Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തോട് വെട്ടിയ ലൗങ്കിയും റോഡ് വെട്ടിയ മാഞ്ചിയും

ശാസ്ത്രവിചാരം 262

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Feb 3, 2021, 05:33 pm IST
inVaradyam
ദശരഥ് മാഞ്ചി, ലൗങ്കി ഭുയാന്‍

ദശരഥ് മാഞ്ചി, ലൗങ്കി ഭുയാന്‍

ലൗങ്കിയും മാഞ്ചിയും ബന്ധുക്കളല്ല. സുഹൃത്തുക്കളുമല്ല. ഒരേ നാട്ടുകാരുമല്ല. പക്ഷേ അവര്‍ തമ്മില്‍ വലിയൊരു സാമ്യമുണ്ട്. സഹജീവികളുടെ ദുരിതമകറ്റാനായി സ്വയം ജീവിതം ഹോമിച്ചവരാണവര്‍. വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമായി ചിന്തിച്ചവരാണവര്‍. തങ്ങളുടെ ത്യാഗത്തിലൂടെ കര്‍ഷകരുടെയും പര്‍വ്വതവാസികളുടെയും ജീവിതത്തില്‍ അവര്‍ പ്രകാശം പരത്തി.

ലൗങ്കി ഭുയാന്‍ എന്ന വൃദ്ധ കര്‍ഷകന്‍ ചെയ്ത മഹാകൃത്യമെന്താണെന്നോ? ഒറ്റയ്‌ക്ക് മൂന്ന് കിലോമീറ്റര്‍ നീളമുള്ള ഒരു കനാല്‍ നിര്‍മിച്ചു. അതിനദ്ദേഹത്തിന് വേണ്ടിവന്ന സമയം കൃത്യം 30 വര്‍ഷം. ‘കൊതില്‍വ’ എന്നാണ് ലൗങ്കിയുടെ ഗ്രാമത്തിന്റെ പേര്. ഗയയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഒരു വനപ്രദേശം. മാവോയിസ്റ്റുകളുടെ സാന്നിധ്യംകൊണ്ട് സമൃദ്ധമായ ഒരു ഗ്രാമം. കൃഷി  വെള്ളവും കുടിവെള്ളവുമില്ലാതെ വരണ്ടുകിടക്കുന്ന കൃഷിയിടങ്ങള്‍ നിറഞ്ഞ ഗ്രാമമെന്നും ‘കൊതില്‍വ’യെ വിളിക്കാം.

വരള്‍ച്ചയും മാവോബാധയും കനത്തതോടെ യുവാക്കളെല്ലാം ഗ്രാമം ഉപേക്ഷിച്ചു. വറ്റി വരണ്ട പാടങ്ങള്‍ വിറ്റ് ദിവസ വേതന ജോലി തേടി അവര്‍ നാടുവിട്ടു. പക്ഷേ കാടു കയറാനാണ് ലൗങ്കി ഇഷ്ടപ്പെട്ടത്. പകല്‍ മുഴുവന്‍ അയാള്‍ കാട്ടില്‍ കാലികളെ മേച്ചു. മരച്ചുവട്ടിലെ തണലിലിരുന്ന് തന്റെ കൃഷിയിടങ്ങളില്‍ വിളയിറക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് ഉറക്കെ ചിന്തിച്ചു.

മലയുടെ ചെരിവില്‍ ജലമുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം. അതത്രയും ആര്‍ക്കും പ്രയോജനമില്ലാതെ കുത്തിയൊലിച്ചു പോകും. ആ വെള്ളത്തെ പ്രയോജനപ്പെടുത്താനായിരുന്നു ലൗങ്കിയുടെ തീരുമാനം. മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഒരു തോട് വെട്ടണം. വിവരം നാട്ടുകാരോട് പറഞ്ഞു. പക്ഷേ ലൗങ്കിയുടെ ‘ഭ്രാന്തന്‍’ ആശയത്തെ ആരും പിന്തുണച്ചില്ല. ആരും സഹകരിച്ചതുമില്ല. പക്ഷേ അതൊന്നും ലൗങ്കി വകവച്ചില്ല. മുപ്പത് വര്‍ഷം മുന്‍പ് ഒരു തണുത്ത പ്രഭാതത്തില്‍ അയാള്‍ തന്റെ ജോലി തുടങ്ങി. രാവന്തിയോളം വിശ്രമമില്ലാത്ത ജോലി. പശുക്കള്‍ മേയുന്ന സമയമത്രയും ലൗങ്കി കൈക്കോട്ട് താഴെ വെച്ചില്ല.

