Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ജൈത്രയാത്ര

മഹാരാജാവിന്റെ അനുശാസനം ദൃഢമായതുകൊണ്ടു മാത്രമാണ് സ്വരാജ്യത്തിന്റെ രക്ഷാവ്യവസ്ഥ സുദൃഢമായി നിലനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 05:00 am IST
in Samskriti

തിരിച്ചെത്തിയ ബഹാദൂര്‍ഖാന് ആ ഘോരദൃശ്യം കാണേണ്ടിവന്നു. ചുരുക്കത്തില്‍ രാജ്യാഭിഷേകത്തിന് ചെലവായതിന്റെ നല്ലൊരു പങ്ക് ഇവിടുന്ന് തിരിച്ചുകിട്ടി. ഇതൊക്കെയാണെങ്കിലും ജഞ്ജീര്‍ക്കോട്ടയുടെ നായകന്‍ സിദ്ദിയെ കീഴ്‌പ്പെടുത്താന്‍ ഇതുവരെ ശിവാജിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ജഞ്ജീര്‍കോട്ടയുടെ അടുത്തുതന്നെ പദ്മദുര്‍ഗം എന്ന പേരിലൊരു കോട്ട ശിവാജി പണിയിപ്പിച്ചു. അപ്പോള്‍ സംഭവിച്ച ഒരു സംഭവം ശിവാജിയുടെ കഠോരമായ അനുശാസനത്തെ പ്രദര്‍ശിപ്പിക്കുന്നതാണ്.

തന്റെ കോട്ടയുടെ അടുത്ത് ശിവാജിയുടെ കോട്ടനിര്‍മാണം സിദ്ദിക്ക് സഹിക്കാന്‍ സാധിച്ചില്ല. അയാളുടെ വിരോധത്തെ നേരിട്ടുകൊണ്ടുതന്നെ വേണമായിരുന്നു സ്വരാജ്യത്തിന്റെ കോട്ട പണിയാന്‍. അതുകൊണ്ട് അതിന്റെ  നിര്‍മാണം, രക്ഷണം, ആവശ്യമായ വസ്തുക്കള്‍ എത്തിക്കല്‍, ധനസഞ്ചയനം എന്നിവയുടെ ചുമതല പ്രഭാവലിയുടെ സേനാനായകനായ ജവാജിവിനായകനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൂര്‍വനിശ്ചയപ്രകാരം അവശ്യവസ്തുക്കള്‍ സമയത്തിന് എത്തിയില്ല എന്ന വിവരം ശിവജിക്ക് ലഭിച്ചു. ഉടനെ ശിവജി, ജവാജിവിനായകന് ഒരു പത്രം എഴുതിയയച്ചു.

പദ്മദുര്‍ഗ നിര്‍മാണത്തിനായി ആവശ്യമായ സഹായം എത്തിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിരുന്നു, അത് താങ്കള്‍ ചെയ്തില്ല എന്നറിയാന്‍ സാധിച്ചു. താങ്കള്‍ ഇത്രയും അയോഗ്യനാണെന്നതില്‍ എനിക്കത്ഭുതം തോന്നുന്നു. താങ്കള്‍ വരുത്തിയ വീഴ്ച കാരണം സ്വരാജ്യത്തിന്റെ നാവികസേന സിദ്ദിക്ക് ആഹുതിയര്‍പ്പിക്കേണ്ടിവരുമായിരുന്നു. സിദ്ദി താങ്കളെ വിലക്കെടുത്തോ? അങ്ങിനെയെങ്കില്‍ അതിനുള്ള ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. താങ്കള്‍ ബ്രാഹ്മണനാണെന്ന് ഞാന്‍ പരിഗണിക്കുന്നില്ല. ഇനിയങ്ങോട്ടും ഇതേപോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശത്രുപക്ഷം ചേര്‍ന്നയാളിനുള്ള ഗതിയായിരിക്കും താങ്കളുടേതും. ജാഗരൂകനായിരിക്കുക എന്ന് താക്കീത് ചെയ്തു.  

