Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദഭരിതമാവട്ടെ ജീവിതം

അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്‌ക്ക് അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്‌കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Apr 12, 2021, 08:56 pm IST
inSamskriti

നാലും കൂടിച്ചേരുന്ന കവലകളില്‍ അല്‍പനേരം നിന്ന്  യാത്രികരെ വീക്ഷിക്കുക. നമ്മളെ കടന്നു പോകുന്ന നാലോ അഞ്ചോ മുഖങ്ങളില്‍ മാത്രമാണു ചിരിയും സന്തോഷവും കാണാനാവുക. മറ്റുള്ളവര്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോയി എന്ന മുഖഭാവവുമായി നടന്നു പോവുകയാണ്.

കുട്ടിക്കാലത്തൊരു ചിത്രശലഭത്തെ പിടിച്ചപ്പോള്‍, അതിന്റെ നിറങ്ങള്‍ കൈയില്‍ ഒട്ടിപ്പിടിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കില്ലേ?

അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്‌ക്ക്  അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്‌കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.  

പിന്നീട് സന്തോഷവാനായിരിക്കാന്‍ പല കാര്യങ്ങളും നിങ്ങള്‍ തേടിനടന്ന് കണ്ടെത്തി ശേഖരിച്ചു. ഉന്നത വിദ്യാഭ്യാസം, സ്വന്തം വീട്, കമ്പ്യൂട്ടര്‍, ബൈക്ക്, കാറ്, ക്രെഡിറ്റ് കാര്‍ഡ്, ടിവി, ഡിവിഡി, സെല്‍ഫോണ്‍ തുടങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങള്‍ പലതും സ്വന്തമാക്കി. നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന, ലോകത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തി എന്നഭിമാനിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ക്കു പോലും ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സന്തോഷത്തിനായി ജീവിതത്തില്‍ ഇത്രത്തോളം ഓടിനടന്ന നിങ്ങള്‍  ഒടുവില്‍ സന്തോഷം കൈവിട്ടു പോയെന്ന് വിലപിക്കുന്നതായി കാണാം. എവിടെപ്പോയി നിങ്ങളുടെ സന്തോഷം? ഒരു കഥയിലൂടെ അത് വിശദീകരിക്കാം.

ലക്ഷ്യമറിയാത്ത യാത്ര

ഒരിക്കല്‍ അളവില്‍ കവിഞ്ഞു മദ്യപിച്ച ശേഷം ശങ്കരന്‍പിള്ള ബസ് സ്റ്റോപ്പില്‍ പോയിനിന്നു. അല്‍പ നേരം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ശങ്കരന്‍പിള്ള വളരെ ബുദ്ധിമുട്ടി ബസ്സിനകത്തു കയറിപ്പറ്റി. പത്തു പതിനഞ്ചു പേരെ ചവിട്ടി, നാലഞ്ചുപേരെ കൈമുട്ടു കൊണ്ടു തള്ളിനീക്കി ഉള്ളിലേക്ക് കടന്നു ചെന്നു.

ഒരു വൃദ്ധയുടെ സമീപം ഇരുന്നിരുന്ന യാത്രക്കാരന്‍ എണീക്കുന്നതു കണ്ടപ്പോള്‍ ശങ്കരന്‍പിള്ള യാത്രക്കാരെ ഇടിച്ചും തള്ളിയും മാറ്റിയിട്ടു വഴിയുണ്ടാക്കി സീറ്റിലേക്കെത്താന്‍ ശ്രമിച്ചു. മറ്റു യാത്രക്കാര്‍ മുഖം ചുളിച്ചു കൊണ്ടു വഴി മാറിക്കൊടുത്തു. ശങ്കരന്‍പിള്ള അഭിമാനത്തോടു കൂടി സീറ്റില്‍ ചെന്നിരുന്നു. ഇരുപുറം നോക്കാതെ ഇരുന്നതു കാരണം അടുത്തിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞു പോയി. അപ്പോള്‍ വൃദ്ധ മടിയില്‍ വച്ചിരുന്ന പഴക്കൂട താഴെ വീണുരുണ്ടു.

