Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പീക്കറുടെ വസതിയില്‍ സ്വപ്‌ന എത്തിയിരുന്നു; പി രാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്റെ സ്ഥിരീകരണം

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 08:40 am IST
in Kerala

കൊച്ചി: സ്വര്‍ണം, കറന്‍സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്ത കസ്റ്റംസ് ഇതു സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ അയ്യപ്പനില്‍നിന്ന് ശേഖരിച്ചു.

ഇതോടെ, സ്പീക്കറെ ചോദ്യം ചെയ്യാനുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടി. സ്പീക്കറുടെ വസതിയില്‍ വിദേശ കറന്‍സി അടങ്ങിയ ബാഗ് കൈ മാറിയെന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും സന്ദര്‍ശനം സ്പീക്കറുടെ ജീവനക്കാരന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വപ്‌നയും സരിത്തും വികാസ് ഭവനില്‍ നിയമസഭാ കോംപ്ലക്‌സില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ ചെന്നിരുന്നെന്നും സ്വപ്‌നയെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞതായാണ് വിവരം. സ്പീക്കറുടെ യാത്രകളും പരിപാടികളും നിശ്ചയിക്കുന്നതില്‍ കെ. അയ്യപ്പന് പ്രധാന പങ്കുണ്ട്.

സ്വപ്‌ന, സ്പീക്കറെ സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതാണെന്ന ന്യായം അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയുമായി ബന്ധമില്ലാത്ത സരിത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിശദീകരണത്തിന് വിഷമിച്ചു. എന്നാണ് സ്വപ്‌ന നീതിയിലെത്തിയത്, എപ്പോള്‍, എന്തായിരുന്നു ദൗത്യം തുടങ്ങിയ കാര്യങ്ങളില്‍ ഓര്‍മയില്ല, രേഖകള്‍ നോക്കണം തുടങ്ങിയ മറുപടികളാണ് അയ്യപ്പന്‍ നല്‍കിയത്. സ്വപ്‌നയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായ ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. അയ്യപ്പനെ ഇനിയും ചോദ്യം ചെയ്യും.

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരുടെ സഹായമാണ് തേടിയത്. നിയമസഭാ സമ്മേളനത്തിലാണെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ഹാജരാകാനുള്ള തീയതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്. നിയമസഭാ ചട്ടം 164, 165 അനുസരിച്ച് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുന്‍പും സമ്മേളനം കഴിഞ്ഞ് 14 ദിവസവും സിവില്‍ നടപടികളില്‍നിന്ന് എംഎല്‍എയ്‌ക്ക് പരിരക്ഷയുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎല്‍എക്കുള്ളൂ.  സഭാ മന്ദിര പരിസരത്ത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ മാത്രമേ അനുമതിപോലും വേണ്ടതുള്ളൂ.

Tags: keralaസ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.