Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാഘ പൗര്‍ണമിയില്‍

ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 31, 2021, 05:00 am IST
in Samskriti

പൈതൃകത്തിന്റെ കാവ്യനാദപ്പെരുമയില്‍ കാളിദാസനും ഭാരവിക്കുമൊപ്പം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മഹാകവിയാണ് മാഘന്‍. ദത്തനെന്നോ ദത്തകനെന്നോ ആയിരുന്നു പിതൃനാമം. വര്‍മലതാ രാജാവിന്റെ കൊട്ടാരത്തിലെ സര്‍വ്വാധികാരിയായിരുന്ന സുപ്രദേവന്‍ കവിയുടെ മുത്തച്ഛനാണ്. ഭോജപ്ര ബന്ധത്തിലും മാഘമഹാകാവ്യത്തിലും ഊറിക്കൂടുന്ന ഐതിഹ്യങ്ങളും ഭാവാത്മക ചിത്രണങ്ങളും നിറഞ്ഞതാണ് മാഘന്റെ ജീവിതചിത്രം. ഭോജ് രാജാവിന്റെ സമകാലികനായിരുന്നു എന്ന പഴങ്കഥ പണ്ഡിതന്മാര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ‘ശിശുപാലവധം’ എന്ന ഒറ്റ മഹാകാവ്യത്തിന്റെ ആകാശപ്പെരുമയിലാണ് മാഘമഹാകവി ‘അപാരമായ കാവ്യ സംസാരത്തില്‍ പ്രജാപതി’യാകുന്നത്.  

മകരവും കുംഭവും ഉള്‍പ്പെടുന്ന മാസമാണ് ‘മാഘം’.  ഈ വിചിന്തന പശ്ചാത്തലത്തില്‍ മാഘനേയും ഭാരവിയെയും രസകരമായി താരതമ്യപ്പെടുത്തുന്ന ഒരു ശ്ലോകസാരമുണ്ട്. മാഘം പിറക്കുന്നത് വരെ മാത്രം ഭാരവിയുടെ കാന്തി പരന്നൊഴുകും. മാഘം വന്നാല്‍ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരത്തില്‍ ചൂടും പ്രതാപവും കുറയുന്നതുപോലെ ഭാരവിയുടെ പ്രതാപവും കുറയും. മാഘമാഹാത്മ്യത്തെ ധ്വന്യാത്മകമായി വാഴ്‌ത്തുകയാണ് ശ്ലോകരസം.  

മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വര്‍ണിക്കുന്ന ശിശുപാലവധമാണ് ‘മാഘ’ത്തിലെ വിഷയം. ഇരുപത് സര്‍ഗങ്ങളില്‍  പൂര്‍ണമാകുന്ന കാവ്യം കല്പനാ ചാതുരിയിലും പ്രതീക ഭംഗിയിലും അലങ്കാരാദി ലാവണ്യ വര്‍ണങ്ങളിലും അദ്വിതീയമായ സ്ഥാനം നേടുന്നു. വിവിധ ശാസ്ത്രവിജ്ഞാനസാരങ്ങളുടെ ആകരഗ്രന്ഥം കൂടിയാണിത.് ‘മാഘത്തിലെ ഒമ്പത് സര്‍ഗം പിന്നിട്ടാല്‍ പിന്നെ പുതിയൊരു അറിവുമുണ്ടാകില്ല’ എന്ന മൂല്യ വചനം കാവ്യത്തിന്റെ ജ്ഞാനപ്രമാണമാണ്. വസുദേവ ഗൃഹത്തില്‍ വസിക്കുന്ന കൃഷ്ണന് മുന്നില്‍ ശിശുപാലനെ വധിക്കണമെന്ന ഇന്ദ്ര സന്ദേശവുമായെത്തുന്ന നാരദന്റെ ആഗമനത്തോടെ തുടങ്ങുന്ന കാവ്യം അവസാനിക്കുന്നത് ശിശുപാലവധത്തോടെയാണ്. വസ്തു നിര്‍േദശം കൊണ്ട് സമാരംഭിക്കുന്ന മാഘത്തില്‍ സര്‍ഗങ്ങളെല്ലാം വൈവിധ്യമേറുന്ന വര്‍ണനകളുടെ നിറമാലയാണ്. പര്‍വതം, കാട,് സൂര്യോദയം, ചന്ദ്രോദയം,  ഋതുവിലാസങ്ങള്‍, ഉദ്യാനക്രീഡ, ജലക്രീഡ തുടങ്ങി മഹാകാവ്യലക്ഷണ സംയുക്തങ്ങളെല്ലാം ഇതില്‍ അണിചേരുന്നു. ബൃഹത്തായ ഈ കൃതി ദുര്‍ഗ്രഹമല്ലെങ്കിലും പാണ്ഡിത്യത്തിന്റെ സംവേദനാത്മകമായ സഹൃദയത്വം ആവശ്യപ്പെടുന്നു.  മഹാകാവ്യ വ്യാഖ്യാനം നിര്‍വഹിച്ച മല്ലീനാഥന്‍ ‘മാഘ’ത്തിലും ‘മേഘ’ത്തിലുമായി ആയുസ്സ് കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ ‘മാഘേമേഘേ ഗതം വയഃ’ എന്ന് മധുരമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

ശാസ്ത്രപാണ്ഡിത്യം കൊണ്ട് മാഘവും ലാവണ്യ സൗകുമാര്യം കൊണ്ട് മേഘസന്ദേശവും വ്യാഖ്യാനിച്ച് ആയുസ്സ് തീര്‍ന്നു എന്നാണ് ഫലിതമയമായ വാക്യധ്വനി. ‘കാളിദാസന് ഉപമ, ഭാരവിക്ക് അര്‍ഥപൂര്‍ണിമ, ദണ്ഡിക്ക് ലളിതപദപ്രയോഗം, മാഘനില്‍ ഈ മൂന്നു ഗുണങ്ങളും തിളങ്ങുന്നു’ എന്ന ഭാവസങ്കല്പത്തിലെ പ്രാചീന ശ്ലോകം പ്രസിദ്ധമാണ്. മാഘമഹാകാവ്യത്തില്‍ സര്‍ഗാന്ത്യങ്ങളിലോരോന്നിലും ‘ശ്രീ’ എന്ന കോര്‍ത്തു വയ്‌ക്കുക നിമിത്തം കൃതി ക്ക്   ‘ശ്ര്യങ്ക’മെന്നും വിളിപ്പേരുണ്ട്. ‘ദീപശിഖാ കാളിദാസന്‍’ ‘ഛത്രഭാരതി’ എന്നെല്ലാമുള്ള ബിരുദ നാമം പോലെ രൈവതക പര്‍വത വര്‍ണനയെ മുന്‍നിര്‍ത്തി ഘണ്ഡാമാഘന്‍ (മണി മാഘന്‍) എന്ന ബിരുദമുദ്രയില്‍ ഈ മഹാകവി പ്രതിഭ കാലങ്ങളില്‍ സഞ്ചരിക്കുന്നു.  

ഭാരതീയ കാവ്യ ഗംഗാപ്രവാഹത്തിന്റെ മായികമായ ചാലകശക്തിയാണ് മാഘന്‍. പുരാണ സന്ദര്‍ഭമോരോന്നും മഹാകാവ്യത്തിന്റെ മാറ്റില്‍ തെളിയാന്‍ യോഗ്യമാണെന്ന മഹാശയം കൂടിയാണ് മാഘപൗര്‍ണമി  ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.