Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി കോട്ടകളില്‍പോലും കാലിടറും; അട്ടിമറി ഭയം; ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതല പിണറായി നേരിട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 10:14 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ സിപിഎം വിഭാഗീയതില്‍ എന്നും കേന്ദ്രബിന്ദു ആയിരുന്ന ആലപ്പുഴയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യും. പിണറായി പക്ഷം ആസൂത്രിതമായി നടത്തിയ വെട്ടി നിരത്തല്‍ സമ്പൂര്‍ണമായെങ്കിലും കനല്‍ ആളിക്കത്താന്‍ അധിക സമയം വേണ്ടെന്ന് മറ്റാരേക്കാളും അറിയുന്നത് പിണറായിക്ക് തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലങ്ങള്‍ പോലും കൈവിട്ടു പോകുമെന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിലാണ് അട്ടിമറി ആശങ്കയില്‍ പിണറായി വിജയന്‍ തന്നെ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല നേരിട്ട് നോക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം സിപിഎമ്മിന് നഷ്ടമായി. സിപിഎം ഔദ്യോഗിക പക്ഷത്തു നിന്നുണ്ടായ കാലുവാരലാണ് പാര്‍ട്ടി പരാജയപ്പെടാനിടയാക്കിയത്.  

ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ പാര്‍ട്ടിയില്‍ സമവാക്യങ്ങള്‍ മാറിയത്. ഒടുവില്‍ അത് വളര്‍ന്ന് മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും, തോമസ് ഐസക്കിനും നിയമസഭാ സീറ്റ് നിഷേധിക്കുന്നതില്‍ വരെ കാര്യങ്ങളെത്തിച്ചു. നേരത്തെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന കമ്മറ്റിയംഗമാണ് ഇന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ ആധിപത്യം. ഐസക്കും, സുധാകരനും കാഴ്ചക്കാരാകുകയും, രണ്ടാം നിര നേതാക്കള്‍ കാര്യക്കാരാകുകയും ചെയ്തു.

ഇതിന്റെ പ്രതിഫലനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ആലപ്പുഴയിലും അമ്പലപ്പുഴയിലും പാര്‍ട്ടി അണികളില്‍ നിന്ന്  ഉയര്‍ന്ന പ്രതിഷേധങ്ങള്‍. ജില്ലയില്‍ ആകെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അനുകൂലമായ അന്തരീക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.  

ഉറപ്പുള്ള സീറ്റുകള്‍ ഒന്നു പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. സുധാകരനെയും ഐസക്കിനെയും ഒതുക്കിയതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് ആളിക്കത്താനും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനും സാദ്ധ്യതയേറെയാണ്. പതിറ്റാണ്ടുകളായി ജി. സുധാകരന്‍ ഏതു പക്ഷത്താണോ, ആ വിഭാഗമായിരിക്കും ജില്ലയില്‍ പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് ചരിത്രം.  വിഭാഗീയത  ആളിക്കത്തുമോ, അതോ വീണ്ടുമൊരു വെട്ടിനിരത്തലിന് ജില്ല സാക്ഷ്യം വഹിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Tags: electionsalappuzhapinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.