Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സില്‍ നന്മ ദര്‍ശിക്കുക

എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും മറന്നിട്ട് എപ്പോഴും എവിടെയും നല്ലതുമാത്രം കാണാന്‍ ശ്രമിക്കുക. അതാണു വേണ്ടത്. അതിനു കഴിഞ്ഞാല്‍ നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jan 3, 2021, 06:00 am IST
inSamskriti

മക്കളേ,  

എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ  മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും മറന്നിട്ട്  എപ്പോഴും എവിടെയും നല്ലതുമാത്രം കാണാന്‍ ശ്രമിക്കുക. അതാണു വേണ്ടത്. അതിനു കഴിഞ്ഞാല്‍ നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

മനസ്സില്‍ നല്ല ചിന്തകള്‍മാത്രം സൂക്ഷിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെയുള്ളില്‍ നന്മയുണ്ടെങ്കില്‍ എവിടെയും നമുക്കു നന്മ മാത്രമേ കാണുവാന്‍ കഴിയും. ചെളിയില്‍ വളരുന്ന താമരപ്പൂക്കള്‍ കാണുമ്പോള്‍ നന്മയുള്ള മനസ്സ് ചെളിയിലല്ല, താമരയുടെ സൗന്ദര്യത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. മനസ്സ് അതില്‍ ആനന്ദിക്കുകയുംചെയ്യും. മറിച്ച് ചെളിയിലാണ് ശ്രദ്ധ പോകുന്നതെങ്കില്‍ മനസ്സ് അസ്വസ്ഥമാകും.

ഒരിക്കല്‍, ഒരാള്‍ ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചെന്നു. മഹാത്മാവിനെ വണങ്ങിയശേഷം സംസാരിക്കാനാരംഭിച്ചു. ‘നാളിതുവരെ  അറിഞ്ഞുകൊണ്ടു ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സത്യവും പ്രിയവുമായ വാക്കുകള്‍ മാത്രം ഉപയോഗിക്കാന്‍ കഴിവതും ശ്രമിക്കാറുണ്ട്. ‘വാക്കു നന്നായാല്‍ പോക്കു നന്നായി’ എന്നാണു ഞാന്‍ ചെറുപ്പം മുതല്‍ പഠിച്ചുവന്നിട്ടുള്ളത്. അതുകൊണ്ട് ആരെയും നോവിക്കാത്തവിധത്തില്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്.’ ഇത്രയും പറഞ്ഞിട്ട് കഠിനമായ വാക്കുകള്‍ എങ്ങനെയാണ് അപ്രീതികരമാകുന്നത് എന്നു വിശദീകരിക്കാനായി അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞു. ‘ഈ ആശ്രമത്തില്‍ പതിവായി വരുന്ന ഒരാളാണു ഞാന്‍. ഇവിടെ അനേകം പക്ഷികളുണ്ട്. അവ വെളുപ്പിനും സന്ധ്യക്കും ചിലയ്‌ക്കുന്നതു കേള്‍ക്കാറുണ്ട്. കുയിലുകളുടെ പാട്ടും കിളികളുടെ കൂട്ടത്തോടെയുള്ള സംഗീതവും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. എന്നാല്‍ കാക്കകളുടെ കരച്ചില്‍ കര്‍ണ്ണകഠോരംതന്നെ. അതു കേള്‍ക്കുമ്പോള്‍ത്തന്നെ വെറുപ്പുതോന്നും. അതിനാല്‍ നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ കാതിനും മനസ്സിനും ഇമ്പമുള്ളതാകാന്‍ നമ്മള്‍ ശ്രദ്ധിക്കണം.’ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം തന്റെ മനസ്സിലെ ഒരു ദുഃഖം കൂടി മഹാത്മാവിനെ അറിയിച്ചു, ‘എനിക്കു പറയാനുള്ള സങ്കടം ഇതാണ്. ഞാന്‍ വാക്കുകള്‍ എത്ര നന്നായി ഉപയോഗിച്ചിട്ടും ആരെയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാതിരുന്നിട്ടും എന്റെ  ജീവിതം പച്ചപിടിച്ചില്ല. എന്താണിതിനു കാരണം?’

