Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വാക്‌സിന്‍ കൊടുക്കാമോ ഇറ്റലിക്ക്

മരുന്നു നല്‍കിയതിന് പഴികേള്‍ക്കുകയാണ് നരേന്ദ്രമോദി. ഇവിടെ നല്‍കേണ്ട മരുന്ന് മറുരാജ്യങ്ങള്‍ക്ക് നല്‍കിയതെന്തിന് എന്ന് ചോദിക്കുകയാണ് ചിലര്‍. അമ്മയും മകനും മകളും ഇതിന്റെ പേരില്‍ തൊള്ളതുറന്നുകൊണ്ടേയിരിക്കുന്നു. സര്‍വരാജ്യത്തൊഴിലാളികളുടെ ക്ഷേമവും ഐശ്വര്യവും സര്‍വനേരവും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാരും നരേന്ദ്രമോദിയുടെ ചോരയ്‌ക്കുവേണ്ടി നാവുംനീട്ടി പായുകയാണ്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 24, 2021, 05:00 am IST
inArticle

ലോകത്തിന്റെ ഭാഗമാണ് ഇന്ത്യയും. ലോകമാകെ മഹാമാരിയുടെ മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്നു. ലോകത്തിന്റെ ഫാര്‍മസിയായി തീരാന്‍ ഇന്ത്യക്കായത് സുകൃതമാണ്. നൂറ്റമ്പതോളം രാജ്യങ്ങള്‍ ഇന്ത്യാ നിര്‍മ്മിത വാക്‌സിന് കാത്തിരിക്കുന്നു. പരമാവധി വാക്‌സിന്‍ എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുമുണ്ട്. ലോകാ സമസ്താ സുഖിനോഭവന്തു എന്നതാണല്ലോ നമ്മുടെ ആപ്തവാക്യം. ഇന്ത്യ മാത്രമല്ല ലോകത്താകെയുള്ള ജനസമൂഹത്തിന് ശാന്തിയും സമാധാനവും നേരുന്ന ഒരു രാജ്യത്തിന് മരുന്ന് തരാന്‍ പറ്റില്ലെന്ന് എങ്ങിനെ പറയാനാകും?

മരുന്നുനല്‍കിയതിന് പഴികേള്‍ക്കുകയാണ് നരേന്ദ്രമോദി. ഇവിടെ നല്‍കേണ്ട മരുന്ന് മറുരാജ്യങ്ങള്‍ക്ക് നല്‍കിയതെന്തിന് എന്ന് ചോദിക്കുകയാണ് ചിലര്‍. അമ്മയും മകനും മകളും ഇതിന്റെ പേരില്‍ തൊള്ളതുറന്നുകൊണ്ടേയിരിക്കുന്നു. സര്‍വരാജ്യത്തൊഴിലാളികളുടെ ക്ഷേമവും ഐശ്വര്യവും സര്‍വനേരവും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാരും നരേന്ദ്രമോദിയുടെ ചോരയ്‌ക്കുവേണ്ടി നാവുംനീട്ടി പായുകയാണ്.

വാക്‌സിന്‍ നിഷേധിക്കേണ്ടത് ആര്‍ക്കൊക്കെയാണ്. ഇറ്റലിക്ക് കൊടുക്കാമോ വാക്‌സിന്‍? ചെറുതും വലുതുമായ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിന്റെ അളവു കൂട്ടാന്‍ കൊതിക്കുന്നു. അവര്‍ക്കും നിഷേധിക്കണോ വാക്‌സിന്‍. വാക്‌സിന്‍ മാത്രമല്ല ഓക്‌സിജനും ലഭ്യമല്ലാത്ത സാഹചര്യം. പ്രതിസന്ധിനേരിടാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കഠിന പ്രയത്‌നങ്ങള്‍ തന്നെ നടത്തുകയാണ്. അതിനിടയില്‍ ചിലവിരുതന്മാര്‍ രാഷ്‌ട്രീയ വിരോധം പ്രകടിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ശ്രമിക്കും പോലെ. അതില്‍ മുഖ്യ പങ്കുവഹിക്കുകയാണ് കേരളം. പ്രത്യേകിച്ചും ധനമന്ത്രി ടി.എം. തോമസ് ഐസക്ക്.