ഒടുവില്‍ 2020 തീരും മുന്‍പ് ലൗങ്കിയുടെ സ്വപ്‌നം പൂവണിഞ്ഞു. ഗ്രാമത്തിലെ വറ്റിവരണ്ട വലിയ കുളത്തിലേക്ക് അയാള്‍ മലവെള്ളത്തെ വലിച്ചിഴച്ചുകൊണ്ടു വന്നു. കുളം നിറഞ്ഞു. കൃഷിയിടങ്ങള്‍ തളിര്‍ത്തു. ലൗങ്കിയുടെ കുഴിഞ്ഞ കണ്ണുകളില്‍ പ്രകാശം അലയടിച്ചു. ലൗങ്കിയുടെ കയ്യൂക്കിനു മുന്നില്‍ കൃഷി ശാസ്ത്രവും സാങ്കേതിക വിദ്യയും നമിച്ചു നിന്നു.

ലൗങ്കിയെപ്പോലെ തന്നെ ബീഹാറുകാരനാണ് മാഞ്ചിയും. ഗയയില്‍നിന്ന് ഏറെയകലെ ഗലാവൂര്‍ ഗ്രാമത്തിലെ താമസക്കാരനായിരുന്നു ദശരഥ് മാഞ്ചി. ദുര്‍ഗമങ്ങളായ മലനിരകളായിരുന്നു ഗ്രാമത്തിലെങ്ങും. അതിനിടയില്‍ ഒറ്റപ്പെട്ട കൃഷിയിടങ്ങള്‍. പക്ഷേ പേരിനുപോലും ഒരു റോഡുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ആധുനിക ലോകം എന്നും ഗലാവൂര്‍ ഗ്രാമത്തിന് അന്യമായി നിലകൊണ്ടു.

കാല്‍നൂറ്റാണ്ട് മുന്‍പ് ഒരുച്ചനേരത്ത് മാഞ്ചിക്ക് ഭക്ഷണവുമായി കൃഷിയിടത്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ പ്രിയ ഭാര്യ ഫല്‍ഗുനി ദേവി. പൂര്‍ണ ഗര്‍ഭിണി. പക്ഷേ അവര്‍ കൃഷിയിടത്തിലെത്തിയില്ല. ദുര്‍ഘടമായ ഊടുവഴിയില്‍ തലചുറ്റി വീണ അവര്‍ കുത്തനെയുള്ള മലയില്‍നിന്ന് താഴേക്ക് പതിച്ചു. ആരോ പറഞ്ഞ് ഓടിയെത്തിയ മാഞ്ചി കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ പ്രിയതമയെ. ഏതാണ്ട്  എഴുപത് കിലോമീറ്റര്‍ ദൂരം തോളില്‍ ചുമന്നാണ് തന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഫല്‍ഗുനി മരിച്ചു. കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി.

