Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വാക്കല്ലേ മാറ്റാന്‍ പറ്റൂ എന്ന് പറഞ്ഞേക്കരുത്

രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കേരളത്തിലെ അതിദാരിദ്ര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷം അതൊന്നും ശ്രദ്ധിക്കാനായില്ല. അത് എത്രത്തോളമെന്ന് ഇനി പഠിക്കും. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമത്രെ. കേരളത്തില്‍ ദാരിദ്ര്യമേ ഇല്ലെന്നായിരുന്നു ഭരണകൂടത്തിന്റെ ഉറപ്പ്. ദാരിദ്ര്യം മാത്രമല്ല കേരളത്തില്‍ അതിദാരിദ്ര്യവും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
May 22, 2021, 05:00 am IST
inMain Article

പതിവിന് വിപരീതമായി ഒരു കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) നേതാവ് തുടര്‍ ഭരണത്തിന് തുടക്കമിട്ടു. ഒന്നാമത് സത്യപ്രതിജ്ഞ ചൊല്ലുന്നയാള്‍ മുഖ്യമന്ത്രി. അതായിരുന്നു പതിവ്. ഇക്കുറി പിണറായി വിജയനാകട്ടെ ‘മുഖ്യമന്ത്രി’യായാണ് സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ മന്ത്രിസഭയിലും ന്യൂനപക്ഷ ക്ഷേമ കാര്യവകുപ്പ് ഒരു ന്യൂനപക്ഷക്കാരനാണ് സ്വന്തമാക്കാറ്. ഇത്തവണ അതിന്റെ ഭരണം മുഖ്യമന്ത്രി നേരിട്ട് നടത്തണം. അതിന്റെ ലക്ഷ്യം പലതാണ്. അത് പിന്നീട് വ്യക്തമാകുമായിരിക്കും. ഏതായാലും നല്ല തുടക്കം. ആദ്യ പ്രഖ്യാപനങ്ങളും കെങ്കേമം.

രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കേരളത്തില്‍ അതിദാരിദ്ര്യം ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷം അതൊന്നും ശ്രദ്ധിക്കാനായില്ല. അത് എത്രത്തോളമെന്ന് ഇനി പഠിക്കും. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമത്രെ. കേരളത്തില്‍ ദാരിദ്ര്യമേ ഇല്ലെന്നായിരുന്നു ഭരണകൂടത്തിന്റെ ഉറപ്പ്. ദാരിദ്ര്യം മാത്രമല്ല അതിദാരിദ്ര്യവും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.

മുഖ്യമന്ത്രി ഭരിക്കുന്ന ന്യൂനപക്ഷ വകുപ്പ് മതന്യൂനപക്ഷങ്ങളെ നോക്കി മാത്രമാകരുതെന്ന അപേക്ഷ, അവഗണഗിക്കപ്പെടുന്ന ജാതിന്യൂനപക്ഷങ്ങള്‍ക്കും തുണയേകിയാല്‍ അത് ഏറെ പ്രയോജനപ്പെടും. മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ അതൊരു തൂവലുമാകും. കേട്ടാല്‍ ഞെട്ടും.  

