Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

തെളിഞ്ഞ വെള്ളം

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 02:23 pm IST
in Review

ഏത് നാട്ടില്‍ തിരഞ്ഞാലും പേരെടുത്തൊരു കുടിയന്‍ കാണും… വീടിനും നാടിനും ഭാരമായിട്ടായിരിക്കും അവന്റെ ജീവിതം. പക്ഷേ, കുടിയനായകാലത്ത്  ഇൗ അവസ്ഥ അവന്‍ തിരിച്ചറിയുന്നില്ല. ആ തിരിച്ചറിവുകള്‍ ലഭിക്കുമ്പോഴേക്കും നാടും വീടും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ആ ശൂന്യാവസ്ഥയില്‍ ജീവിതം  അവസാനിപ്പിച്ചവരാണ് പലരും. എന്നാല്‍, അതിനോടെല്ലാം പടപൊരുതി, അവഗണനകളെ മുന്നോട്ടുള്ള ചവിട്ടുപടിയാക്കി കൈവിട്ടു പോയ ജീവിതം തിരികെ പിടിക്കുന്ന ചുരുക്കം ചിലരെ കാണൂ.. അത്തരം ഒരാളുടെ കഥയാണ്  ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം.   

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ തയാറുള്ള നടനാണ് ജയസൂര്യ. നേരത്തെ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമകളിലും അദേഹം അതു തെളിയിച്ചിട്ടുമുണ്ട്. വെള്ളത്തിലും മികവാര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ജയസൂര്യ കാഴ്‌ച്ചവെച്ചിട്ടുണ്ട്. അതുതന്നെയാണ് വെള്ളത്തിന്റെ വിജയവും.  

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.  

കുടിയനായതിന്റെ പേരില്‍ മാത്രം ആദ്യ പ്രണയബന്ധം തകരുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത ആളാണ് മുരളി. എന്നാല്‍, കുടുംബവും കുട്ടിയും ആയതിുനു ശേഷവും വീട്ടിലേക്ക് തിരിഞ്ഞ്  പോലും നോക്കാതെ കൂട്ടുകാര്‍ക്ക് ഒപ്പം ഊരുതെണ്ടി നടക്കുന്ന ആളാണ് നായകന്‍. അധ്വാനിക്കാതെ എങ്ങനെ ഒരോദിനവും മദ്യപിക്കാം എന്നുള്ള ചിന്തമാത്രമാണ് നായകനെ മുന്നോട്ട് നയിക്കുന്നത്. ഇതിനിടയില്‍ അയാള്‍ അറിയാതെ തന്നെ സ്ത്രീകളെ അക്രമിക്കുന്നവനായി… കള്ളനായി.. നാട്ടിലെ ഒരു കുടുംബത്തിലും കയറ്റാന്‍ കൊള്ളാത്തവനായി…

ഇതിനിടയില്‍ മകളുടെ സ്‌കൂളിലും മരണ വീട്ടിലും നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നത്. തുടര്‍ന്നുള്ള ജയില്‍വാസം മുരളയെ പുതിയൊരാളാക്കുന്നു. മദ്യപാനത്തില്‍ നിന്നും മോചിതനാകണമെന്ന മോഹം നായകന്റെ മനസില്‍ ഉണ്ടാവുന്നു. എന്നാല്‍, ശരീരം അതിന് വഴങ്ങുന്നില്ല.

ജോലി ചെയ്യാം എന്നു വിചാരിച്ചാലും ലഭിക്കാത്ത അവസ്ഥ.  ഇങ്ങനെ മരണത്തിന്റെ അറ്റത്തുവരെ മുരളിയെന്ന കഥാപാത്രം എത്തുന്നുണ്ട്. ഇതിനിടയില്‍ കുടുംബം, മകള്‍, ഭാര്യ, സുഹൃത്തുക്കള്‍ എല്ലാം നഷ്ടമാകുന്നു. ഇതെല്ലാം തിരിച്ച് പിടിക്കാന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യം അയാളെ വീണ്ടും പിന്നോട്ട് വലിക്കുന്നു.  

ഒടുവില്‍ ജോലി തേടി അലയുന്ന മുരളി ഒരു ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തുന്നു. അവിടുന്ന് ലഭിക്കുന്ന ചികിത്സയും വാശിയും അദേഹത്തെ പുതിയൊരാളാക്കുന്നു. തനിക്ക് നഷ്ടപ്പെട്ടതെല്ലാം വാശിയോടെ തിരിച്ചുപിടിക്കുന്നു. കുടിയനായി അവഗണിച്ചവരുടെ മുന്നിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നു… ഇതാണ് വെള്ളം.. കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട ചിത്രം…

2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഒരോ സെക്കന്‍ഡിലും മുരളിയെന്ന കഥാപാത്രമായി ജയസൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വെള്ളത്തിലേതെന്നു പറയാം. നായകന്റെ ഭാര്യയ്‌ക്കും സിനിമയില്‍ തുല്ല്യറോളാണുള്ളത്. ഇതു അച്ചടക്കത്തോടെയും അഭിനയ മികവോടെയും സംയുക്ത മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.  

സിദ്ദീഖ്,  ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും, ഇന്ദ്രന്‍സ് അതിഥി വേഷത്തിലും സിനിമയിലെത്തുന്നുണ്ട്.

പ്രജേഷ് സെന്‍ തിരക്കഥയെഴുതിയ വെള്ളത്തിന്റെ സഹ എഴുത്തുകാര്‍  വിജേഷ് വിശ്വവും ഷംസുദ്ധീന്‍ കുട്ടോത്തുമാണ്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്.

Tags: moviereviewMovie Reviewജയസൂര്യvellam movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.