Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചരിത്രം സ്പന്ദിക്കുന്ന കൊട്ടാരക്കെട്ട്

വള്ളുവനാട്ടിലെ പാടങ്ങളും പുഴകളും നവ്യാനുഭൂതിയാണ് തരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 06:00 am IST
inVaradyam

സന്ധ്യാ ജലേഷ്  

ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ ദൃശ്യഭംഗിയാണ് ധീരതകൊണ്ട് ഇന്നും യശസ്സുയര്‍ത്തി നില്‍ക്കുന്ന പഴയ  നാട്ടുരാജ്യമായ വള്ളുവനാടിന്!  

വള്ളുവനാട്ടിലെ പാടങ്ങളും പുഴകളും നവ്യാനുഭൂതിയാണ് തരുന്നത്.  

വയലുകളില്‍ കൊക്കുകളുടെ നീണ്ട നിര, നിറയെ കായകളുമായി വാളന്‍പുളി മരങ്ങള്‍, ശിശിരത്തെ വകവയ്‌ക്കാതെ  നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നകള്‍, ആല്‍മരങ്ങളുടെ തൂങ്ങിനില്‍ക്കുന്ന നീണ്ട വള്ളികള്‍, വീടുകളിലെ, ചാണകം മെഴുകിയ മുറ്റങ്ങളും, കുടുംബ കാവുകളും…

വയലുകള്‍ക്ക് നടുവിലായി കുളങ്ങളോട് ചേര്‍ന്ന നമസ്‌കാര പള്ളികള്‍.

വള്ളുവനാടന്‍  ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പുകളറിഞ്ഞ് ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെ  ഒറ്റപ്പാലത്തിനടുത്ത് കൂനത്തറയിലുള്ള, ആളില്ലാതെ, ചിതലരിച്ചും ഇടിഞ്ഞുവീണും മണ്ണായി മാറിക്കൊണ്ടിരിക്കുന്ന കവളപ്പാറ കൊട്ടാരത്തിലേക്ക്.

96 ദേശങ്ങളുടെ സര്‍വാധിപതിയായിരുന്ന കവളപ്പാറ സ്വരൂപത്തിലെ മൂപ്പില്‍ നായരുടെ അടിത്തറ ക്ഷയിച്ചുപോയ പുരാതനമായ കൊട്ടാരത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  

ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കവളപ്പാറ സ്വരൂപത്തിന്റെ ചരിത്ര പ്രാധാന്യം മലബാര്‍ മാന്വവലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നായര്‍ നാടുവാഴികളുടെ സ്വരൂപമായിരുന്ന ഉന്നതിയിലായിരുന്ന ഈ കൊട്ടാരം മക്കത്തായ മരുമക്കത്തായതര്‍ക്കങ്ങളില്‍പ്പെട്ട് അമ്പത് വര്‍ഷമായി റിസീവര്‍ ഭരണത്തിലാണ്.  

കൊട്ടാരത്തിനു  ചുറ്റിനും കാടുമൂടിയിരിക്കുന്നു.  കൊട്ടാരത്തിന്റെ പത്തിലൊരംശമേ ഇപ്പോള്‍ ബാക്കിയുള്ളൂ. പൊളിഞ്ഞു കിടന്ന കാവ് മാത്രം പുതുക്കിപ്പണിതിരിക്കുന്നു.

കണ്‍മുന്നില്‍ ചരിത്ര സ്മാരകം ദ്രവിച്ചില്ലാതാകുന്നത് വേദനയോടെ വീക്ഷിച്ചു കൊണ്ട് ആകെ ഇടിഞ്ഞു പൊളിഞ്ഞ് തടിയും ചിതലും മരക്കഷണങ്ങളുമായി പ്രേതാലയം പോലെ ചുറ്റിനും കാടുപിടിച്ചു കിടക്കുന്ന കൊട്ടാര മുറ്റത്തേക്ക് പ്രവേശിച്ചു.  

