Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിചാരധാരയിലെ വിപ്ലവം

സാരഥികളുടെ സന്ദേശം-51

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 04:54 pm IST
in Samskriti

കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്നു ശിവലിംഗങ്ങള്‍ വലയം ചെയ്ത് സംരക്ഷിക്കുന്ന തെലുങ്കു  ദേശം പൗരാണികര്‍ക്ക് ‘ത്രിലിംഗ’യായിരുന്നു. ശിവോപാസനയും ശൈവാരാധനയും മേളിച്ചൊഴുകിയ ഭക്തിവിഭൂതിചരിത്രത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടെങ്കിലും ഭക്തിയിലൂടെ സമൂഹ നവോത്ഥാനം സാധിച്ച നായകരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്ഷ്മ രേഖകള്‍ ഏറെ കാണുന്നില്ല. കാവ്യരംഗത്തെ മുനിപ്രതിഭകളും വാഗ്ഗേയകാരന്മാരും ധൈഷണിക വ്യക്തിത്വങ്ങളും ആയിടങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പതിനൊന്നാം ശതകത്തില്‍ ‘ആദികവി’ യെന്ന്  തെലുങ്കുഭാഷയില്‍ പ്രസിദ്ധനായ നന്നയ്യയും പതിമൂന്നാം ശതകത്തില്‍ കാവ്യമേഖലയിലും ചിന്താരംഗത്തും ഉദാത്തമായ സംഭാവനയര്‍പ്പിച്ച തിക്കന്നയെന്ന മഹാപ്രതിഭയും ചരിത്രത്താളുകളിലുണ്ട്. ഭക്തിമണ്ഡലത്തില്‍ യോഗാവിഷ്ഠമായ കാവ്യകര്‍മങ്ങളിലൂടെ കാലാതീതനാവുകയാണ് വേമന്ന.  

1352 ല്‍ രായലസീമയിലെ കൊണ്ടവീഡു പ്രവിശ്യയിലാണ് വേമന്നയുടെ പിറവി. പിതാവ് കുമാരഗിരി വേമന്‍ ആ പ്രവിശ്യയിലെ രാജാവായിരുന്നു. പാരമ്പര്യാധിഷ്ഠിതമായി നേടിയ വിദ്യ ഹൃദയത്തില്‍ നവ തരംഗങ്ങളായെങ്കിലും യോഗസാധനയിലൂടെയാണ് അദ്ദേഹം സൂക്ഷ്മജീവിതത്തിന് രൂപഭാവമേകിയത്. സാധനാനുഷ്ഠാനത്തിന്റെ സാധ്യമായ മേഖലകളില്‍ സഞ്ചരിച്ച് പഠനമനനങ്ങളിലൂടെ നേടിയതാണ് യോഗി വേമന്ന എന്ന ആദര നാമധേയം. പ്രകൃതിയുടെ അന്തരാത്മാവിന്റെ രഹസ്യാത്മക പ്രത്യയങ്ങള്‍ ആ ആത്മാന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയുടെ അനശ്വരമായ സത്യലാവണ്യങ്ങളിലൂടെയുള്ള വിഭൂതി സമാധിയില്‍ വേമന്നയില്‍ അതീതമായ കാവ്യകല പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ കാവ്യനക്ഷത്രങ്ങള്‍ സമൂഹത്തിന്റെ വിചാരധാരയില്‍ വെളിച്ചമായി. കവിയും ചിന്തകനും യോഗിയുമായ വേമന്നയെ ഒരു വിഭാഗം ബ്രാഹ്മണര്‍ എതിര്‍ക്കാന്‍ തുടങ്ങി.  

ശൂദ്രനായ വേമന്നയുടെ ചിന്തയും പ്രവൃത്തിയും ജാതിചിന്തയെ അന്ധവിശ്വാസത്തില്‍ പെടുത്തിയും അവരെ പ്രകോപിപ്പിച്ചു. വേദങ്ങളെയും യജ്ഞങ്ങളെയും പാടിപ്പുകഴ്‌ത്താത്ത വേമന്നയുടെ അറിവും ചിന്തയും അവര്‍ക്ക് അസ്വീകാര്യമായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകുന്ന ആദര്‍ശ സംഹിതകളും ഭക്തിഭാവഭരിതമായ ആശയങ്ങളുമായി വേമന്ന നിസംഗതയോടെ ഈശ്വരീയ കര്‍മങ്ങള്‍ അനുഷ്ഠിച്ച് സുധീരം മുന്നേറുകയായിരുന്നു. പുരോഗമനപരമായ സാമൂഹ്യദര്‍ശനവും ഭക്തിയുടെ പ്രായോഗിക പദ്ധതിയും ഉള്‍ച്ചേര്‍ന്ന ശൈലിയാണ് പില്‍ക്കാലം ‘വിപ്ലവകാരിയായ ഭക്തിപ്രചാരകന്‍’ എന്ന് അദ്ദേഹത്തെ വിളിക്കാനിടയായത്.  

വേമന്നയുടെ കാവ്യസൃഷ്ടികളും കര്‍മകാണ്ഡവും കാലത്തിന്റെ നിഴലിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വിദേശീയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് വേമന്നയുടെ വിശുദ്ധസ്വത്വവും സിദ്ധി വിശേഷവും കാവ്യാത്മക മൂല്യപ്രകാശവും തിരിച്ചറിഞ്ഞ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപകമായ ആ അറിവിന്റെ പശ്ചാത്തലത്തില്‍ വേമന്നയ്‌ക്ക് സര്‍വസ്വീകാര്യമായ അംഗീകാരം ലഭിച്ചു. ആ യോഗാത്മക സമ്പുടങ്ങള്‍ തമിഴിലും കന്നഡയിലും മൊഴി മാറി സഞ്ചരിക്കാന്‍ തുടങ്ങി. ഇന്ന് തെലുങ്കു നാട്ടിലെ സഹൃദയര്‍ വേമന്നയുടെ സുഭാഷിതവും വചനാമൃതവും വരിഷ്ഠ വരികളും നിത്യജീവിതത്തെപോലും തഴുകിയുണര്‍ത്തുന്നു.  

കബീര്‍, തിരുവുള്ളവര്‍, സര്‍വജ്ഞന്‍ തുടങ്ങിയ മുനിപ്രതിഭകളുടെ ശ്രേണിയിലാണ് ഗവേഷകന്മാരും വേമന്നയെ പ്രതിഷ്ഠിക്കുന്നത്. ഈ മഹാപ്രതിഭയുടെ സമാധിസ്ഥാനം കടരുപ്പള്ളിയിലാണ്.  

സുചിന്തിതമായ പ്രവൃത്തിപഥത്തിലൂടെ ലൗകികവും അലൗകികവുമായ ആകാശങ്ങളെയാണ് വേമന്ന സ്വന്തമാക്കിയത്. ഉചിതമായ ചിന്തയും പ്രസാദാത്മകമായ വാക്കും വിപ്ലവാത്മകമായ ഭക്തിയും അന്തര്‍ദര്‍ശനത്തിന്റെ കവിതയുമായി വേമന്ന രചിച്ചത് പൈതൃക സന്ധ്യയുടെ നിഴലില്ലാ വെട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

പുതിയ വാര്‍ത്തകള്‍

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.