Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വരാജ്യ സ്ഥാപനത്തിന്റെ പ്രഥമഘട്ടം

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Samskriti

ഹജ്ജിന് വേണ്ടി അറബിസ്ഥാനില്‍ പോയിരുന്ന ഹിന്ദുസ്ഥാനിലെ മുസല്‍മാന്മാരെയും ഈ പേരില്‍ തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഹിന്ദുസ്ഥാനിലെ ഇസ്ലാം മതവിശ്വാസികളല്ലാത്തവരെ ഹിന്ദവീ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ശിവാജിയുടെ രാജ്യത്തിന് ഹിന്ദവീരാജ്യം എന്ന് വിളിച്ചത്. രാജ്യങ്ങള്‍ അനേകം ഉണ്ടായിരുന്നു. അതില്‍ ഹിന്ദുരാജാക്കന്മാരും ഉണ്ടായിരുന്നു. എന്നാലും ‘ദില്ലീശ്വരോ വാ ജഗദീശ്വരോ വാ’ ഇതായിരുന്നു ജനങ്ങളുടെ മനോഭാവം. മോറേ, ശിര്‍കേ മുതലായവരെ ശക്തിശാലികളായ രാജാക്കന്മാരായി കണക്കാക്കിയിരുന്നു. സൂര്യവംശജനരായ ജയസിംഹനെയും മിര്‍ജാരാജാ എന്നാണ് സംബോധന ചെയ്തിരുന്നത്. വടക്ക് ഭാഗത്ത് മൗര്യ, ഗുപ്ത, നാഗ, ഗഢവാള്‍, പരമാര്‍, സേന്‍, ചന്ദേല്‍ ഗംഗ മുതലായവരും ദക്ഷിണത്തില്‍ ശതവാഹന്‍, ചേര, ചോള, പല്ലവ, പാണ്ഡ്യ, ചാലൂക്യ, രാഷ്‌ട്രകൂട്, കാകതീയ മുതലായ  രാജവംശജരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അവരുടെ വ്യക്തിഗത രാജ്യം അത്രമാത്രം ചുരുങ്ങിയ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യ ചാണക്യനും, സ്വാമി വിദ്യാരണ്യനും പോലെയുള്ള മഹാന്മാരായ മാര്‍ഗദര്‍ശകരുടെ പ്രേരണയാല്‍ ആ സാമ്രാജ്യങ്ങള്‍ ധര്‍മരക്ഷണവും സമാചരണവും ചെയ്തുപോന്നു. പിന്നീട് രാഷ്‌ട്ര സങ്കല്‍പ്പം നഷ്ടപ്പെട്ടു. പ്രാചീനകാലത്ത് ഏഷ്യയിലെ എല്ലാ ദ്വീപുകളും ഉള്‍പ്പെട്ടതായിരുന്നു ഭാരത വര്‍ഷം.

