Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ ജീവിതകലയ്‌ക്കും തിരശീല വീണു

ഒരു നൂറ്റാണ്ടിലേറെ ജീവിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെത്തേടി ദേശീയവും അന്തര്‍ദേശീയവുമായ അനേകം പുരസ്‌കാരങ്ങള്‍ എത്തുകയുണ്ടായി. പദ്മശ്രീ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ബാലസംസ്‌ക്കാരകേന്ദ്രത്തിന്റെ 1913 ലെ ജന്മാഷ്ടമി പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു നല്‍കിയത്. പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനാണ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്.

എം.എ. കൃഷ്ണന്‍byഎം.എ. കൃഷ്ണന്‍
Mar 16, 2021, 11:54 am IST
inKerala

ദീര്‍ഘകാലത്തെ കലാസപര്യകൊണ്ട് ഒരു സംസ്‌കാരത്തെ ധന്യമാക്കിത്തീര്‍ത്ത വ്യക്തിയായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നൂറ്റിയഞ്ചാം വയസ്സില്‍ അന്തരിച്ച വിശ്രുത കഥകളിനടന്‍ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. 1916 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ചേലിയയിലെ ഒരു പാരമ്പര്യ കര്‍ഷകകുടുംബത്തില്‍ ജനിച്ച കുഞ്ഞിരാമന്‍ നായര്‍ക്ക് ബാല്യത്തിലെ അച്ഛനമ്മമാരുടെ വിയോഗമുണ്ടായി. തുടര്‍ന്ന് സഹോദരിയുടെ വാത്സല്യപാത്രമായി വളര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കഥകളി അഭ്യസിക്കാനായി പുറപ്പെട്ട അദ്ദേഹം ആറുവര്‍ഷം വീതം കഥകളിയിലും നൃത്തകലയിലും ശാസ്ത്രീയമായ പഠനം പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടം നീണ്ട ഈ പരിശീലനത്തിനുശേഷം അദ്ദേഹം പ്രസ്തുതകലകളില്‍ പ്രവീണനാവുകയും വിവിധ വേദികളില്‍ അവയുടെ അവതരണം നടത്തുകയും ചെയ്തു. എന്നുമാത്രമല്ല താന്‍ വശമാക്കിയ വിശിഷ്ടകലയെ വരുംതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനായി വിവിധ ദിക്കുകളില്‍ കലാവി ദ്യാലയങ്ങള്‍ സ്ഥാപിച്ച് അനേകം പേരെ കഥകളിയും നൃത്തവും അഭ്യസിപ്പിച്ച് തന്റെ കലോപാസന തുടര്‍ന്നുവന്നു.  

ഒരു നൂറ്റാണ്ടിലേറെ ജീവിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെത്തേടി ദേശീയവും അന്തര്‍ദേശീയവുമായ അനേകം പുരസ്‌കാരങ്ങള്‍ എത്തുകയുണ്ടായി. പദ്മശ്രീ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ബാലസംസ്‌ക്കാരകേന്ദ്രത്തിന്റെ 1913 ലെ ജന്മാഷ്ടമി പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു നല്‍കിയത്. പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനാണ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്.  

ഇവയിലൊന്നിലും പരിധിക്കപ്പുറം ആകൃഷ്ടനാകാതെ, വാര്‍ദ്ധക്യത്തെപ്പോലും പരിഗണിക്കാതെ അദ്ദേഹം തന്റെ കലാജീവിതം തുടര്‍ന്നു. സംശുദ്ധമായ ജീവിതചര്യയിലൂടെ നര്‍ത്തനമെന്ന കലയെ ദീര്‍ഘകാലം സേവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ കലാതപസ്സിന്റെ വിജയമാണ്. തന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍പ്പോലും വേഷമിട്ട് ആടാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ നൃത്താസക്തിയുടെ പെരുമയെ വെളിവാക്കുന്നതായിരുന്നു. ആ ഇച്ഛാശക്തി കലയ്‌ക്കായി ജീവിതമുഴിഞ്ഞുവെച്ച എല്ലാവര്‍ക്കും പ്രചോദനമേകുന്നതായിരുന്നു.

എഴുതപ്പെട്ട എല്ലാ ആട്ടക്കഥകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണവേഷം അദ്ദേഹത്തിന്റെ ഭക്തിനിര്‍ഭരമായ സങ്കല്പത്തില്‍പ്പെട്ടതായിരുന്നു. ഭഗവാന്റെ വേഷം ആടിത്തിമിര്‍ക്കുമ്പോള്‍ അതിലദ്ദേഹം മുഴുകിപ്പോകുമായിരുന്നുവെന്നതിന് അനേകം ഉദാഹരണങ്ങള്‍ നിരത്താനാവും. അത്രത്തോളമായിരുന്നു ഭഗവാന്‍ കൃഷ്ണനെന്ന പാത്രത്തോടുള്ള അദ്ദേഹത്തിന്റെ തന്മയീഭാവം. അദ്ദേഹത്തിന്റെ ശ്രീകൃഷ്ണവേഷം പ്രേക്ഷകരേയും ഭക്തിയുടെ ഉത്തുംഗതയിലേക്ക് എത്തിക്കുന്നതായിരുന്നു.  

ഒരു വിശിഷ്ടസങ്കല്പത്തിനായി, നൈരന്തര്യത്തോടെ ഇത്രയും പതിറ്റാണ്ടുകള്‍ ലയിച്ചു ജീവിച്ച ദീര്‍ഘതപസ്വിയായ കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മകള്‍ വരും. തലമുറകളിലെ കലാകാരന്മാര്‍ക്കെല്ലാം പ്രേരണദീപമാകട്ടെ. അദ്ദേഹത്തിന്റെ പാവന സ്മരണയ്‌ക്കുമുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

Tags: KathakaliGuru Chemanchery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.