കുറ്റിമരങ്ങളും വള്ളിപ്പടര്‍പ്പുകളും. സര്‍പ്പക്കാവിലേക്ക് നടന്നു. പാമ്പുകളുടെ മാളങ്ങള്‍ അവിടവിടെയായി കണ്ടു. കൊട്ടാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന അഷ്ടകോണ്‍ മന്ദിരം, കുളപ്പുരമാളിക, പടിപ്പുര കച്ചേരി എന്നിവ പൂര്‍ണ്ണമായി മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു.  

കൊട്ടാരത്തിന്റെ മുന്‍ ഭാഗവും ജരാനര ബാധിച്ച് ചുളിഞ്ഞുപോയ ഊട്ടുപുരയും മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. വളപ്പിലെ പായല്‍നിറഞ്ഞ കിണറുകളെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു.  വവ്വാലുകള്‍ക്കും പക്ഷികള്‍ക്കും ഷഡ്പദങ്ങള്‍ക്കും ചേക്കേറാനുള്ള  വാസസ്ഥലമായിരിക്കുന്നു. കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഈ കൊട്ടാരം നിലംപതിക്കും.  

ഒരുകാലത്ത് പ്രജകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയിരുന്ന കൊട്ടാരവളപ്പ് അവഗണനയുടെ, അനാഥത്വത്തിന്റെ, പിടിയിലകര്‍ന്ന് കാലാഹരണപ്പെട്ടു പോവുകയാണ്.

അധികാരത്തിന്റെ ആജ്ഞകള്‍ കേട്ട് തഴമ്പിച്ച ശിലകളും  ചുമരുകളുമുള്ള കൊട്ടാരമിപ്പോള്‍  സാമൂഹ്യവിരുദ്ധരുടേയും അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്.  

ചരിത്രം ആര്‍ക്കും  വേണ്ടാതെ ഇവിടെ ചിതലരിക്കുന്നത് ദൈന്യതയോടെ നോക്കി നില്‍ക്കുമ്പോള്‍ നാട്ടുകാരനായ  കുഞ്ഞാപ്പു ചേട്ടന്‍  ജരാനരകള്‍ കയറിയ  ശരീരവുമായി  പ്രാഞ്ചി പ്രാഞ്ചി  അടുത്തേക്കു വന്നു.

കുഞ്ഞാപ്പു ചേട്ടനോട് കൊട്ടാരത്തിനെക്കുറിച്ച് ആകാംക്ഷയോടെ ചോദിച്ചു.  

നാഗ കന്യകമാര്‍ കൊട്ടാരവളപ്പിന് കാവല്‍ നില്‍ക്കുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരാണിവിടെയുള്ളവര്‍! കുഞ്ഞാപ്പു ചേട്ടന്‍ ഓര്‍മ്മകളില്‍ തട്ടി പറഞ്ഞു തുടങ്ങി.  

സര്‍പ്പദംശനമേറ്റ തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാന്‍ മരിച്ചെന്ന് തീര്‍പ്പു കല്‍പ്പിച്ചു. ജോതിഷ പണ്ഡിതനും  വിഷഹാരിയുമായ മൂപ്പില്‍ നായരുടെ നിര്‍ദ്ദേശ പ്രകാശം തമ്പുരാനെ കവളപ്പാറ കൊട്ടാരത്തിലെത്തിച്ചു. ഇവിടത്തെ നാഗകന്യകയ്‌ക്കു തളിച്ച   തീര്‍ത്ഥജലമെടുത്ത് തളിച്ചു മൂപ്പില്‍ നായര്‍ തമ്പുരാന്റെ  ദീനം മാറ്റി.

കോഴിക്കോട് സാമൂതിരിക്കു ദീനം വന്നപ്പോള്‍ 101 പറയുടെ അപ്പം നാഗകന്യകയ്‌ക്കു നേരുകയും നാടുനീളെ വിതരണം ചെയ്യുകയുമുണ്ടായി.

