Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളങ്കമേല്‍ക്കാതെ ശിവാജിയുടെ യശസ്സ്

ഔറംഗസേബിന്റെ ആസ്ഥാന കവികളില്‍ ഹിന്ദിഭാഷാ കവിയായിരുന്നു ഭൂഷണന്‍. ശിവാജിയുടെ ധവളകീര്‍ത്തിയില്‍ പ്രഭാവിതനായി ഭൂഷണ കവി ഡക്കാനില്‍ വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
in Samskriti

ഔറംഗസേബിന്റെ ആസ്ഥാന കവികളില്‍ ഹിന്ദിഭാഷാ കവിയായിരുന്നു ഭൂഷണന്‍. ശിവാജിയുടെ ധവളകീര്‍ത്തിയില്‍ പ്രഭാവിതനായി ഭൂഷണ കവി ഡക്കാനില്‍ വന്നു. ശിവരാജ ഭൂഷണം എന്ന പേരില്‍ ഒരു കാവ്യഗംഗ ഒഴുക്കി. ശിവാജിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ടുള്ള ആ കാവ്യത്തില്‍ അനേകം വര്‍ണനകളുണ്ട്. അതിലൊരിടത്ത് ഇപ്രകാരം വര്‍ണിച്ചിരിക്കയാണ്. ഇന്ദ്രന്റെ ഐരാവതത്തിന് മദദോഷമുണ്ട്, ശേഷനാഗത്തില്‍ വിഷമുണ്ട്, ശുഭ്രനിറമുള്ള ഭഗവാന്‍ ശങ്കരന്റെ കണ്ഠം നീലനിറമാണ്, താമര ചെളിയിലാണ് നില്‍ക്കുന്നത്. ക്ഷീരസാഗരത്തിലും മാലിന്യമുണ്ട്, പൗര്‍ണമി രാവിലും കളങ്കമുണ്ട്. എന്നാല്‍ ഹേ രാജന്‍ താങ്കളുടെ നിഷ്‌കളങ്കമായ യശസ്സിനു സമമായി നിര്‍ദ്ദേശിക്കാന്‍ എന്തുണ്ട്? എന്നിങ്ങനെ… അതുപോലെ തഞ്ചാവൂരില്‍നിന്നും കേവലം പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബഹുഭാഷാ വിശാരദനായ ജയരാമകവി ശിവാജിയുടെ കീര്‍ത്തിയില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ആസ്ഥാനത്തിലെത്തി. വിവിധ ഭാഷകളില്‍ ശിവചരിത്രം സംബന്ധിച്ച്  കാവ്യങ്ങളെഴുതി. മഹാരാജാവിന്റെ യശോഗീതവും പാടി. ആ യുഗപുരുഷന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഋഷിമുനികളും സാധുസജ്ജനങ്ങളും പാടുന്നുണ്ടായിരുന്നു. ശിവാജിയുടെ ഗുരു വിരക്തയോഗി സമര്‍ത്ഥ രാമദാസ സ്വാമികള്‍ എഴുതിയ കാവ്യങ്ങള്‍ക്കെല്ലാം പ്രേരണാശക്തി ശിവാജിയായിരുന്നു. യശോവാന്‍, കീര്‍ത്തിമാര്‍, പുണ്യവാന്‍, നീതിമാന്‍, വിവേകവാന്‍ എന്നിങ്ങനെയാണ് ശിവാജിയെ സമര്‍ത്ഥരാമദാസ സ്വാമികള്‍ പ്രകീര്‍ത്തിച്ചത്. സാധാരണ ജനങ്ങളാകട്ടെ അദ്ദേഹത്തെ സാക്ഷാല്‍ ശിവന്റെ അവതാരമായിട്ടാണ് കണ്ടിരുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ശിവാജിയും മറ്റു സ്വരാജ്യ പ്രമുഖരും എന്തോ ഒരു കുറവ് അനുഭവിക്കുന്നുണ്ടായിരുന്നു. ദില്ലിയിലെയും ബീജാപ്പൂരിലെയും മറ്റു രാജ്യങ്ങളിലേയും ബാദശാഹമാരും, സൈനിക പ്രമുഖന്മാരും ശിവാജിയെ ഒരു സൈനിക മേധാവി (സര്‍ദാര്‍) മാത്രമായാണ് പരിഗണിച്ചിരിക്കുന്നത്. ഒരു വിപ്ലവകാരി, കൊള്ളയടിക്കാരന്‍ ഇങ്ങനെയൊക്കെയാണവര്‍ സംബോധന ചെയ്തിരുന്നത്. നിര്‍മിക്കപ്പെട്ടിരിക്കുന്നത് സ്വരാജ്യമാണെന്ന് പ്രജകള്‍പോലും കരുതിയിരുന്നില്ല. എന്തെന്നാല്‍ ശിവാജി ഉത്തമപുരുഷനാണെങ്കിലും ഒരു സാധാരണ സൈനിക നായകന്‍ മാത്രമാണ്. രാജാ എന്നാല്‍ ബീജാപ്പൂര്‍, ദില്ലി എന്നിവിടങ്ങളിലെ ഭരണാധികാരികളാണ് എന്നായിരുന്നു ജനങ്ങള്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വരാജ്യത്തിന്റെ രാജനിഷ്ഠയ്‌ക്ക് ഒരു ദൃഢമായ ആധാരം ഉണ്ടായിരുന്നില്ല. സ്ഥിരവും പരമ്പരാഗതമായി അനുവര്‍ത്തിച്ചുപോരുന്നതും ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതുമായ ഒരു രാജ്യവ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള രാജ്യപ്രമുഖന്റെ ആജ്ഞയെ രാജാവിന്റെ ആജ്ഞയായി കണക്കാക്കിയിരുന്നില്ല. മറ്റു രാജാക്കന്മാരുമായി സന്ധി ചെയ്യുമ്പോള്‍ സന്ധി പത്രത്തില്‍ സ്വതന്ത്ര രാജാവെന്നപോലെ ശിവാജിക്ക് ഒപ്പുവയ്‌ക്കാന്‍ അവകാശമുണ്ടായിരുന്നില്ല.  

