Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം ആധിപത്യത്തില്‍ സിപിഐ അമര്‍ഷം; പരാതിയുമായി കേന്ദ്രസമിതിയെ സമീപിക്കുന്നു

നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ സിപിഐയ്‌ക്കും ആര്‍എസ്പിക്കും പിന്നില്‍ മുമ്പ് മൂന്നാമതായിരുന്നു സിപിഎം. 2001ല്‍ ആര്‍എസ്പിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തതോടെയാണ് രണ്ടാമതെത്തിയത്. പിന്നീട് നിയമസഭാ സീറ്റുകള്‍ 11 ആയി കുറഞ്ഞപ്പോഴും സിപിഐ മേധാവിത്വം തുടര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 12:37 pm IST
in Kollam

കൊല്ലം: സിപിഐക്കാരെ വെട്ടിനിരത്തി കൊല്ലത്ത് എല്‍ഡിഎഫില്‍ ആധിപത്യം ഉറപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം കേന്ദ്രക്കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങുന്നു. തുടര്‍ഭരണം ഉണ്ടാകുമെന്ന ധാരണയില്‍ എല്ലാം പിടിച്ചടക്കാനുള്ള വ്യഗ്രതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ കാട്ടുന്നതെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

സിപിഐയെ നിഷ്പ്രഭമാക്കാനുള്ള മാര്‍ക്‌സിസ്റ്റ് നീക്കം സംഘടിതവും നേതൃത്വത്തിന്റെ അറിവോടെയുമാണെന്ന് ജില്ലയിലെ പ്രമുഖനായ ഒരു സിപിഐ നേതാവ് ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ‘രാജ്യത്തെ സിപിഐയുടെ അഭിമാനമാണ് കൊല്ലം ജില്ല. സിപിഐയ്‌ക്ക് മികച്ച സംഘടനാ കെട്ടുറപ്പുള്ള പാര്‍ട്ടി ഘടകങ്ങളും അംഗങ്ങളുമുള്ള ജില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം നഗരത്തില്‍ നടന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ അത് അടയാളപ്പെടുത്തിയതുമാണ്. കൊല്ലത്തെ എല്‍ഡിഎഫിലെ വല്യേട്ടന്‍ ആയിരുന്നു സിപിഐ. കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ മത്സരിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സിപിഐയ്‌ക്ക് ആദ്യ പരിഗണന എല്‍ഡിഎഫില്‍ ലഭിച്ചിരുന്നു.

കൊല്ലം ജില്ലാ പഞ്ചായത്തില്‍ ആദ്യ പകുതി പ്രസിഡന്റ് പദവി വഹിക്കുന്നതും സിപിഐയാണ്. കൊല്ലത്ത് താരതമ്യേനെ മികച്ച സംഘടനാ ശേഷിയുള്ള ആര്‍എസ്പി ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴും കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ മത്സരിച്ചിരുന്നത് സിപിഐയാണ്. ജില്ലയില്‍ 12 നിയമസഭാ സീറ്റുകള്‍ ഉണ്ടായിരുന്ന കാലത്ത് അഞ്ച് സീറ്റുകളില്‍ സിപിഐയും നാല് സീറ്റുകളില്‍ ആര്‍എസ്പിയുമാണ് മത്സരിച്ചിരുന്നത്’.  സിപിഐ നേതാവ് വിശദീകരിച്ചു.

നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ സിപിഐയ്‌ക്കും ആര്‍എസ്പിക്കും പിന്നില്‍ മുമ്പ് മൂന്നാമതായിരുന്നു സിപിഎം. 2001ല്‍ ആര്‍എസ്പിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തതോടെയാണ് രണ്ടാമതെത്തിയത്. പിന്നീട് നിയമസഭാ സീറ്റുകള്‍ 11 ആയി കുറഞ്ഞപ്പോഴും സിപിഐ മേധാവിത്വം തുടര്‍ന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ പത്തനാപുരം സീറ്റ് സിപിഐയില്‍ നിന്ന് സിപിഎം ഏറ്റെടുത്തപ്പോള്‍ സിപിഎം, സിപിഐ കക്ഷികള്‍ നാല് വീതം സീറ്റിലും ആര്‍എസ്പി മൂന്ന് സീറ്റിലും എന്ന നിലയിലായി. 2016ല്‍ ആ.ര്‍എസ്.പി മുന്നണി വിട്ടപ്പോള്‍ കേരള കോണ്‍ഗ്രസ് ബി ഒപ്പം വന്നു. പത്തനാപുരം സീറ്റ് സിപിഎം അവര്‍ക്കായി വിട്ടു നല്‍കി.

ആര്‍എസ്പി മത്സരിച്ചിരുന്ന ചവറ, ഇരവിപുരം, കുന്നത്തൂര്‍ സീറ്റുകളില്‍ ഇരവിപുരം സീറ്റ് സിപിഎം ഏറ്റെടുത്തു. ചവറ സിഎംപിക്കും കുന്നത്തൂര്‍ ആര്‍എസ്പി ലെനിനിസ്റ്റിനും നല്‍കി. ഇതോടെ വീണ്ടും സിപിഎം, സിപിഐ കക്ഷിനില നാല് സീറ്റിലെത്തി. സിഎംപി, സിപിഎമ്മില്‍ ലയിച്ചതോടെ ചവറ എംഎല്‍എ ആയിരുന്ന എന്‍. വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.

സ്വഭാവികമായി ഇത്തവണ ചവറ സീറ്റ് സിപിഎമ്മിന്റേതായി. ഇതോടെ സിപിഎം അഞ്ച്, സിപിഐ നാല് എന്ന തരത്തിലാണ് ജില്ലയിലെ സീറ്റ് വിഭജനം. ജില്ലയിലെ മേധാവിത്വം നഷ്ടമാകുമെന്ന് മനസിലാക്കിയ സിപിഐ കുന്നത്തൂര്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആര്‍എസ്പി ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോന് തന്നെ നല്‍കാനായിരുന്നു സിപിഎം തീരുമാനം. ഇതോടെ സിപിഎം 5, സിപിഐ 4, കേരള കോണ്‍ഗ്രസ് ബി 1, ആര്‍എസ്പി ലെനിനിസ്റ്റ് 1 എന്നിങ്ങനെ ആയി കക്ഷിനില.  മുന്നണി രൂപീകരണ കാലം മുതല്‍ ജില്ലയില്‍ സിപിഐയ്‌ക്കുണ്ടായിരുന്ന അപ്രമാദിത്വമാണ് ഇതോടെ ഇല്ലാതാകുന്നത്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: cpmcpiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.