Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയ വിഎസ് ചാവേറുകള്‍ എവിടെ..? വിഎസ് പക്ഷത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ആധിപത്യം

സംസ്ഥാന കമ്മിറ്റിയില്‍ ഏതാനും ചില വിഎസ് അനൂകുലികള്‍ മാത്രമാണുള്ളത്. സംസ്ഥാന സെക്രേട്ടറിയറ്റില്‍ ആരുമില്ല, കേന്ദ്ര കമ്മിറ്റിയില്‍ എം.സി. ജോസഫൈന്‍ മാത്രമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 02:05 pm IST
in Kerala

പി. ശിവപ്രസാദ്

ആലപ്പുഴ: ഒരു കാലത്ത് സിപിഎമ്മിന്റെ മുന്നണി പോരാളികളായിരുന്ന വിഎസ് പക്ഷ നേതാക്കളെ സമ്പൂര്‍ണമായി തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് ഒഴിവാക്കി പിണറായി വിജയന്റെ ആധിപത്യം. കഴിഞ്ഞ തൃശൂര്‍ സമ്മേളനത്തോടെ വിഎസ് പക്ഷക്കാരായിരുന്നവരെ പാര്‍ട്ടിയിലും അമര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ വി.എസ്. അച്യുതാനന്ദന്റെ ചാവേറുകളായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഒരാള്‍ക്ക് പോലും സീറ്റു നല്‍കാതെ പൂര്‍ണമായും ചവിട്ടിയൊതുക്കി. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും വിഎസ് പക്ഷക്കാര്‍ തിരസ്‌കരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം.

സംസ്ഥാന കമ്മിറ്റിയില്‍ ഏതാനും ചില വിഎസ് അനൂകുലികള്‍ മാത്രമാണുള്ളത്. സംസ്ഥാന സെക്രേട്ടറിയറ്റില്‍ ആരുമില്ല, കേന്ദ്ര കമ്മിറ്റിയില്‍ എം.സി. ജോസഫൈന്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടി നിഷേധിക്കപ്പെട്ടതോടെ വെട്ടിനിരത്തല്‍ സമ്പൂര്‍ണം. എ. പ്രദീപ് കുമാര്‍, എസ്. ശര്‍മ്മ തുടങ്ങിയവര്‍ക്ക് കൂടി സീറ്റ് നിഷേധിച്ചതോടെ മുന്‍കാല വിഎസ് അനുകൂലികള്‍ പൂര്‍ണമായും പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും തമസ്‌ക്കരിക്കപ്പെട്ടു.

പാര്‍ട്ടി കമ്മിറ്റികളില്‍ വിഎസ് അനുകൂലികള്‍ക്കായി വാദിക്കാന്‍ ആരുമില്ല. പിണറായി വിജയന്‍ കനിഞ്ഞാല്‍ മാത്രം കസേര എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് മുന്‍കാല വിഎസ് പക്ഷക്കാര്‍ പറയുന്നു. വിഎസിനെ കൈവിട്ട് പാര്‍ട്ടി പിടിച്ചെടുക്കാന്‍ പിണറായി വിഭാഗത്തെ സഹായിച്ചവര്‍ക്ക് കൈയയച്ച് സഹായങ്ങളും ലഭിച്ചു. ഒരു കാലത്ത് ഇടുക്കി ജില്ലയെ വിഎസ് പക്ഷത്തിന്റെ കോട്ടയായി സംരക്ഷിച്ച എം.എം. മണി ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച എം. ചന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, ചന്ദ്രന്‍പിള്ള, പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍, യുവജന നേതാക്കളായി ഏറെ ശ്രദ്ധിക്കപ്പെട്ട വസന്തന്‍, ശശിധരന്‍ തുടങ്ങി വലിയൊരു നിര നേതാക്കള്‍ ഇന്ന് ഒതുക്കപ്പെട്ടു.  

നടന്‍ മുകേഷിനെ പി.കെ. ഗുരുദാസന് പകരക്കാരനാക്കിയതു പോലെ എ. പ്രദീപ്  കുമാറിന് പകരം സംവിധായകന്‍ രഞ്ജിത്തിനെ കളത്തിലിറക്കാനുള്ള നീക്കം പാളി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍ക്ക് പകരമാണ് സിനിമാ പ്രവര്‍ത്തകരെ രംഗത്തിറക്കിയത്.  

ഛിന്നഭിന്നമായി മാറിയ വിഎസ് പക്ഷത്തിന് അഭയം നല്‍കിയ തോമസ് ഐസക്ക്, എം.എ. ബേബി ചേരിയേയും നിഷ്പ്രഭമാക്കി കഴിഞ്ഞു.  സീറ്റ് നിഷേധിക്കപ്പെട്ടതോടെ വരുംകാലങ്ങളില്‍ സംസ്ഥാനത്തെ സിപിഎമ്മിനുള്ളിലെ ബലാബലത്തില്‍ ഐസക്ക് തീരെ ദുര്‍ബലനായി. രാജ്യസഭയിലേക്ക് കൂടി ഐസക്കിനെ പറഞ്ഞ് അയയ്‌ക്കുന്നതോടെ ഐസക്കിന്റെയും ബേബിയുടെയും തട്ടകം ദല്‍ഹിയിലേക്ക് മാറും. ചന്ദ്രന്‍പിള്ളയ്‌ക്ക് കളമശേരിയില്‍ സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നെങ്കിലും ഐസക്ക് പക്ഷക്കാരായി അറിയപ്പെടുന്ന പി. രാജീവിനെ മത്സരിക്കാന്‍ നിയോഗിച്ച് അതും തള്ളി.  

ഇടതുപക്ഷത്തിന് ഭരണം ലഭിച്ചാലും, ഇല്ലെങ്കിലും വിഎസ് അനുകൂലികളായി പാര്‍ട്ടിയില്‍ മുദ്രകുത്തപ്പെട്ടവര്‍ ഇല്ലാത്ത നിയമസഭയായിരിക്കും വരിക. വിഎസ് ഇല്ലാത്ത നിയമസഭ, വിഎസ് സജീവമല്ലാത്ത പാര്‍ട്ടി എന്നതു മാത്രമല്ല, വിഎസ് ഉയര്‍ത്തിവിട്ട പോരാട്ടങ്ങളെ പിന്തുണച്ചവര്‍ കൂടി പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുകയാണ്.

Tags: keralaPinarayi Vijayanelectionpinarayiപ്രചാരണംവിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.