Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാഘ പൗര്‍ണമിയില്‍

ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 31, 2021, 05:00 am IST
in Samskriti

പൈതൃകത്തിന്റെ കാവ്യനാദപ്പെരുമയില്‍ കാളിദാസനും ഭാരവിക്കുമൊപ്പം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മഹാകവിയാണ് മാഘന്‍. ദത്തനെന്നോ ദത്തകനെന്നോ ആയിരുന്നു പിതൃനാമം. വര്‍മലതാ രാജാവിന്റെ കൊട്ടാരത്തിലെ സര്‍വ്വാധികാരിയായിരുന്ന സുപ്രദേവന്‍ കവിയുടെ മുത്തച്ഛനാണ്. ഭോജപ്ര ബന്ധത്തിലും മാഘമഹാകാവ്യത്തിലും ഊറിക്കൂടുന്ന ഐതിഹ്യങ്ങളും ഭാവാത്മക ചിത്രണങ്ങളും നിറഞ്ഞതാണ് മാഘന്റെ ജീവിതചിത്രം. ഭോജ് രാജാവിന്റെ സമകാലികനായിരുന്നു എന്ന പഴങ്കഥ പണ്ഡിതന്മാര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ‘ശിശുപാലവധം’ എന്ന ഒറ്റ മഹാകാവ്യത്തിന്റെ ആകാശപ്പെരുമയിലാണ് മാഘമഹാകവി ‘അപാരമായ കാവ്യ സംസാരത്തില്‍ പ്രജാപതി’യാകുന്നത്.  

മകരവും കുംഭവും ഉള്‍പ്പെടുന്ന മാസമാണ് ‘മാഘം’.  ഈ വിചിന്തന പശ്ചാത്തലത്തില്‍ മാഘനേയും ഭാരവിയെയും രസകരമായി താരതമ്യപ്പെടുത്തുന്ന ഒരു ശ്ലോകസാരമുണ്ട്. മാഘം പിറക്കുന്നത് വരെ മാത്രം ഭാരവിയുടെ കാന്തി പരന്നൊഴുകും. മാഘം വന്നാല്‍ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരത്തില്‍ ചൂടും പ്രതാപവും കുറയുന്നതുപോലെ ഭാരവിയുടെ പ്രതാപവും കുറയും. മാഘമാഹാത്മ്യത്തെ ധ്വന്യാത്മകമായി വാഴ്‌ത്തുകയാണ് ശ്ലോകരസം.  

മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വര്‍ണിക്കുന്ന ശിശുപാലവധമാണ് ‘മാഘ’ത്തിലെ വിഷയം. ഇരുപത് സര്‍ഗങ്ങളില്‍  പൂര്‍ണമാകുന്ന കാവ്യം കല്പനാ ചാതുരിയിലും പ്രതീക ഭംഗിയിലും അലങ്കാരാദി ലാവണ്യ വര്‍ണങ്ങളിലും അദ്വിതീയമായ സ്ഥാനം നേടുന്നു. വിവിധ ശാസ്ത്രവിജ്ഞാനസാരങ്ങളുടെ ആകരഗ്രന്ഥം കൂടിയാണിത.് ‘മാഘത്തിലെ ഒമ്പത് സര്‍ഗം പിന്നിട്ടാല്‍ പിന്നെ പുതിയൊരു അറിവുമുണ്ടാകില്ല’ എന്ന മൂല്യ വചനം കാവ്യത്തിന്റെ ജ്ഞാനപ്രമാണമാണ്. വസുദേവ ഗൃഹത്തില്‍ വസിക്കുന്ന കൃഷ്ണന് മുന്നില്‍ ശിശുപാലനെ വധിക്കണമെന്ന ഇന്ദ്ര സന്ദേശവുമായെത്തുന്ന നാരദന്റെ ആഗമനത്തോടെ തുടങ്ങുന്ന കാവ്യം അവസാനിക്കുന്നത് ശിശുപാലവധത്തോടെയാണ്. വസ്തു നിര്‍േദശം കൊണ്ട് സമാരംഭിക്കുന്ന മാഘത്തില്‍ സര്‍ഗങ്ങളെല്ലാം വൈവിധ്യമേറുന്ന വര്‍ണനകളുടെ നിറമാലയാണ്. പര്‍വതം, കാട,് സൂര്യോദയം, ചന്ദ്രോദയം,  ഋതുവിലാസങ്ങള്‍, ഉദ്യാനക്രീഡ, ജലക്രീഡ തുടങ്ങി മഹാകാവ്യലക്ഷണ സംയുക്തങ്ങളെല്ലാം ഇതില്‍ അണിചേരുന്നു. ബൃഹത്തായ ഈ കൃതി ദുര്‍ഗ്രഹമല്ലെങ്കിലും പാണ്ഡിത്യത്തിന്റെ സംവേദനാത്മകമായ സഹൃദയത്വം ആവശ്യപ്പെടുന്നു.  മഹാകാവ്യ വ്യാഖ്യാനം നിര്‍വഹിച്ച മല്ലീനാഥന്‍ ‘മാഘ’ത്തിലും ‘മേഘ’ത്തിലുമായി ആയുസ്സ് കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ ‘മാഘേമേഘേ ഗതം വയഃ’ എന്ന് മധുരമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

ശാസ്ത്രപാണ്ഡിത്യം കൊണ്ട് മാഘവും ലാവണ്യ സൗകുമാര്യം കൊണ്ട് മേഘസന്ദേശവും വ്യാഖ്യാനിച്ച് ആയുസ്സ് തീര്‍ന്നു എന്നാണ് ഫലിതമയമായ വാക്യധ്വനി. ‘കാളിദാസന് ഉപമ, ഭാരവിക്ക് അര്‍ഥപൂര്‍ണിമ, ദണ്ഡിക്ക് ലളിതപദപ്രയോഗം, മാഘനില്‍ ഈ മൂന്നു ഗുണങ്ങളും തിളങ്ങുന്നു’ എന്ന ഭാവസങ്കല്പത്തിലെ പ്രാചീന ശ്ലോകം പ്രസിദ്ധമാണ്. മാഘമഹാകാവ്യത്തില്‍ സര്‍ഗാന്ത്യങ്ങളിലോരോന്നിലും ‘ശ്രീ’ എന്ന കോര്‍ത്തു വയ്‌ക്കുക നിമിത്തം കൃതി ക്ക്   ‘ശ്ര്യങ്ക’മെന്നും വിളിപ്പേരുണ്ട്. ‘ദീപശിഖാ കാളിദാസന്‍’ ‘ഛത്രഭാരതി’ എന്നെല്ലാമുള്ള ബിരുദ നാമം പോലെ രൈവതക പര്‍വത വര്‍ണനയെ മുന്‍നിര്‍ത്തി ഘണ്ഡാമാഘന്‍ (മണി മാഘന്‍) എന്ന ബിരുദമുദ്രയില്‍ ഈ മഹാകവി പ്രതിഭ കാലങ്ങളില്‍ സഞ്ചരിക്കുന്നു.  

ഭാരതീയ കാവ്യ ഗംഗാപ്രവാഹത്തിന്റെ മായികമായ ചാലകശക്തിയാണ് മാഘന്‍. പുരാണ സന്ദര്‍ഭമോരോന്നും മഹാകാവ്യത്തിന്റെ മാറ്റില്‍ തെളിയാന്‍ യോഗ്യമാണെന്ന മഹാശയം കൂടിയാണ് മാഘപൗര്‍ണമി  ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

പുതിയ വാര്‍ത്തകള്‍

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.