ഏകദേശം 400 വര്‍ഷം മുമ്പാണ് കവളപ്പാറയില്‍ തോല്‍പ്പാവക്കൂത്ത് ആരംഭിച്ചത്. സന്താനങ്ങളില്ലാതെ മൂപ്പില്‍നായര്‍ പരമ്പര വംശം മുടിയും എന്ന നില വന്നപ്പോള്‍ പരിഹാരത്തിനായി അന്നത്തെ മൂപ്പില്‍നായര്‍ തഞ്ചാവൂരില്‍നിന്നും മധുരയില്‍ നിന്നും കലാകാരന്‍മാരെ കൊണ്ടുവന്നാണ് കവളപ്പാറയില്‍ തോല്‍പാവക്കൂത്ത് തുടങ്ങിയത്. ഈ കലാകാരന്‍മാരുടെ പിന്‍മുറക്കാര്‍ ഇന്നും കവളപ്പാറയ്‌ക്ക് സമീപമുള്ള കൂനത്തറയില്‍ താമസിക്കുന്നുണ്ട്.

ആരിയങ്കാവ് ക്ഷേത്രത്തിലെ  പൂരത്തിന് മുന്നോടിയായി ക്ഷേത്രം കൂത്തുമാടത്തില്‍ ഇവര്‍  തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാറുണ്ട്.

12 വര്‍ഷം കൂടുമ്പോള്‍ തിരുനാവായ മണപ്പുറത്തു വച്ച്  നടത്തുന്ന മാമാങ്കത്തില്‍ കവളപ്പാറ നായര്‍ പടയാളികള്‍ പങ്കെടുത്തിരുന്നു.  

 കവളപ്പാറ കൊട്ടാരത്തിലെ കല്ലറയെക്കുറിച്ച് പറയുമ്പോള്‍  കുഞ്ഞാപ്പു  ചേട്ടന്റെ മുഖത്ത് ഭീതി കണ്ടു കല്ലറയുടെ താക്കോല്‍ സ്ഥിരമായി സൂക്ഷിച്ചിരുന്നത് മൂപ്പില്‍ നായരായിരുന്നു. രാജ്യദ്രോഹം, ബലാല്‍സംഗം, കൊലപാതകം തുടങ്ങി നിഷ്ഠുര പ്രവര്‍ത്തകള്‍  ചെയ്യുന്നവരെ  ദേഹമാസകലം ചാട്ടവാറു കൊണ്ടടിച്ച് മുറിവില്‍ ഉപ്പും മുളകുപൊടിയും വിതറി ഈ കല്ലറയിലേക്ക് തള്ളും. വായു കടക്കാത്ത കല്ലറയില്‍ കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കും.  

വാണിയംകുളം കന്നുകാലിച്ചന്ത പാട്ടത്തിനെടുത്ത ധനികനായ പത്താന്റെ മകന്റെ കൂടെ സ്വരൂപത്തിലെ ഒരു പെണ്‍കുട്ടി ഒളിച്ചോടുകയും, കൊട്ടാരത്തിലെ കുതിരപ്പടയാളികള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അയാളെ പിടിച്ച് കെട്ടുകയും കല്ലറയില്‍ തള്ളുകയുമുണ്ടായി.  കൊട്ടാരത്തിന്റെ കിണറ്റിലും സര്‍പ്പക്കാവിലുമൊക്കെ  ധാരാളം ദുര്‍മരണങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ പറയാന്‍ രണ്ടു ദിവസം വേണ്ടിവരുമെന്ന് പറഞ്ഞ് കുഞ്ഞാപ്പു ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.  

പുരാവസ്തു വകുപ്പും സാംസ്‌കാരിക വകുപ്പും ഇടപെട്ടാല്‍ ഈ  ചരിത്രസ്മാരകത്തിന് പുനര്‍ജീവനേകാന്‍ കഴിയും.  പുതുതലമുറയ്‌ക്കു വേണ്ടി അധികാരികള്‍ കണ്ണു തുറക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.