Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 6.63 കോടി വാക്‌സിന്‍ ഡോസുകള്‍ വിദേശ രാഷ്‌ട്രങ്ങള്‍ക്ക് നല്‍കിയതെന്തുകൊണ്ട്? – വിശദീകരിച്ചുകൊണ്ട് ബിജെപി; കോണ്‍ഗ്രസിന്‍റേത് നുണപ്രചരണം

വിദേശ രാജ്യങ്ങളിലേക്കയച്ച 6.63 കോടി വാക്‌സിന്‍ ഡോസുകളില്‍ 84 ശതമാനവും വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കാന്‍ വേണ്ടി അയക്കാന്‍ നിര്‍ബന്ധിതമായതാണെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 11:04 pm IST
inIndia
ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലേക്കയച്ച 6.63 കോടി വാക്‌സിന്‍ ഡോസുകളില്‍ 84 ശതമാനവും വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കാന്‍ വേണ്ടി അയക്കാന്‍ നിര്‍ബന്ധിതമായതാണെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര.

വിദേശത്തേക്ക് വാക്‌സിനുകള്‍ അയച്ചതിനാലാണ് രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടതെന്ന കോണ്‍ഗ്രസ്, ആം ആദ്മി പ്രചാരണത്തെ സംബിത് പാത്ര ശക്തമായി നിഷേധിച്ചു.

ആഗോളവേദിയില്‍ ഇന്ത്യയ്‌ക്ക് ഒറ്റയ്‌ക്ക് ഒരു ദ്വീപായി നിലകൊള്ളാന്‍ ആവില്ലെന്നും സഹകരണാടിസ്ഥാനത്തിലുള്ള ആഗോളവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പനികളാണ്. ഈ രണ്ട് നിര്‍മ്മാണക്കമ്പനികള്‍ക്കും വാക്‌സിന്‍ ഡോസുകള്‍ വിദേശത്തേക്ക് അയക്കേണ്ടി വന്നത് വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കേണ്ടി വന്നതിനാലാണ്.

വിദേശരാഷ്‌ട്രങ്ങളെ സഹായിക്കുക എന്ന നിലയില്‍ 1.07 കോടി വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് ഇന്ത്യ അയച്ചുകൊടുത്തത്. അതില്‍ തന്നെ 78.5 ലക്ഷം ഡോസുകള്‍ ഏഴ് അയല്‍രാഷ്‌ട്രങ്ങള്‍ക്കാണ് നല്‍കിയത്. കോവിഡ് മുക്തമായ, സുരക്ഷിതമായ അയല്‍രാഷ്‌ട്രങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും അത്യന്താപേക്ഷിതമാണ്- അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഡോസുകള്‍ യുഎന്‍ സമാധാന സേനയ്‌ക്ക് നല്‍കി. ഇതില്‍ 6,000 ഇന്ത്യന്‍ പട്ടാളക്കാരും സേവനം അനുഷ്ഠിക്കുന്നുണ്ട്.

അവശേഷിക്കുന്ന അഞ്ച് കോടി വാക്‌സിന്‍ ഡോസുകള്‍ വാണിജ്യ ബാധ്യത, ലൈസന്‍സ് ലഭിച്ചതിന്റെ ഭാഗമായുള്ള കടപ്പാട്, വാക്സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തപ്പോഴുണ്ടാക്കിയ കരാര്‍ പാലിക്കല്‍ എന്നീ നിലകളില്‍ അയച്ചതാണെന്നും സംബിത് പാത്ര വ്യക്തമാക്കി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത് പ്രധാനമന്ത്രി ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ്. ഇതിന്റെ ഭാഗമായി വിദേശത്തേക്ക് വാണിജ്യ ബാധ്യത എന്ന നിലയില്‍ വാക്‌സിന്‍ ഡോസുകള്‍ അയച്ചുകൊടുക്കേണ്ടി വന്നു. ഭാരത് ബയോടെക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ പലതും വിദേശരാഷ്‌ട്രങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതിന്റെ ഭാഗമായി ആ രാഷ്‌ട്രങ്ങള്‍ക്ക് അതിന് ബദലായി വാക്‌സിന്‍ ഡോസുകള്‍ കൈമാറാമെന്ന് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഡോസുകള്‍ അവര്‍ക്ക് അയച്ചുകൊടുക്കേണ്ടതായി വന്നു. ഇന്ത്യക്കാര്‍ക്ക് കുത്തിവെക്കാവുന്ന 6.63 കോടി വാക്‌സിന്‍ ഡോസുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെയും ആംആദ്മി പാര്‍ട്ടിയുടെയും പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വാക്‌സിനുകള്‍ നല്‍കാതെ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്നത്  നുണപ്രചാരണമാണെന്നും സംബിത് പാത്ര തുറന്നടിച്ചു.

സൗദി അറേബ്യയ്‌ക്ക് വാക്‌സിന്‍ നല്‍കിയത് വാണിജ്യാടിസ്ഥാനത്തിലാണ്. പകരം സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് സൗദി ഭരണകൂടം വാക്ക് തന്നിരുന്നതിനാലാണിത്.- അദ്ദേഹം വിശദീകരിച്ചു.

കോവിഷീല്‍ഡിന്റെ ലൈസന്‍സ് അതോറിറ്റി ആസ്ട്ര സെനക്കയാണ്. അത് ഏതെങ്കിലും സംസ്ഥാനത്തിന് നിര്‍മ്മാണാനുമതി നല്‍കി  സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ അവകാശമില്ല. ഭാരത് ബോയടെക് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ബയോ സുരക്ഷ ആവശ്യമാണ്. അത് കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഒരുക്കാന്‍ സാധിക്കൂ. കേന്ദ്രം ചില പൊതുമേഖലാ സ്ഥാപനങ്ങളുമായി വാക്‌സിന്‍ ഉല്‍പാദനം സംബന്ധിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്നും സംബിത് പാത്ര പറഞ്ഞു. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രാഷ്‌ട്രീയം കളിക്കരുതെന്നും സംബിത് പാത്ര പറഞ്ഞു.

വാക്‌സിന്‍ ഫോര്‍മുല സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും ചില ഫാക്ടറികള്‍ ഇത് നിര്‍മ്മിക്കാനായാല്‍ കോവിഡ് പ്രതിരോധം ശക്തമാക്കാമെന്നും  നിര്‍ദേശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു.

Tags: indianarendramodibjpSaudi Arabiacovidസാംബിത് പത്രവാക്‌സിന്‍ നയതന്ത്രംവാക്സീന്‍ മൈത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.