Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിചാരധാരയിലെ വിപ്ലവം

സാരഥികളുടെ സന്ദേശം-51

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 04:54 pm IST
in Samskriti

കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്നു ശിവലിംഗങ്ങള്‍ വലയം ചെയ്ത് സംരക്ഷിക്കുന്ന തെലുങ്കു  ദേശം പൗരാണികര്‍ക്ക് ‘ത്രിലിംഗ’യായിരുന്നു. ശിവോപാസനയും ശൈവാരാധനയും മേളിച്ചൊഴുകിയ ഭക്തിവിഭൂതിചരിത്രത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടെങ്കിലും ഭക്തിയിലൂടെ സമൂഹ നവോത്ഥാനം സാധിച്ച നായകരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്ഷ്മ രേഖകള്‍ ഏറെ കാണുന്നില്ല. കാവ്യരംഗത്തെ മുനിപ്രതിഭകളും വാഗ്ഗേയകാരന്മാരും ധൈഷണിക വ്യക്തിത്വങ്ങളും ആയിടങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പതിനൊന്നാം ശതകത്തില്‍ ‘ആദികവി’ യെന്ന്  തെലുങ്കുഭാഷയില്‍ പ്രസിദ്ധനായ നന്നയ്യയും പതിമൂന്നാം ശതകത്തില്‍ കാവ്യമേഖലയിലും ചിന്താരംഗത്തും ഉദാത്തമായ സംഭാവനയര്‍പ്പിച്ച തിക്കന്നയെന്ന മഹാപ്രതിഭയും ചരിത്രത്താളുകളിലുണ്ട്. ഭക്തിമണ്ഡലത്തില്‍ യോഗാവിഷ്ഠമായ കാവ്യകര്‍മങ്ങളിലൂടെ കാലാതീതനാവുകയാണ് വേമന്ന.  

1352 ല്‍ രായലസീമയിലെ കൊണ്ടവീഡു പ്രവിശ്യയിലാണ് വേമന്നയുടെ പിറവി. പിതാവ് കുമാരഗിരി വേമന്‍ ആ പ്രവിശ്യയിലെ രാജാവായിരുന്നു. പാരമ്പര്യാധിഷ്ഠിതമായി നേടിയ വിദ്യ ഹൃദയത്തില്‍ നവ തരംഗങ്ങളായെങ്കിലും യോഗസാധനയിലൂടെയാണ് അദ്ദേഹം സൂക്ഷ്മജീവിതത്തിന് രൂപഭാവമേകിയത്. സാധനാനുഷ്ഠാനത്തിന്റെ സാധ്യമായ മേഖലകളില്‍ സഞ്ചരിച്ച് പഠനമനനങ്ങളിലൂടെ നേടിയതാണ് യോഗി വേമന്ന എന്ന ആദര നാമധേയം. പ്രകൃതിയുടെ അന്തരാത്മാവിന്റെ രഹസ്യാത്മക പ്രത്യയങ്ങള്‍ ആ ആത്മാന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയുടെ അനശ്വരമായ സത്യലാവണ്യങ്ങളിലൂടെയുള്ള വിഭൂതി സമാധിയില്‍ വേമന്നയില്‍ അതീതമായ കാവ്യകല പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ കാവ്യനക്ഷത്രങ്ങള്‍ സമൂഹത്തിന്റെ വിചാരധാരയില്‍ വെളിച്ചമായി. കവിയും ചിന്തകനും യോഗിയുമായ വേമന്നയെ ഒരു വിഭാഗം ബ്രാഹ്മണര്‍ എതിര്‍ക്കാന്‍ തുടങ്ങി.  

ശൂദ്രനായ വേമന്നയുടെ ചിന്തയും പ്രവൃത്തിയും ജാതിചിന്തയെ അന്ധവിശ്വാസത്തില്‍ പെടുത്തിയും അവരെ പ്രകോപിപ്പിച്ചു. വേദങ്ങളെയും യജ്ഞങ്ങളെയും പാടിപ്പുകഴ്‌ത്താത്ത വേമന്നയുടെ അറിവും ചിന്തയും അവര്‍ക്ക് അസ്വീകാര്യമായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകുന്ന ആദര്‍ശ സംഹിതകളും ഭക്തിഭാവഭരിതമായ ആശയങ്ങളുമായി വേമന്ന നിസംഗതയോടെ ഈശ്വരീയ കര്‍മങ്ങള്‍ അനുഷ്ഠിച്ച് സുധീരം മുന്നേറുകയായിരുന്നു. പുരോഗമനപരമായ സാമൂഹ്യദര്‍ശനവും ഭക്തിയുടെ പ്രായോഗിക പദ്ധതിയും ഉള്‍ച്ചേര്‍ന്ന ശൈലിയാണ് പില്‍ക്കാലം ‘വിപ്ലവകാരിയായ ഭക്തിപ്രചാരകന്‍’ എന്ന് അദ്ദേഹത്തെ വിളിക്കാനിടയായത്.  

വേമന്നയുടെ കാവ്യസൃഷ്ടികളും കര്‍മകാണ്ഡവും കാലത്തിന്റെ നിഴലിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വിദേശീയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് വേമന്നയുടെ വിശുദ്ധസ്വത്വവും സിദ്ധി വിശേഷവും കാവ്യാത്മക മൂല്യപ്രകാശവും തിരിച്ചറിഞ്ഞ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപകമായ ആ അറിവിന്റെ പശ്ചാത്തലത്തില്‍ വേമന്നയ്‌ക്ക് സര്‍വസ്വീകാര്യമായ അംഗീകാരം ലഭിച്ചു. ആ യോഗാത്മക സമ്പുടങ്ങള്‍ തമിഴിലും കന്നഡയിലും മൊഴി മാറി സഞ്ചരിക്കാന്‍ തുടങ്ങി. ഇന്ന് തെലുങ്കു നാട്ടിലെ സഹൃദയര്‍ വേമന്നയുടെ സുഭാഷിതവും വചനാമൃതവും വരിഷ്ഠ വരികളും നിത്യജീവിതത്തെപോലും തഴുകിയുണര്‍ത്തുന്നു.  

കബീര്‍, തിരുവുള്ളവര്‍, സര്‍വജ്ഞന്‍ തുടങ്ങിയ മുനിപ്രതിഭകളുടെ ശ്രേണിയിലാണ് ഗവേഷകന്മാരും വേമന്നയെ പ്രതിഷ്ഠിക്കുന്നത്. ഈ മഹാപ്രതിഭയുടെ സമാധിസ്ഥാനം കടരുപ്പള്ളിയിലാണ്.  

സുചിന്തിതമായ പ്രവൃത്തിപഥത്തിലൂടെ ലൗകികവും അലൗകികവുമായ ആകാശങ്ങളെയാണ് വേമന്ന സ്വന്തമാക്കിയത്. ഉചിതമായ ചിന്തയും പ്രസാദാത്മകമായ വാക്കും വിപ്ലവാത്മകമായ ഭക്തിയും അന്തര്‍ദര്‍ശനത്തിന്റെ കവിതയുമായി വേമന്ന രചിച്ചത് പൈതൃക സന്ധ്യയുടെ നിഴലില്ലാ വെട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.