മഹാവ്യാധിയുടെ ആധിയില്‍ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്നാണ് ഐസക്ക് പറയുന്നത്. ‘ചെകുത്താനും കടലിനും ഇടയില്‍ ‘എന്ന പഴഞ്ചൊല്ല്, ‘കോവിഡിനും മോദിയ്‌ക്കും ഇടയില്‍’ എന്ന് പുതുക്കുകയാണ് രാജ്യമെന്നും ധനമന്ത്രി വിമര്‍ശിക്കുന്നു. കോവിഡ് പടര്‍ന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറാന്‍ മോദിയ്‌ക്കും കൂട്ടര്‍ക്കുമല്ലാതെ ആര്‍ക്കു കഴിയും? പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും നിര്‍ലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം തോമസ് ഐസക് ഫേസ് ബുക്കില്‍ കുറച്ചിട്ടിരിക്കുന്നു. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച കേരള ധനമന്ത്രി ആര്‍ക്കുവേണ്ടിയാണാവോ ഇങ്ങിനെ പറയുന്നത്. എത്ര മ്ലേഛമായ വിമര്‍ശനമാണിത്. ആരോടും ഉത്തരവാദിത്തമില്ലാത്തവന്റെ ജല്പനങ്ങള്‍ എന്നല്ലാതെന്തുപറയും?

അമ്മക്കൊരു ന്യായം മകള്‍ക്കൊരു ന്യായം എന്ന് കേള്‍ക്കാറുണ്ടല്ലോ. അതുപോലുള്ള അനുഭവം വിവരിച്ചത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യാണ്.

”കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. സമ്മേളനത്തിനിടയില്‍ നേരിയ രോഗലക്ഷണങ്ങളെത്തുടര്‍ന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ഗീതയും പാര്‍ലമെന്റ് അനക്‌സിലെ ഐസിഎംആര്‍ ലാബില്‍ കോവിഡ് പരിശോധനയ്‌ക്കു വിധേയരായി. ആദ്യത്തെ ആന്റിജന്‍ പരിശോധനയില്‍ തന്നെ എനിക്കു കോവിഡ് പോസിറ്റീവ്. ഗീതയ്‌ക്കു നെഗറ്റീവ്.

നിമിഷങ്ങള്‍ക്കുളളില്‍ ഞങ്ങളെ രണ്ടു പേരെയും പ്രത്യേക സ്ഥലങ്ങളിലേക്കു മാറ്റി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) ആംബുലന്‍സെത്തി എന്നെ സ്ട്രക്ചറില്‍ കിടത്തി കോവിഡ് സെന്ററിലാക്കി. ആംബുലന്‍സില്‍ എന്നോടൊപ്പം വരണമെന്നു ആവശ്യപ്പെട്ട ഗീതയെ അവര്‍ തടഞ്ഞു. ആശുപത്രിയിലെത്തിച്ചു സ്ട്രക്ചറില്‍ എന്നെ ലിഫ്റ്റിലേക്കു കയറ്റുമ്പോഴേക്കും ആംബുലന്‍സിനെ പിന്തുടര്‍ന്നു കാറില്‍ ഗീത അവിടെ എത്തി. എന്റെ എല്ലാ സുഖദുഃഖങ്ങളിലും കൂടെ ഉണ്ടാകുന്ന ഭാര്യ, ആശുപത്രിയില്‍ എന്നെ പരിചരിക്കാനായി ഒപ്പം നില്‍ക്കണം എന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ പരിചാരകയായി നിന്നുകൊള്ളാമെന്നു അഭ്യര്‍ഥിച്ചിട്ടും അവര്‍ അനുവദിച്ചില്ല. അതു മറ്റൊന്നും കൊണ്ടല്ല, നിയമവും ചട്ടവും പ്രോട്ടോക്കോളും അനുവദിക്കാത്തതുകൊണ്ടു മാത്രം.”

പക്ഷേ കേരളത്തില്‍ നിയമം പോകാന്‍പറ എന്ന നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. പോലീസാണ്. ആരോഗ്യവിദഗ്ധരാണ്. കുടുംബകാര്യം മുഖ്യമന്ത്രിയുടെ മാത്രം സ്വകാര്യ ഇടപാടാണോ?

ഇവിടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം പ്രസക്തമാകുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിഗമനം അവഗണിക്കേണ്ടതാണോ? സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ആവശ്യപ്പെട്ടു.

ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കുപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം എന്നൊക്കെയാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെയ്യേണ്ടതും നരേന്ദ്രമോദി സര്‍ക്കാറാണോ?  

Tags: covidവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.