Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 6.63 കോടി വാക്‌സിന്‍ ഡോസുകള്‍ വിദേശ രാഷ്‌ട്രങ്ങള്‍ക്ക് നല്‍കിയതെന്തുകൊണ്ട്? – വിശദീകരിച്ചുകൊണ്ട് ബിജെപി; കോണ്‍ഗ്രസിന്‍റേത് നുണപ്രചരണം

വിദേശ രാജ്യങ്ങളിലേക്കയച്ച 6.63 കോടി വാക്‌സിന്‍ ഡോസുകളില്‍ 84 ശതമാനവും വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കാന്‍ വേണ്ടി അയക്കാന്‍ നിര്‍ബന്ധിതമായതാണെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 11:04 pm IST
in India
ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലേക്കയച്ച 6.63 കോടി വാക്‌സിന്‍ ഡോസുകളില്‍ 84 ശതമാനവും വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കാന്‍ വേണ്ടി അയക്കാന്‍ നിര്‍ബന്ധിതമായതാണെന്ന് ബിജെപി ദേശീയ വക്താവ് ഡോ. സംബിത് പാത്ര.

വിദേശത്തേക്ക് വാക്‌സിനുകള്‍ അയച്ചതിനാലാണ് രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടതെന്ന കോണ്‍ഗ്രസ്, ആം ആദ്മി പ്രചാരണത്തെ സംബിത് പാത്ര ശക്തമായി നിഷേധിച്ചു.

ആഗോളവേദിയില്‍ ഇന്ത്യയ്‌ക്ക് ഒറ്റയ്‌ക്ക് ഒരു ദ്വീപായി നിലകൊള്ളാന്‍ ആവില്ലെന്നും സഹകരണാടിസ്ഥാനത്തിലുള്ള ആഗോളവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പനികളാണ്. ഈ രണ്ട് നിര്‍മ്മാണക്കമ്പനികള്‍ക്കും വാക്‌സിന്‍ ഡോസുകള്‍ വിദേശത്തേക്ക് അയക്കേണ്ടി വന്നത് വാണിജ്യ, ലൈസന്‍സിംഗ് ബാധ്യതകള്‍ പാലിക്കേണ്ടി വന്നതിനാലാണ്.

വിദേശരാഷ്‌ട്രങ്ങളെ സഹായിക്കുക എന്ന നിലയില്‍ 1.07 കോടി വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് ഇന്ത്യ അയച്ചുകൊടുത്തത്. അതില്‍ തന്നെ 78.5 ലക്ഷം ഡോസുകള്‍ ഏഴ് അയല്‍രാഷ്‌ട്രങ്ങള്‍ക്കാണ് നല്‍കിയത്. കോവിഡ് മുക്തമായ, സുരക്ഷിതമായ അയല്‍രാഷ്‌ട്രങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും അത്യന്താപേക്ഷിതമാണ്- അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഡോസുകള്‍ യുഎന്‍ സമാധാന സേനയ്‌ക്ക് നല്‍കി. ഇതില്‍ 6,000 ഇന്ത്യന്‍ പട്ടാളക്കാരും സേവനം അനുഷ്ഠിക്കുന്നുണ്ട്.

അവശേഷിക്കുന്ന അഞ്ച് കോടി വാക്‌സിന്‍ ഡോസുകള്‍ വാണിജ്യ ബാധ്യത, ലൈസന്‍സ് ലഭിച്ചതിന്റെ ഭാഗമായുള്ള കടപ്പാട്, വാക്സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തപ്പോഴുണ്ടാക്കിയ കരാര്‍ പാലിക്കല്‍ എന്നീ നിലകളില്‍ അയച്ചതാണെന്നും സംബിത് പാത്ര വ്യക്തമാക്കി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത് പ്രധാനമന്ത്രി ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ്. ഇതിന്റെ ഭാഗമായി വിദേശത്തേക്ക് വാണിജ്യ ബാധ്യത എന്ന നിലയില്‍ വാക്‌സിന്‍ ഡോസുകള്‍ അയച്ചുകൊടുക്കേണ്ടി വന്നു. ഭാരത് ബയോടെക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ പലതും വിദേശരാഷ്‌ട്രങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതിന്റെ ഭാഗമായി ആ രാഷ്‌ട്രങ്ങള്‍ക്ക് അതിന് ബദലായി വാക്‌സിന്‍ ഡോസുകള്‍ കൈമാറാമെന്ന് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഡോസുകള്‍ അവര്‍ക്ക് അയച്ചുകൊടുക്കേണ്ടതായി വന്നു. ഇന്ത്യക്കാര്‍ക്ക് കുത്തിവെക്കാവുന്ന 6.63 കോടി വാക്‌സിന്‍ ഡോസുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെയും ആംആദ്മി പാര്‍ട്ടിയുടെയും പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വാക്‌സിനുകള്‍ നല്‍കാതെ വിദേശത്തേക്ക് അയച്ചുകൊടുത്തു എന്നത്  നുണപ്രചാരണമാണെന്നും സംബിത് പാത്ര തുറന്നടിച്ചു.

സൗദി അറേബ്യയ്‌ക്ക് വാക്‌സിന്‍ നല്‍കിയത് വാണിജ്യാടിസ്ഥാനത്തിലാണ്. പകരം സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് സൗദി ഭരണകൂടം വാക്ക് തന്നിരുന്നതിനാലാണിത്.- അദ്ദേഹം വിശദീകരിച്ചു.

കോവിഷീല്‍ഡിന്റെ ലൈസന്‍സ് അതോറിറ്റി ആസ്ട്ര സെനക്കയാണ്. അത് ഏതെങ്കിലും സംസ്ഥാനത്തിന് നിര്‍മ്മാണാനുമതി നല്‍കി  സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ അവകാശമില്ല. ഭാരത് ബോയടെക് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ബയോ സുരക്ഷ ആവശ്യമാണ്. അത് കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഒരുക്കാന്‍ സാധിക്കൂ. കേന്ദ്രം ചില പൊതുമേഖലാ സ്ഥാപനങ്ങളുമായി വാക്‌സിന്‍ ഉല്‍പാദനം സംബന്ധിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്നും സംബിത് പാത്ര പറഞ്ഞു. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രാഷ്‌ട്രീയം കളിക്കരുതെന്നും സംബിത് പാത്ര പറഞ്ഞു.

വാക്‌സിന്‍ ഫോര്‍മുല സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും ചില ഫാക്ടറികള്‍ ഇത് നിര്‍മ്മിക്കാനായാല്‍ കോവിഡ് പ്രതിരോധം ശക്തമാക്കാമെന്നും  നിര്‍ദേശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു.

Tags: indianarendramodibjpSaudi Arabiacovidസാംബിത് പത്രവാക്‌സിന്‍ നയതന്ത്രംവാക്സീന്‍ മൈത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.