Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണാനന്ദം പരമാനന്ദം

സാരഥികളുടെ സന്ദേശം

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 28, 2021, 06:39 pm IST
in Samskriti

ആത്മീയധാരകളുടെ വൈവിധ്യമേഖലയില്‍ വല്ലഭാചാര്യയുടെ പുഷ്ടിമാര്‍ഗം തെളിച്ച സാമൂഹ്യ ദര്‍ശനവും ഭക്തിമന്ദാരങ്ങളും പൈതൃക ചരിത്രത്തിന്റെ ഈടുവയ്‌പാണ്.  

1500 ല്‍ അസ്തിവാരമിട്ട ഈ സമ്പ്രദായത്തിലെ ആചാര്യവര്യന്മാരുടെ കര്‍മപദ്ധതികള്‍ കലാതീതമായ മുദ്രയായി .ഗോവര്‍ധന പര്‍വതത്തിനു മുകളില്‍ കാണപ്പെട്ട വിഷ്ണു വിഗ്രഹം വീണ്ടെടുത്ത് വല്ലഭാചാര്യയുടെ നേതൃത്വത്തില്‍ ദേവദമന സങ്കല്‍പ്പ പ്രതിഷ്ഠ നിര്‍വഹിച്ചതോടെയാണ് പുഷ്ടി മാര്‍ഗത്തിന്റെ ഭക്തി സരണി ശോഭനീയമായത്. ‘ശ്രീനാഥ്ജി മന്ദിര’മെന്ന് പിന്നീട് പ്രസിദ്ധമായ ഈ മഹാക്ഷേത്രത്തിലെ എട്ടുപേരുള്ള ഗായക സംഘമാണ് ‘അഷ്ടസഖാക്കള്‍’ എന്നറിയപ്പെട്ടത്. സൂര്‍ദാസ്, കൃഷ്ണദാസ്, പരമാനന്ദദാസ്, കുംഭന്‍ദാസ്, ഗോവിന്ദദാസ്, നന്ദാദാസ്, ഛീത്‌സ്വാമി, ചതുര്‍ഭുജദാസ് എന്നീ മഹാപ്രതിഭകളാണ് ഈ സംഘബന്ധുക്കള്‍.  

അഷ്ടസഖാക്കളില്‍ ആനന്ദതേജസ്സായ പരമാനന്ദദാസിന്റെ ജനനം കനൗജ് ഗ്രാമത്തിലെ നിര്‍ധന കുടുംബത്തിലായിരുന്നു. മാതാപിതാക്കന്മാരെക്കുറിച്ചോ, മറ്റു ജീവിത സാഹചര്യങ്ങളെക്കുറിച്ചോ മതിയായ വിവരശേഖരമില്ല. നാടോടി അറിവുകളും ഐതിഹ്യ വെളിച്ചവുമാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ അവലംബിക്കുന്നത്. ബാല്യകാലത്തില്‍ തന്നെ ചിന്താശീലവും ഭക്തിയും സാത്വിക സ്വഭാവവും കൊണ്ട് പരമാനന്ദ് ശ്രദ്ധേയനായി. പരമാനന്ദന്റെ ജനനത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ ഒരു ജമീന്ദാരില്‍ നിന്ന്  പാരിതോഷികമായി ധനവും സമ്പത്തും ലഭിക്കാനിടയായി.  

കുഞ്ഞിന്റെ ജനനം തന്നെ മഹാഭാഗ്യമായി പിതാവ് കരുതി. എല്ലാറ്റിനോടും നിസ്സംഗമായ സമീപനമാണ് പരമാനന്ദ സ്വീകരിച്ചത്. വിവാഹത്തിനോ പണം സമ്പാദിക്കാനോ ലൗകികമായ നേട്ടങ്ങള്‍ക്കോ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. വല്ലഭ സമ്പ്രദായത്തിലേക്ക് ആകൃഷ്ടനാകും മുമ്പേ തന്നെ നാട്ടിലെയും പരിസര പ്രദേശത്തെയും സംന്യാസികളുമായിട്ടായിരുന്നു സഹവാസം. ആ ആശയവിനിമയം അദ്ദേഹത്തെ പൈതൃകജ്ഞാനധാരകളിലേക്കും സേവനപ്പൊരുളിലേക്കും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. ആര്‍ജിതമായ സംയമന പ്രകൃതി കാരണം ജനങ്ങളും സഹസംന്യാസിമാരും ‘സ്വാമി’ യെന്നാണ് അദ്ദേഹത്തെ വിളിച്ചു വന്നത്.  

