Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ്: പണം കൈയില്‍ കിട്ടില്ല; 8900 കോടി നേരിട്ട് നല്‍കലിലും തട്ടിപ്പ്

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

അനീഷ് അയിലം by അനീഷ് അയിലം
Jun 5, 2021, 10:34 am IST
in Kerala

തിരുവനന്തപുരം: കൊവിഡ് രണ്ടാം പാക്കേജിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന പ്രഖ്യാപനവും വ്യാജമെന്ന് തെളിഞ്ഞു. ബജറ്റ് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ധനമന്ത്രിയും മലക്കം മറിഞ്ഞു. പണം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കാനെന്നും വ്യക്തമായി.  

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രമാണ് തുക മാറ്റിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 കോടിയില്‍ 3100 കോടിയും നീക്കിവച്ചത് തൊഴിലുറപ്പ് പദ്ധതിക്കാണ്.  ഇത് കേന്ദ്രവിഹിതവും കൂട്ടിയാണോ എന്നത് വ്യക്തമല്ല. സര്‍ക്കാരിന്റെ മറ്റൊരു ബാധ്യതയായ സാമൂഹ്യ പെന്‍ഷന്‍ തുക നല്‍കാനായി മാറ്റവച്ചത്  847 കോടിയാണ്. കോണ്‍ട്രാക്‌ടേഴ്‌സിന് നല്‍കാനുള്ള പണത്തിനായി 1700 കോടി നീക്കി വച്ചിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ളവയ്‌ക്ക് വിവിധ ലോണ്‍ സബ്‌സിഡികള്‍ നല്‍കാനുള്ള തുകയായ 300 കോടിയും നേരിട്ട് പണം എത്തിക്കുന്നതില്‍ നിന്നാണ് മാറ്റിയത്.

  മറ്റൊന്ന് കിറ്റ് വിതരണത്തിന് 1740 കോടി മാറ്റി വച്ചിട്ടുണ്ട് എന്നതാണ്. ഇത് എത്രകാലം കൊടുക്കുമെന്ന് വ്യക്തമാക്കാനാകിലെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് ധനസഹായം നല്‍കാന്‍ 1100 കോടി വകയിരുത്തിയിട്ടുണ്ട്. ഈ തുക കഴിഞ്ഞ തവണയും നല്‍കിയിരുന്നു. ഇത് അംഗങ്ങള്‍ അടച്ച ക്ഷേമനിധി വിഹിതത്തില്‍ നിന്നുകൂടി പിടിച്ചാണ് നല്‍കുന്നതെന്ന് ആരോപണവും കഴിഞ്ഞ തവണ തന്നെ നേരിട്ടതാണ്. ഒരു ആനുകൂല്യവും കിട്ടാത്തവര്‍ക്കായി 147 കോടിയും മാറ്റിവച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണയും പ്രഖ്യാപിച്ചിരുന്നു. അപേക്ഷ നല്‍കിയ കലാകാരന്മാര്‍ അടക്കമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ തവണ ഒരുരൂപപോലും കിട്ടിയിരുന്നില്ല. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ വിവരം അനുസരിച്ച് എല്ലാം കൂടി 8934 കോടി വരുമെങ്കിലും ബജറ്റില്‍ 8900 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് രണ്ടാം പാക്കേജിലെ 20000 കോടിയില്‍ നിന്നാണ് ഈ 8900 കോടി മാറ്റുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ വിവിധ ലോണുകള്‍ പലിശ സബ്‌സിഡി എന്നിവയക്കായി 8300 കോടിയും ലഭ്യമാക്കും എന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതും ഏതൊക്കെ ലോണുകള്‍ക്കാണെന്നോ ഏതൊക്കെ വിധത്തില്‍ വിതരണം ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.

Tags: keralaകെ.എന്‍. ബാലഗോപാല്‍കേരളാ ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.