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

സ്വരാജ്യ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം വിജയപൂര്‍വം പരിസമാപിച്ചു. ചുറ്റുപാടുമുള്ള ശത്രുക്കളെ ജയിച്ച് ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാവുന്ന രീതിയിലുള്ള രാജ്യം നിര്‍മിച്ചു. അഫ്‌സല്‍ഖാന്‍ മുതല്‍ ബഹലോല്‍ഖാന്‍ വരെയുള്ള ബീജാപ്പൂരിന്റെ അതിരഥികളും മഹാരഥികളുമായ എല്ലാവരേയും നിലംപറ്റിച്ചു. പര്‍വത പ്രദേശങ്ങളില്‍ നടന്ന ചെറുയുദ്ധങ്ങളിലും സമതല പ്രദേശത്തു നടന്ന വലിയ യുദ്ധങ്ങളിലും വലിയ ശത്രുസൈന്യങ്ങളെ തകര്‍ത്തെറിയാനുള്ള സാമര്‍ത്ഥ്യം സ്വരാജ്യത്തിനു കൈവന്നിരിക്കുന്നു. ദില്ലിയിലെ ശയിസ്‌തേഖാന്‍ ദിലേര്‍ഖാന്‍ മുതലായ വിഖ്യാതരായ സേനാനായകന്മാര്‍ പരാജയപ്പെട്ടു കഴിഞ്ഞു. മഹാന്‍ മുഗളസാമ്രാജ്യത്തിന്റെ കപടനും വഞ്ചകനും പ്രതാപശാലിയുമായ ബാദശാഹ ഔറംഗസേബ് ഹതാശനായി നിശ്ശബ്ദനായിരിക്കുകയായിരുന്നു. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശക്തികള്‍ക്കും സ്വരാജ്യപ്രേരിതരായ ഹിന്ദുശക്തിയുടെ പ്രഥമപ്രഹരം അനുഭവിക്കേണ്ടിവന്നു. ഭാഗാ നഗരത്തിന്റെ കുതുബശാഹ സ്വരാജ്യത്തിന്റെ ആധിപത്യം അംഗീകരിച്ചു. വാര്‍ഷിക കരം നല്‍കാമെന്നു സമ്മതിച്ചു.

ശൂന്യതയില്‍ നിന്നും സൃഷ്ടി സംഭവിച്ചു. ഹിന്ദു രാഷ്‌ട്രം മൃത്യുഞ്ജയ രാഷ്‌ട്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എപ്രകാരമാണോ വനവാസികളുടെ സഹായത്തോടെ ശ്രീരാമന്‍ രാവണനെ സംഹരിച്ചത്, ഗോകുലത്തിലെ ഗോപബാലന്മാരുടെ ബലത്തില്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം എടുത്തുയര്‍ത്തിയത്, അപ്രകാരം മാവളിബാലന്മാരുടെ ഗണത്തിന്റെ സഹായത്തോടെ ശിവാജി ദേവതമാരുടെ ക്ഷേത്രങ്ങളേയും സാധുക്കളേയും അവരുടെ മഠങ്ങളേയും സജ്ജനങ്ങളേയും സംരക്ഷിച്ചു. രാജ്യത്ത് സമ്പല്‍ സമൃദ്ധിയുണ്ടായി. കോട്ടകളുടേയും സൈന്യത്തിന്റെയും ശക്തി എണ്ണത്തിലും ഗുണത്തിലും വര്‍ധിപ്പിച്ചു.

ശിവാജിയുടെ അസാമാന്യമായ ഗുണവിശേഷങ്ങളാലും ബുദ്ധി, ശക്തി, പരാക്രമങ്ങളായും സ്വരാജ്യം സ്വധര്‍മം എന്നിവയിലുള്ള നിഷ്ഠ കൊണ്ടും കേവലം മഹാരാഷ്‌ട്രയില്‍ മാത്രമല്ല മുഴുവന്‍ ഹിന്ദുസ്ഥാനിലെയും അനേകം ഹിന്ദു രാജാക്കന്മാരിലും സാമാന്യ ജനങ്ങളിലും അദ്ദേഹത്തോട് ആദരണീയഭാവം ഉണ്ടായിരുന്നു. വാസ്തവത്തില്‍ അക്കാലത്തെ ഹിന്ദുഹൃദയങ്ങളിലെ ഒരേയൊരു ആശാകിരണമായിരുന്നു അദ്ദേഹം. സമസ്ത ഹിന്ദുഭൂമിയുടെയും സ്വാതന്ത്ര്യസംഘര്‍ഷത്തിന്റെ ദിവ്യസ്പൂര്‍ത്തിയുടെ ഉറവിടമായിരുന്നു അദ്ദേഹം. ബുന്ദേല്‍ഖണ്ഡിലെ വീരഛത്രസാല്‍ അതുകൊണ്ടാണ് സ്വാതന്ത്ര്യ സാധനയുടെ ദീക്ഷയെടുക്കാന്‍ ശിവാജിയുടെ അടുത്തെത്തിയത്.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.