Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും’; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്

ഏഷ്യാനെറ്റ് ഒരു പ്രതീകമാണ്, നീചമായ രാഷ്‌ട്രീയ പകപോക്കലുകളുടെയും അസത്യപ്രചാരണങ്ങളുടെയും. സ്വന്തം ഇഷ്ടക്കാരെ പുകഴ്‌ത്താനും ,എതിരാളികളെ ഇകഴ്‌ത്താനുമായി എത്രയെത്ര നീക്കങ്ങളാണ് ചാനല്‍ നടത്തുന്നത്. മോദിയോടും ബിജെപിയോടുമുള്ള അടങ്ങാത്ത പകയും ഈര്‍ഷ്യയുമാണ് ഏഷ്യാനെറ്റിന്റെ ഓരോ വാര്‍ത്തയിലും. മഹാനായ എം.ജി. ആര്‍ കൂടി എത്തിയതോടെ സംഗതി കുശാലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 11:10 pm IST
inKerala

തിരുവന്തപുരം: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ഒരു പ്രതീകമാണ്, നീചമായ രാഷ്‌ട്രീയ പകപോക്കലുകളുടെയും അസത്യപ്രചാരണങ്ങളുടെയും.  സ്വന്തം ഇഷ്ടക്കാരെ പുകഴ്‌ത്താനും ,എതിരാളികളെ ഇകഴ്‌ത്താനുമായി എത്രയെത്ര നീക്കങ്ങളാണ് ചാനല്‍ നടത്തുന്നത്. മോദിയോടും ബിജെപിയോടുമുള്ള അടങ്ങാത്ത പകയും ഈര്‍ഷ്യയുമാണ് ഏഷ്യാനെറ്റിന്റെ ഓരോ വാര്‍ത്തയിലും. മഹാനായ എം.ജി. ആര്‍ കൂടി എത്തിയതോടെ സംഗതി കുശാലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി സിന്ധു സൂര്യകുമാറും സംഘവും എത്രയെത്ര കള്ള വാര്‍ത്തകളാണ് നിരന്തരം പടച്ചുവിടുന്നത്. എത്ര തവണ ഇത്തരം കള്ളങ്ങള്‍ കയ്യോടെ പിടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ നിയമനങ്ങളെല്ലാം ഇടം പിടിച്ചത് സഖാക്കളും സുഡുക്കളും മാത്രമാണ്. ആത്മാഭിമാനം പണയപ്പെടുത്താന്‍ പറ്റാത്തതിന്റെ പേരില്‍ ഒഴിഞ്ഞുപോയവരുടെ കഥകള്‍ നിരവധി അറിയാം. ഒരുപാട് പറയാനുണ്ടെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  

കഴിഞ്ഞ ദിവസമാണ് യുപി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രംഗത്തെത്തിയത്.  ഉത്തര്‍ പ്രദേശ്  സര്‍ക്കാര്‍  നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് തലയൂരി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് വിഭാഗമാണ് യുപി സര്‍ക്കാരിനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത നല്‍കിയത്. ‘മൃതദേശങ്ങള്‍ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും’ എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നല്‍കിയത്.  

ഈ വാര്‍ത്തയ്‌ക്ക് അടിസ്ഥാനമായി മൃതദേങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്ന ചിത്രവും ചാനല്‍ നല്‍കിയിരുന്നു. ഈ വ്യാജ ചിത്രവും വാര്‍ത്തയിലെ പൊള്ളത്തരവും സോഷ്യല്‍ മീഡിയ അന്നു തന്നെ തുറന്നുകാട്ടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുവടുപിടിച്ച് മലയാളത്തിലെ ഏല്ലാ മാധ്യമങ്ങളും ഈ വ്യാജവാര്‍ത്ത കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഏന്നാല്‍, ഈ വ്യാജവാര്‍ത്തയ്‌ക്ക് നല്‍കിയിരുന്ന ചിത്രം 2015 ജനുവരി പതിമൂന്നിലേതായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎല്‍ഐ ഈ ചിത്രം ഉപയോഗിച്ച് അന്നുതന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടിയിട്ടും വ്യാജവാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ല.

തുടര്‍ന്ന്, മലയാളം വാര്‍ത്തയുടെ പരിഭാഷയും ചിത്രവും അടക്കം യോഗി സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍ വകുപ്പിന് അയച്ചു നല്‍കിരുന്നു. യുപിയെ മനപൂര്‍വം അപമാനിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നതെന്നും ഇതില്‍ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ യുപി സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ്  പറഞ്ഞ് രംഗത്തെത്തിയത്.  

‘ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു പിശകാണ്.വ്യാജ ചിത്രമാണെന്ന് വ്യക്തമായതോടെ ഗാലറിയില്‍ നിന്ന് അത് നീക്കംചെയ്തു. ഈ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. നേരത്തെ ദല്‍ഹി കലാപത്തില്‍ കലാപകാരികള്‍ക്കൊപ്പം നിന്ന് വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.

Tags: യോഗി ആദിത്യനാഥ്കെ. സുരേന്ദ്രന്‍വാര്‍ത്തfake newsasianetfact checkmg radhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.