അന്ന് മാഞ്ചി ഒരു പ്രതിജ്ഞയെടുത്തു. ഇനി ഈ ഗ്രാമത്തില്‍ ആര്‍ക്കും ഈ ഗതി ഉണ്ടാവരുത്. കൈക്കോട്ടും പിക്ക് ആക്‌സുമെടുത്ത് അദ്ദേഹം കാടു കയറി. മണ്ണും കല്ലും പറന്നു തെറിച്ചു. കൊടുമുടിയുടെ ഓരങ്ങളില്‍ മാഞ്ചിയുടെ വിയര്‍പ്പുചാലുകള്‍ ഒലിച്ചിറങ്ങി. ഗ്രാമവാസികളില്‍ ഒരാള്‍ പോലും മാഞ്ചിയെ തിരിഞ്ഞുനോക്കിയില്ല. ചിലര്‍ അയാളെ ഭ്രാന്തനെന്നു വിളിച്ചു. ഗ്രാമനേതാക്കളും പ്രാദേശിക ഉദ്യോഗസ്ഥരും പണി തടയാന്‍ ശ്രമിച്ചു. ഭീഷണിപ്പെടുത്തി. പക്ഷേ ദശരഥ് മാഞ്ചി അതൊന്നും വകവച്ചില്ല. 1960 ല്‍ തുടങ്ങിയ ആ യജ്ഞം 1982 ല്‍ പൂര്‍ത്തിയായി. കൃത്യം 22 വര്‍ഷം. ഗലാവൂരില്‍ നിന്ന് നഗരത്തിലെത്തുന്നതിന് 30 അടി വീതിയില്‍ ഒരു മലമ്പാത ജനിച്ചു. അഹങ്കാരത്തോടെ തല ഉയര്‍ത്തിനിന്ന കൊടുമുടികളെ തുരന്നും, കുന്നുകളെ അരിഞ്ഞൊതുക്കിയും മാഞ്ചി വഴി പൂര്‍ത്തിയാക്കിയപ്പോള്‍ നഗരത്തിലെത്താനുള്ള ഗ്രാമീണരുടെ ദൂരം 55 ല്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം…

മാഞ്ചിയുടെ മഹാകൃത്യം കേട്ടറിഞ്ഞ ലോകം അദ്ദേഹത്തിനൊരു പേര് നല്‍കി-മൗണ്ടന്‍മാന്‍. പര്‍വ്വത മനുഷ്യന്‍ എന്ന് ഭാഷാന്തരീകരണം.

വാല്‍ക്കഷണം-

വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായ പദാര്‍ത്ഥം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ നമുക്കുള്ളൂ- റബ്ബര്‍. പക്ഷേ ഉടുപ്പുകളും വലിച്ചാല്‍ നീളുമെന്നും വിട്ടാല്‍ പൂര്‍വസ്ഥിതിയെ ഒരു ലണ്ടന്‍ വാര്‍ത്ത പറയുന്നു. വ്യോമയാന എഞ്ചിനീയറായ റയന്‍സിന്റെ നേതൃത്വത്തിലുള്ള ‘പെറ്റിറ്റ് പ്ലി’ എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് കുട്ടികള്‍ക്കൊപ്പം സ്വയം വലുതാവുന്ന ഉടുപ്പുകള്‍ കണ്ടുപിടിച്ചത്. ജപ്പാനീസ് കളിപ്പാട്ട വിദ്യയായ ‘ഒറിഗാമി’യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഈ ഉടുപ്പുകള്‍ കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ മൂന്നു വയസ്സ് ആവുന്നതുവരെ ഉപയോഗിക്കാമത്രേ. ഒരേ സമയം പഴന്തുണികള്‍ കുന്നുകൂടി പരിസ്ഥിതി നാശം സംഭവിക്കുന്നത് തടയാം; അതേസമയം മാതാപിതാക്കള്‍ക്ക് പണം ലാഭിക്കുകയും ചെയ്യാം.

ലോകത്തെ രണ്ടാമത്തെ മലിനീകാരിയെന്നാണ് ഫാഷന്‍ വ്യവസായത്തെ വിശേഷിപ്പിക്കുക. വ്യോമ ഗതാഗതവും കപ്പല്‍ ഗതാഗതവും ചേര്‍ന്നുണ്ടാക്കുന്ന മാലിന്യത്തെക്കാളും കൂടുതലാണ് ഫാഷന്‍ വ്യവസായത്തിന്റെ മലിനീകരണം. ഏതാണ്ട് 120 കോടി ടണ്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളാണ് തുണി-ഫാഷന്‍ മാലിന്യങ്ങള്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നത്. പുതിയ കണ്ടുപിടുത്തം വ്യാപകമാകുന്നതോടെ ഇത് കാര്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.