Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിചാരധാരയിലെ വിപ്ലവം

സാരഥികളുടെ സന്ദേശം-51

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 04:54 pm IST
in Samskriti

കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്നു ശിവലിംഗങ്ങള്‍ വലയം ചെയ്ത് സംരക്ഷിക്കുന്ന തെലുങ്കു  ദേശം പൗരാണികര്‍ക്ക് ‘ത്രിലിംഗ’യായിരുന്നു. ശിവോപാസനയും ശൈവാരാധനയും മേളിച്ചൊഴുകിയ ഭക്തിവിഭൂതിചരിത്രത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടെങ്കിലും ഭക്തിയിലൂടെ സമൂഹ നവോത്ഥാനം സാധിച്ച നായകരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്ഷ്മ രേഖകള്‍ ഏറെ കാണുന്നില്ല. കാവ്യരംഗത്തെ മുനിപ്രതിഭകളും വാഗ്ഗേയകാരന്മാരും ധൈഷണിക വ്യക്തിത്വങ്ങളും ആയിടങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പതിനൊന്നാം ശതകത്തില്‍ ‘ആദികവി’ യെന്ന്  തെലുങ്കുഭാഷയില്‍ പ്രസിദ്ധനായ നന്നയ്യയും പതിമൂന്നാം ശതകത്തില്‍ കാവ്യമേഖലയിലും ചിന്താരംഗത്തും ഉദാത്തമായ സംഭാവനയര്‍പ്പിച്ച തിക്കന്നയെന്ന മഹാപ്രതിഭയും ചരിത്രത്താളുകളിലുണ്ട്. ഭക്തിമണ്ഡലത്തില്‍ യോഗാവിഷ്ഠമായ കാവ്യകര്‍മങ്ങളിലൂടെ കാലാതീതനാവുകയാണ് വേമന്ന.  

1352 ല്‍ രായലസീമയിലെ കൊണ്ടവീഡു പ്രവിശ്യയിലാണ് വേമന്നയുടെ പിറവി. പിതാവ് കുമാരഗിരി വേമന്‍ ആ പ്രവിശ്യയിലെ രാജാവായിരുന്നു. പാരമ്പര്യാധിഷ്ഠിതമായി നേടിയ വിദ്യ ഹൃദയത്തില്‍ നവ തരംഗങ്ങളായെങ്കിലും യോഗസാധനയിലൂടെയാണ് അദ്ദേഹം സൂക്ഷ്മജീവിതത്തിന് രൂപഭാവമേകിയത്. സാധനാനുഷ്ഠാനത്തിന്റെ സാധ്യമായ മേഖലകളില്‍ സഞ്ചരിച്ച് പഠനമനനങ്ങളിലൂടെ നേടിയതാണ് യോഗി വേമന്ന എന്ന ആദര നാമധേയം. പ്രകൃതിയുടെ അന്തരാത്മാവിന്റെ രഹസ്യാത്മക പ്രത്യയങ്ങള്‍ ആ ആത്മാന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയുടെ അനശ്വരമായ സത്യലാവണ്യങ്ങളിലൂടെയുള്ള വിഭൂതി സമാധിയില്‍ വേമന്നയില്‍ അതീതമായ കാവ്യകല പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ കാവ്യനക്ഷത്രങ്ങള്‍ സമൂഹത്തിന്റെ വിചാരധാരയില്‍ വെളിച്ചമായി. കവിയും ചിന്തകനും യോഗിയുമായ വേമന്നയെ ഒരു വിഭാഗം ബ്രാഹ്മണര്‍ എതിര്‍ക്കാന്‍ തുടങ്ങി.  

ശൂദ്രനായ വേമന്നയുടെ ചിന്തയും പ്രവൃത്തിയും ജാതിചിന്തയെ അന്ധവിശ്വാസത്തില്‍ പെടുത്തിയും അവരെ പ്രകോപിപ്പിച്ചു. വേദങ്ങളെയും യജ്ഞങ്ങളെയും പാടിപ്പുകഴ്‌ത്താത്ത വേമന്നയുടെ അറിവും ചിന്തയും അവര്‍ക്ക് അസ്വീകാര്യമായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകുന്ന ആദര്‍ശ സംഹിതകളും ഭക്തിഭാവഭരിതമായ ആശയങ്ങളുമായി വേമന്ന നിസംഗതയോടെ ഈശ്വരീയ കര്‍മങ്ങള്‍ അനുഷ്ഠിച്ച് സുധീരം മുന്നേറുകയായിരുന്നു. പുരോഗമനപരമായ സാമൂഹ്യദര്‍ശനവും ഭക്തിയുടെ പ്രായോഗിക പദ്ധതിയും ഉള്‍ച്ചേര്‍ന്ന ശൈലിയാണ് പില്‍ക്കാലം ‘വിപ്ലവകാരിയായ ഭക്തിപ്രചാരകന്‍’ എന്ന് അദ്ദേഹത്തെ വിളിക്കാനിടയായത്.  

വേമന്നയുടെ കാവ്യസൃഷ്ടികളും കര്‍മകാണ്ഡവും കാലത്തിന്റെ നിഴലിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വിദേശീയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് വേമന്നയുടെ വിശുദ്ധസ്വത്വവും സിദ്ധി വിശേഷവും കാവ്യാത്മക മൂല്യപ്രകാശവും തിരിച്ചറിഞ്ഞ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപകമായ ആ അറിവിന്റെ പശ്ചാത്തലത്തില്‍ വേമന്നയ്‌ക്ക് സര്‍വസ്വീകാര്യമായ അംഗീകാരം ലഭിച്ചു. ആ യോഗാത്മക സമ്പുടങ്ങള്‍ തമിഴിലും കന്നഡയിലും മൊഴി മാറി സഞ്ചരിക്കാന്‍ തുടങ്ങി. ഇന്ന് തെലുങ്കു നാട്ടിലെ സഹൃദയര്‍ വേമന്നയുടെ സുഭാഷിതവും വചനാമൃതവും വരിഷ്ഠ വരികളും നിത്യജീവിതത്തെപോലും തഴുകിയുണര്‍ത്തുന്നു.  

കബീര്‍, തിരുവുള്ളവര്‍, സര്‍വജ്ഞന്‍ തുടങ്ങിയ മുനിപ്രതിഭകളുടെ ശ്രേണിയിലാണ് ഗവേഷകന്മാരും വേമന്നയെ പ്രതിഷ്ഠിക്കുന്നത്. ഈ മഹാപ്രതിഭയുടെ സമാധിസ്ഥാനം കടരുപ്പള്ളിയിലാണ്.  

സുചിന്തിതമായ പ്രവൃത്തിപഥത്തിലൂടെ ലൗകികവും അലൗകികവുമായ ആകാശങ്ങളെയാണ് വേമന്ന സ്വന്തമാക്കിയത്. ഉചിതമായ ചിന്തയും പ്രസാദാത്മകമായ വാക്കും വിപ്ലവാത്മകമായ ഭക്തിയും അന്തര്‍ദര്‍ശനത്തിന്റെ കവിതയുമായി വേമന്ന രചിച്ചത് പൈതൃക സന്ധ്യയുടെ നിഴലില്ലാ വെട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.