ശിവാജി ജയിച്ച ഭൂപ്രദേശങ്ങളും കീഴടക്കിയ കോട്ടകളും അനധികൃതമായി ബലപ്രയോഗം കൊണ്ട് മറ്റു രാജാക്കന്മാരില്‍നിന്നും പിടിച്ചെടുത്തതാണ് എന്നര്‍ത്ഥം. എന്നുവച്ചാല്‍ ശിവാജിയുടെ എല്ലാ സമ്പത്തുകളും അനധികൃതമാണ്, അദ്ദേഹത്തിന്റെ സൈന്യവും പരകീയമാണ്. അതുകൊണ്ട് ശിവാജി ചെയ്ത എല്ലാ സ്വാതന്ത്ര്യ യുദ്ധങ്ങളും രാജ്യദ്രോഹമെന്ന പേരില്‍ അടയാളപ്പെടുത്തിയിരുന്നു.

അക്കാലത്തെ വ്യവസ്ഥയനുസരിച്ച് ജനങ്ങള്‍ ശിവാജിയെ മഹാരാജ്! രാജന്‍ എന്നെല്ലാം സംബോധന ചെയ്യുന്നുണ്ടായിരുന്നു, അത് സാധാരണയായിരുന്നു. മറ്റു മറാഠാ വീരന്മാരെയും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അതുകൊണ്ട് ജനങ്ങളുടെ ദൃഷ്ടിയില്‍ മുഗളന്മാരുടെ ദാസന്മാരായ മറാഠാ സര്‍ദാര്‍മാരുടെയും ശിവാജിയുടെയും സ്ഥാനം സമാനമായിരുന്നു. രാജാ എന്ന ബിരുദം നല്‍കാന്‍ അധികാരം ദില്ലിയിലെയും ബീജാപ്പൂരിലെയും ബാദശാഹമാരുടെ അധീനതയിലായിരുന്നു. അവരുടെ കൃപകൊണ്ട് മാത്രം ലഭിക്കുന്നതായിരുന്നു ആ പദവി. ജനങ്ങളുടെ ഇടയില്‍ സാമാജികമൊ ധാര്‍മികമൊ ആയ വിവാദങ്ങള്‍ ഉണ്ടായാല്‍ ആധികാരികമായി തീരുമാനമെടുക്കാനുള്ള പദവിയൊ, പ്രതിഷ്ഠയോ ശിവാജിക്കുണ്ടായിരുന്നില്ല. വര്‍ണാശ്രമ വ്യവസ്ഥയില്‍ വിവാദങ്ങളുണ്ടായാല്‍ തീരുമാനമെടുക്കാനുള്ള അധികൃത ധര്‍മമുദ്ര അദ്ദേഹത്തിനുണ്ടായിരുന്നില്ല. മുഴുവന്‍ ഹിന്ദുസ്ഥാനത്തിന്റെയും സ്ഥിതി ഇതായിരുന്നു.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.