അദ്ദേഹം സംസാരിക്കുന്ന സമയം മുഴുവന്‍ മഹാത്മാവ്  മണ്ണില്‍ കൈവിരല്‍കൊണ്ടു ചിത്രം വരയ്‌ക്കുകയായിരുന്നു. ചിത്രത്തില്‍നിന്നും മുഖമുയര്‍ത്താതെ, മഹാത്മാവ് പുഞ്ചിരിയോടെ പറഞ്ഞു, ‘മധുരമായ ശബ്ദമില്ലാത്ത ആ കാക്കയെക്കൂടി സ്‌നേഹിക്കാന്‍ ശ്രമിച്ചുനോക്കൂ. ആ കാക്കയുടെ ശബ്ദത്തെക്കൂടി ഇഷ്ടപ്പെടാന്‍ ശ്രമിക്കൂ. അപ്പോള്‍ മനസ്സില്‍ സന്തോഷം നിറയും. മാത്രമല്ല ഒന്നുകൂടി ഈശ്വരകൃപയ്‌ക്കു  പാത്രമാകുകയും ചെയ്യും.’  അയാളുടെ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ആ മറുപടിയിലുണ്ടായിരുന്നു.

കാക്കയുടെ ശബ്ദം അരോചകമാണെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പരുഷമായി സംസാരിക്കുന്നവരെ തനിക്ക് ഇഷ്ടമല്ല എന്നാണല്ലോ. അങ്ങനെയുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയണം. നമുക്കു ഇഷ്ടമല്ലാത്തവരെയും, നമ്മളെ ഉപദ്രവിക്കുന്നവരെപ്പോലും വെറുക്കാതിരിക്കാന്‍ കഴിയണം. സന്തോഷം ആഗ്രഹിക്കുന്ന വ്യക്തി ഒരിക്കലും ആരോടും ദ്വേഷമോ വെറുപ്പോ വെച്ചുപുലര്‍ത്തരുത്. കുയിലും കാക്കയും, താമരയും കാട്ടുപൂക്കളുമെല്ലാം ഒരേ ഈശ്വരന്റെ സൃഷ്ടിയാണ്. അപ്പോള്‍ മനസ്സിലുള്ള വിപരീതഭാവം അകന്നുപോകും.

ഏതു വസ്തുവിലും നന്മയുണ്ട്. എന്നാല്‍ അതു കാണുവാനുള്ള കണ്ണു നമുക്കുണ്ടാകണം. ശ്രമിച്ചാല്‍ അതു കാണാനും കഴിയും. മറ്റുള്ളവരില്‍ നന്മമാത്രം കാണുവാന്‍ ശ്രമിക്കുന്ന ഒരുവന്റെ മനസ്സ് എപ്പോഴും പ്രസന്നമായിരിക്കും. അങ്ങനെയുള്ളവര്‍ ഒന്നും തേടിപ്പോകേണ്ടതില്ല. അവര്‍ക്കുവേണ്ടതെല്ലാം ഈശ്വരന്‍ സ്വയം എത്തിച്ചുകൊടുക്കും. സന്തോഷം അവരുടെ സഹജസ്വഭാവമാകും.

ഈശ്വരാനുഗ്രഹം ആഗ്രഹിക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാകണം. നമ്മളില്‍ തെറ്റുള്ളതുകൊണ്ടാണ് നമ്മള്‍ അന്യരില്‍ തെറ്റു കാണുന്നത്. ഈ കാര്യം നമ്മള്‍ എപ്പോഴും ഓര്‍ക്കണം. മറ്റുള്ളവരില്‍ തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരന് ഒരിക്കലും വസിക്കുവാന്‍ കഴിയില്ല.

കല്ലോ തടിയോ കാണുമ്പോള്‍ ഒരു ശില്പി അതില്‍നിന്നുണ്ടാക്കാവുന്ന ശില്പത്തെയാണ് കാണുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അതിനെ കല്ലായിട്ടും തടിയായിട്ടും മാത്രം കാണുന്നു. നമ്മള്‍ ഈ ശില്പിയെപ്പോലെ ആകണം. ഏതൊന്നിലും നന്മ കാണണം.  

ജാഗ്രതയോടെ എപ്പോഴും നമ്മുടെ മനസ്സിനെ വീക്ഷിച്ചുകൊണ്ടിരിക്കണം. ആദ്ധ്യാത്മികസാധനകള്‍ അനുഷ്ഠിക്കണം. നിരന്തരമായ സാധനയിലൂടെ മനസ്സില്‍നിന്നു രാഗദ്വേഷാദികളെ പരിപൂര്‍ണ്ണമായും മാറ്റാന്‍ കഴിയും. ധ്യാനത്താല്‍ മനസ്സ് ശുദ്ധമാകുമ്പോള്‍ ഈ കാണുന്ന ഓരോ അണുവിനെയും ഈശ്വരരൂപമായി കാണുവാന്‍ നമുക്കു കഴിയും. അപ്പോള്‍ ഒന്നിനെയും വെറുക്കാനാവില്ല, സകല ജീവജാലങ്ങളോടും അപാരമായ സ്‌നേഹം ഹൃദയത്തില്‍ നിറയും.

Tags: അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.