അത്രയുണ്ട് ജാതിന്യൂനപക്ഷങ്ങള്‍. 68 ജാതിക്കാര്‍. പ്രത്യേകിച്ച് ഒരു ആനുകൂല്യവും കിട്ടാത്തവര്‍. കേരള സര്‍ക്കാറിന്റെ സാമുദായിക പട്ടികയിലെ എട്ടാംവിഭാഗത്തില്‍പെട്ടവരാണവര്‍. റെഡ്യാര്‍, യോഗീശ്വര, വീരശൈവ, കണിശ, കണിയാര്‍ പണിക്കര്‍, ഗണക, കണിശന്‍, എഴുത്തച്ഛന്‍, വണികവൈശ്യ, കമ്‌നന്‍,വെളുത്തേടത്ത് നായര്‍,വാണിയന്‍,വിളക്കിത്തലനായര്‍, കളരികുറുപ്പ്, കളരിപണിക്കര്‍, ശാലിയര്‍, അഗസ, അമ്പലക്കാരന്‍, ചെട്ടി, അരിമഹര്‍ട്ടി, ഭണ്ഡാരി, ബില്ലവ, ചക്കാല നായര്‍, ചവളക്കാരന്‍, കൊട്ടാര്‍ ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ ചെട്ടി, പുടുക്കട ചെട്ടി, ഇരണിയല്‍ ചെട്ടി, ശ്രീപണ്ടാര ചെട്ടി, തെലുങ്ക് ചെട്ടി, ഉദിയിന്‍കുളങ്ങര ചെട്ടി, പേരൂര്‍ക്കട ചെട്ടി, സാധുചെട്ടി, 24 മന ചെട്ടി, വയനാടന്‍ ചെട്ടി, കലവറ ചെട്ടി, 24മന തെലുങ്ക് ചെട്ടി, ദേവാഡിഗ, ദേവംവ, ഈഴവാത്തി, ഗണിക, ഗാട്ടി, ഗൗഡ, ഹെഗ്ഡ, ജോഗി, കടുപ്പട്ടര്‍ കൈക്കോലന്‍, കണ്ണാടിയാസ്, കാവുതീയന്‍, കൗഡിയര്‍, കോട്ടിയര്‍, കൃഷ്ണന്‍വക, കേരളമുതലി, കുടുംബി, കുശവന്‍, കുലാലന്‍, കുലാലനായര്‍, ആന്ധ്രനായര്‍, അന്തിരുനായര്‍, കുംഭാരന്‍, കുറുംബ, മടിവല്ലാസ്, മഹീന്ദ്ര, മിഡര, മറവന്‍സ്, മരുത്തുവര്‍, നായിക്കന്‍, ഓടന്‍, പണ്ഡിതര്‍, പന്യര്‍, പട്ടാരിയാസ്, പെരുവണ്ണാന്‍, ചക്രവര്‍ത്തി, ശക്രവര്‍ (കാവത്തി),സൗരാഷ്‌ട്രര്‍, സേനാനിതലൈവര്‍, തോട്ട്യന്‍,വടുവന്‍,വലന്‍,വക്കാലിക, യോഗി,പൂപ്പണ്ടാരം, മലമ്പണ്ടാരം, ജംഗ,യാദവ, കൊംഗു നവിതം,വേട്ടുവ, മൂപ്പര്‍, കല്ലന്‍മൂപ്പന്‍,ബോയന്‍, ഗഞ്ചന്‍ റെഡ്ഡി,വിശ്വനവന്‍,കമ്മാരന്‍, മലയന്‍, മലയിക്കണ്ടി, മറാത്തി തുടങ്ങിയ ചെറിയ സമൂഹങ്ങളുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം വിലയിരുത്തി ഈ വിഭാഗങ്ങള്‍ക്ക് നഷ്ടമായ ഉദ്യോഗസംവരണം നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് ഹിന്ദു ന്യൂനപക്ഷ ഐക്യസഭയുടെ ദീര്‍ഘകാല ആവശ്യമാണ്. അതു കൂടി പരിഗണിച്ചാല്‍ ബലേഭേഷ് എന്ന്പറയാന്‍ ആളുണ്ടാകും തീര്‍ച്ച.

ഭവനപദ്ധതിയാണ് ആദ്യ തീരുമാനത്തിലെ മറ്റൊരു സുപ്രധാന ഇനം. അതില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ എത്രപേര്‍ക്ക് വീടില്ലെന്ന് കണ്ടെത്താന്‍ ഇനിയൊരു പഠന സംഘത്തെയൊന്നും നിശ്ചയിക്കേണ്ടിവരില്ല. എ.കെ.ബാലന്‍ ഈവിഭാഗത്തിന്റെ മന്ത്രിയായിരിക്കെ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുണ്ട്.വാസയോഗ്യമല്ലാത്ത വീടില്ലാത്ത ഇരുപത്തൊന്നായിരം കുടുംബമുണ്ട്. അത് ഇപ്പോഴും അതേപടി നില്‍പുണ്ട്. അവര്‍ക്കെങ്കിലും വീടുണ്ടാക്കികൊടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും.

പ്രവാസി വകുപ്പും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുകയാണല്ലോ. പ്രവാസികളുടെ ജീവിതംസുരക്ഷിതമാക്കാന്‍ പ്രവാസി ഡിവിഡന്റ് പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലെ? നിക്ഷേപകനും തുടര്‍ന്ന് ജീവിതപങ്കാളിക്കും 10 ശതമാനം ഡിവിഡന്റ് കൂട്ടിചേര്‍ത്ത തുക അവകാശികള്‍ക്കും നല്‍കുമെന്നായിരുന്നല്ലൊ പ്രഖ്യാപനം. അത് നടപ്പാക്കാന്‍ വേണ്ടത്രസമയമുണ്ട്. പിന്നെ ചോദിക്കുമ്പോള്‍ ‘പറ്റിയില്ല, വാക്കല്ലെ മാറ്റാനൊക്കൂ’ എന്ന് പറഞ്ഞേക്കരുത്. വാക്കു പാലിച്ചാലേ ജനങ്ങള്‍ ഒപ്പമുണ്ടാകൂ.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayicpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.