Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം; പി.എസ്.സിയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍; പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ

കില, മത്സ്യഫെഡ്, സി-ഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം. വകുപ്പ് മേധാവിമാര്‍ കണക്കുകള്‍ നല്‍കുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരമാക്കും. വിജ്ഞാപനം വന്നാലും മുന്‍ തീയതി വച്ച് ഉത്തരവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 8, 2021, 09:59 pm IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പ് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പുകളില്‍ നെട്ടോട്ടം. പിഎസ്‌സി പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ പെരുമഴ.  സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരായ താത്കാലിക ജീവനക്കാര്‍ക്ക് അടിയന്തരമായി സ്ഥിര നിയമനം നല്‍കാനാണ് നിര്‍ദേശം. വകുപ്പ് മേധാവികള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്ക് നല്‍കണം. ഇത് പാര്‍ട്ടി പരിശോധിച്ച ശേഷം നിയമനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ വരെ നിയമനങ്ങള്‍ തകൃതി. ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാന്‍ ആരോഗ്യ വകുപ്പില്‍ ഏതാനും പുതിയ തസ്തികകള്‍ സൃഷ്ടിച്ച ശേഷം അതിന് ആനുപാതികമായി താത്കാലികക്കാരെ സ്ഥിരമാക്കുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി ഉത്തരവിന് വിപരീതമാണ്.  

കില, മത്സ്യഫെഡ്, സി-ഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം. വകുപ്പ് മേധാവിമാര്‍ കണക്കുകള്‍ നല്‍കുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരമാക്കും. വിജ്ഞാപനം വന്നാലും മുന്‍ തീയതി വച്ച് ഉത്തരവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ നിയമനം സ്ഥിരമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റ് വകുപ്പുകള്‍ക്ക് ‘മാതൃക’ കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ഒടുവിലത്തെ നീക്കം.    

കിഫ്ബിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ സാങ്കേതിക വിഭാഗത്തില്‍ കരാര്‍ നിയമനങ്ങള്‍ നടത്തി. ഇവര്‍ ധനവകുപ്പിനു കീഴില്‍ ക്രമേണ സര്‍ക്കാര്‍ സര്‍വീസിലാകും. സി-ഡിറ്റിലും കിലയിലും സ്ഥിരമാക്കല്‍ നടക്കുന്നു. മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്‍കി. കേരള ബാങ്ക് രൂപീകരണ സമയത്ത് എല്ലാ താത്കാലിക ജീവനക്കാരെയും നിയമിക്കുമെന്ന് സഹകരണ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ കൂടുതലും കളക്ഷന്‍ ഏജന്റുമാരാണ്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരാണ് അധികവും. ദിവസ വേതന അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്ത 1200ല്‍ അധികം പേരെ സ്ഥിരപ്പെടുത്തും. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തത്  ലേബര്‍ സപ്ലൈ ഓഫീസില്‍ നിന്ന് വന്നവരായിരുന്നു.  ഇവരില്‍ സിപിഎമ്മുകാരല്ലാത്തവരെ ഒഴിവാക്കി. ഡിവൈഎഫ്‌ഐക്കാര്‍ ഈ വിഭാഗത്തില്‍ സ്ഥാനം പിടിച്ചു.  

പെന്‍ഷന്‍ ലഭിക്കാന്‍  പേഴ്‌സണല്‍ സ്റ്റാഫാകാം

മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ആദ്യം നിയമിക്കുന്നവരെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പിരിച്ചുവിടും. ഇതോടെ ഇക്കൂട്ടര്‍ക്ക് പെന്‍ഷന്‍ ഉറപ്പായി.  

അടുത്ത സംഘത്തെ വീണ്ടും നിയമിക്കും. സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ അവര്‍ക്കും ലഭിക്കും പെന്‍ഷന്‍. കുറഞ്ഞത് 1,100 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചട്ടം ഭേദഗതി ചെയ്ത് ഏഴ് പേരെക്കൂടി നിയമിച്ച് പെന്‍ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുതല്‍ ഡ്രൈവര്‍ വരെ ഇതില്‍ പെടുന്നു.  

Tags: Pinarayi Vijayanപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.