ക്രൂദ്ധയായി ശങ്കരന്‍പിള്ളയെ നോക്കി വൃദ്ധ, ‘നീ നരകത്തിലേക്ക് തന്നെ പോകും.’ എന്നു ശപിച്ചു. ശങ്കരന്‍പിള്ള ചാടിയെണീറ്റ്, ‘വണ്ടി നിര്‍ത്തൂ, വണ്ടി നിര്‍ത്തൂ, എനിക്കു പോകാനുള്ളതു ഗാന്ധിനഗറിലേക്കാണ്. ഞാന്‍ വണ്ടി മാറി കയറിപ്പോയി’ എന്നുറക്കെ വിളിച്ചു പറഞ്ഞു.

പ്രകൃതിയെന്ന ശിക്ഷകന്‍

നിങ്ങളില്‍ പലരും ഇതു പോലെ ഏതു ‘ബസ്സില്‍’ കയറി എന്നതു പോലും അറിയാതെ കയറിയിറങ്ങി അസ്വസ്ഥരായിരിക്കുന്നു. ആഗ്രഹിച്ചതു ലഭിക്കാതെ പോയാല്‍ ദുഃഖിക്കുന്നതു വിഡ്ഢിത്തമാണ്. ആഗ്രഹിച്ചതു ലഭിച്ചാലും നിങ്ങള്‍ക്കതു പൂര്‍ണമായും ആസ്വദിച്ചു സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നില്ല.  അതിനായി പ്രകൃതിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

തെങ്ങുകളെ ശ്രദ്ധിക്കൂ, പറമ്പില്‍ അവ നീണ്ടു വളര്‍ന്നു നില്‍ക്കുന്നു. മധുര വെള്ളമുള്ള നാളികേരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. മറ്റു വൃക്ഷങ്ങളെ മുറിച്ചു കളയുമ്പോഴും തെങ്ങുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടാവില്ല. അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ സംരക്ഷിക്കും എന്നു പ്രതീക്ഷിച്ചാണോ തെങ്ങ് നാളികേരങ്ങള്‍ ചുമന്നു നില്‍ക്കുന്നത്? അതിന്റെ സ്വാഭാവിക ഘടന എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്.  

എന്നാല്‍ നിങ്ങളോ?  

എതിര്‍ദിശയിലേക്കുള്ള തുഴച്ചില്‍

ധനികനാകണം. ഇതു പോലെ ഒരു മാളിക, അതു പോലെ ഒരു കാറ്, അയാളുടേതു പോലെ ഒരു ജീവിതം, ഇയാളുടേതു പോലെ അന്തസ്സ്…. എന്നിങ്ങനെ തനിക്ക് വേണ്ടത് എന്തെന്ന് ആദ്യമേ തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചു പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കത് നല്ലതായിരിക്കുമോ എന്നു പോലും നോക്കാതെ, അതാണു ശരി എന്നു വരുത്തിത്തീര്‍ക്കുന്നു. ഇങ്ങനെ അന്യരെ നോക്കി ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം നരകതുല്യമാവും.  

അതെ, നിങ്ങളുടെ സ്വത്വത്തെ മനസ്സിലാക്കാതെ എതിര്‍ദിശയില്‍ തുഴയുന്നതാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. അല്ലാതെ  അടിസ്ഥാനപരമായ ആഗ്രഹങ്ങള്‍ ഒരു കുറ്റമല്ല. നമ്മുടെ സ്വത്വം എന്താണ്? അതു നിങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു? സന്തോഷമില്ലാതെ ജീവിതം പിന്നിടുന്നതില്‍ പരം വലിയൊരു വേദന വേറൊന്നില്ലെന്ന് അറിയുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.