്ട്. ഈ തുക കഴിഞ്ഞ തവണയും നല്‍കിയിരുന്നു. ഇത് അംഗങ്ങള്‍ അടച്ച ക്ഷേമനിധി വിഹിതത്തില്‍ നിന്നുകൂടി പിടിച്ചാണ് നല്‍കുന്നതെന്ന് ആരോപണവും കഴിഞ്ഞ തവണ തന്നെ നേരിട്ടതാണ്. ഒരു ആനുകൂല്യവും കിട്ടാത്തവര്‍ക്കായി 147 കോടിയും മാറ്റിവച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണയും പ്രഖ്യാപിച്ചിരുന്നു. അപേക്ഷ നല്‍കിയ കലാകാരന്മാര്‍ അടക്കമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ തവണ ഒരുരൂപപോലും കിട്ടിയിരുന്നില്ല. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ വിവരം അനുസരിച്ച് എല്ലാം കൂടി 8934 കോടി വരുമെങ്കിലും ബജറ്റില്‍ 8900 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് രണ്ടാം പാക്കേജിലെ 20000 കോടിയില്‍ നിന്നാണ് ഈ 8900 കോടി മാറ്റുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ വിവിധ ലോണുകള്‍ പലിശ സബ്‌സിഡി എന്നിവയക്കായി 8300 കോടിയും ലഭ്യമാക്കും എന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതും ഏതൊക്കെ ലോണുകള്‍ക്കാണെന്നോ ഏതൊക്കെ വിധത്തില്‍ വിതരണം ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.

Tags: keralaകെ.എന്‍. ബാലഗോപാല്‍കേരളാ ബജറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.