ക്ഷേത്രാടനങ്ങളില്‍ കവിയായും ഗായകനായും കീര്‍ത്തനോപാസകനായും ആ ഋഷിപ്രതിഭ സാമാന്യജനങ്ങളുടെ ആരാധനാ പാത്രമായി. മകരസ്‌നാനത്തിനായി പ്രയാഗയിലെത്തിയ പരമാനന്ദജി കീര്‍ത്തനോപാസനയിലൂടെ ഇഷ്ടദേവതയെ വിരുന്നൂട്ടി. ദിവസങ്ങളോളം നീണ്ടു നിന്ന കീര്‍ത്തനാരതിയുടെ ദിവ്യസുഗന്ധം അടുത്ത പ്രദേശങ്ങളിലേക്കും കടന്നു ചെന്നു. ആത്മപ്രേരണയാല്‍ അടൈലിലേക്ക് യാത്ര തിരിച്ച പരമാനന്ദജിയെ കാത്തു നിന്നത് വല്ലഭാചാര്യയായിരുന്നു. ആ മഹാദര്‍ശന മുഹൂര്‍ത്തത്തില്‍ അദ്ദേഹം  അലൗകിക വിഭൂതിയില്‍ മുഴുകി നിന്നു. സമര്‍പ്പണ സാഫല്യത്തിന്റെ അനുഭവ താരള്യം ആ ഹൃദയത്തില്‍ യോഗാത്മകതയുടെ പദ്മം വിരിയിച്ചു. ‘ഭഗവാന്റെ ലീലകളെക്കുറിച്ച് അനുഗാനം ചെയ്യുക’. വല്ലഭാചാര്യന്റെ കല്‍പ്പനയില്‍ പരമാനന്ദ പാടാന്‍ തുടങ്ങി. വിരഹപദ വിശുദ്ധിയില്‍ ആ ഗാനമാലിക അവസാനിച്ചപ്പോള്‍ ആചാര്യനെ പ്രണമിച്ച് പരമാനന്ദ ഉള്ളം തുറന്നു. ‘ആചാര്യരേ ക്ഷമിച്ചാലും… ഭഗവാന്റെ ബാലലീലകളില്‍ ഇനിയും ഈയുള്ളവന് വിഭൂതിയനുഭവം വന്നു ചേര്‍ന്നിട്ടില്ല. ഗുരു ആ മഹാനുഗ്രഹമേകിയാലും.’ പരമാനന്ദജിയുടെ വാക്കുകളില്‍ പ്രീതനായ വല്ലഭാചാര്യന്‍ തീര്‍ഥസ്‌നാനാനന്തരം പരമാനന്ദദാസിനെ അനുഗ്രഹിച്ച് ശിഷ്യനായി സ്വീകരിച്ചു. ദൈവികമായ ആ സുദുര്‍ലഭ മുഹൂര്‍ത്തത്തില്‍ പരമാനന്ദദാസ് ആത്മാവിലുദിച്ച ബാലഗോപാലലീലകളുടെ ശ്യാമസുഭഗമായ അലകളില്‍ സ്വരം ചേര്‍ത്തു.  

ഉയര്‍ന്നു വന്ന ഉദാത്തമായ ഗീതകങ്ങള്‍ അവിടത്തെ നവനീത പ്രിയജിയുടെ ക്ഷേത്രാങ്കണത്തില്‍ നിവേദിച്ചപ്പോള്‍ ആയിരങ്ങള്‍ ആ കൃഷ്ണമയധാര ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു.  

ആചാര്യനൊപ്പം വ്രജഭൂമിയിലേക്ക് യാത്രയായ പരമാനന്ദജി മാര്‍ഗമധ്യത്തില്‍ കനൗജിലെ സ്വഗൃഹത്തില്‍ ഗുരുവിനും അനുയായി വൃന്ദത്തിനും സ്വീകരണമൊരുക്കി. വല്ലഭാചാര്യയില്‍ ആകൃഷ്ടരായി ആ സംഘത്തില്‍ അനേകം പേര്‍ അണിനിരന്നു. ബാലലീലകള്‍ പ്രമേയമായുള്ള പദങ്ങള്‍ രചിച്ച് പാടാനാണ് സ്വന്തം നിയോഗമെന്ന് ആ യോഗാത്മക പ്രതിഭ തിരിച്ചറിയുകയായിരുന്നു. ഗോവര്‍ധനത്തിലെത്തിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി കൃഷ്ണഗീതികളുടെ മഹാവര്‍ഷം പെയ്തിറങ്ങി. പരമാനന്ദജിയെ ശ്രീനാഥ്ജി മന്ദിരത്തിലെ സോപാന ഗായകസംഘത്തില്‍ വല്ലഭാചാര്യ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഇന്നും നാഥ്ദ്വാര, കാംക്‌രൗലി, മഥുര, ഗോകുലം തുടങ്ങിയ വല്ലഭ സമ്പ്രദായീ മഹാക്ഷേത്രങ്ങള്‍ പരമാനന്ദദാസ്ജിയുടെ സോപാന സമര്‍പ്പണ മാധുരി ഉയര്‍ന്നു കേള്‍ക്കാം.

1640 ലാണ് പരമാനന്ദ്ജി സമാധി പൂകുന്നത്. ‘ദാന്‍ലീല’, ‘ധ്രുവ് ചരിത്,’ ‘പരമാനന്ദസാഗര്‍’, എന്നീ യോഗാത്മക കൃതികളാണ് ആ ദിവ്യപ്രതിഭയെ കാലാതീതമാക്കുന്നത്. കൃഷ്ണാവബോധത്തില്‍ ‘കൃഷ്‌ണോഹം’ (ഞാന്‍ കൃഷ്ണനാകുന്നു) എന്ന ശുദ്ധബോധത്തിലാണ് ഈ യോഗിയുടെ സാക്ഷാത്ക്കാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.