മഹാരാജാവിന്റെ അനുശാസനം ദൃഢമായതുകൊണ്ടു മാത്രമാണ് സ്വരാജ്യത്തിന്റെ രക്ഷാവ്യവസ്ഥ സുദൃഢമായി നിലനിന്നത്.

അതിനുശേഷം ബീജാപ്പൂരിന്റെ അധീനത്തിലായിരുന്നു ഫൊണ്ഡാന ജലദുര്‍ഗം ആക്രമിക്കാന്‍ ശിവാജി  പുറപ്പെട്ടു. ഇതറിഞ്ഞ ബഹദൂര്‍ഖാന്‍ പെഡഗാവിലെ പരാജയത്തിന് പകരം വീട്ടാന്‍ ശിവാജിയെ സസൈന്യം  പിന്തുടര്‍ന്നു. എന്തുചെയ്യണമെന്നറിയാതെ ശിവാജി കുറച്ച് വൈതരണിയിലായി. തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ബഹാദൂര്‍ഖാനുമായി സന്ധിചെയ്യുക. സന്ധിപത്രം അയച്ചു വ്യവസ്ഥകള്‍ ഇതായിരുന്നു. ശിവാജി തന്റെ പ്രമുഖ ഏഴ് കോട്ടകള്‍ ബഹാദൂര്‍ഖാന് കൈമാറും. മകന്‍ സംഭാജിയെ ബാദശാഹയുടെ സേവനത്തിനായി ആറായിരം സൈനികരോടുകൂടി ബഹാദൂര്‍ഖാന്റെ അധീനതയില്‍  നില്‍ക്കും. സ്വയം ശിവാജി ഭീമാനദിയുടെ തെക്കുഭാഗത്തിന്റെ പ്രമുഖനായി ചുമതല നിര്‍വഹിക്കും. ഔറംഗസേബിനെ കബളിപ്പിച്ച് ആഗ്രയില്‍നിന്നും കടന്നുകളഞ്ഞ ശത്രു ശിവാജി സ്വയം സന്ധിപത്രം കൊടുത്തിവിട്ടിരിക്കുന്നു എന്നതില്‍ ബഹാദൂര്‍ഖാന്‍ ഏറെ സന്തോഷിച്ചു. ശിവാജിയുമായുളള ഒരു സംഘര്‍ഷം ഒഴിവായികിട്ടും. സന്ധിയും ലാഭകരമാണ് എന്ന് ഖാന്‍ സമാശ്വസിച്ചു. സന്ധിപത്രം ദില്ലിയില്‍ ചെന്ന് ബാദശാഹയുടെ അനുമതി തേടി മറുപടി തിരിച്ചെത്താന്‍ ചുരുങ്ങിയത് മൂന്നു മാസം വേണം, അതുവരെ അവസരം ലഭിക്കും. ഇക്കാലത്ത് ബീജാപൂര്‍ സേനാപതി ബഹലോലഖാന്‍ മീരജില്‍നിന്നുകൊണ്ട് ശിവാജിയെ ആക്രമിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറാഠാ സൈനികര്‍ ബഹലോലഖാന്റെ സൈനികമാഗത്തില്‍ വന്‍ വൃക്ഷങ്ങള്‍ മുറിച്ചിട്ട് തടസ്സം സൃഷ്ടിക്കുകയും അവിടെ കാവലേര്‍പ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ബഹലോലഖാന് മീരജനഗരത്തില്‍നിന്നും പുറത്തുവരാന്‍ സാധിച്ചില്ല. ഒരു മാസത്തെ സംഘര്‍ഷത്തിനുശേഷം ഫൊണ്‍ഡാണകോട്ട ശിവാജി വിജയിച്ചു. അവിടുന്ന്  പുറപ്പെട്ട് അകോല, ശിവേശ്വരം, കാര്‍വാരം എന്നീ കോട്ടകളും ജയിച്ച്, സകുശലം ശിവാജി ‘റായഗഢില്‍’ തിരിച്ചെത്തി. സിംഹാസനാരോഹണത്തിനുശേഷം ശിവാജിയുടെ ആദ്യത്തെ വിജയാഭിയാനുമായിരുന്നു ഇത്.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.