Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍ജിയോടൊപ്പം മുതല്‍; കേരളത്തെ അറിഞ്ഞയാള്‍

രണ്ടു വര്‍ഷം മുമ്പ് നാഗ്പുരില്‍, വിജയദശമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി. അവിടെ വൈദ്യജിയെ കണ്ടു. 97 കഴിഞ്ഞ അദ്ദേഹത്തിന് ഓര്‍മയുണ്ടാവുമോ എന്ന് ശങ്കിച്ചു. പക്ഷേ, കേരളത്തില്‍നിന്നുള്ള സേതുമാധവന്‍ എന്നു പറഞ്ഞപ്പോള്‍ത്തന്നെ പഴയ കാര്യങ്ങള്‍ ചോദിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 10:52 am IST
inKerala
ഈ വര്‍ഷമാദ്യം മാര്‍ച്ചില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ മാ.ഗോ. വൈദ്യയെ ആദരിച്ചപ്പോള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സമീപം (ഫയല്‍ ചിത്രം)

ഈ വര്‍ഷമാദ്യം മാര്‍ച്ചില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ മാ.ഗോ. വൈദ്യയെ ആദരിച്ചപ്പോള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സമീപം (ഫയല്‍ ചിത്രം)

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഥമ സര്‍സംഘചാലക് ഡോ. ഹെഡ്‌ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ള ആറ് സര്‍സംഘചാലകര്‍ക്കൊപ്പം ശാഖകളില്‍ ധ്വജ പ്രണാം ചെയ്ത് പ്രാര്‍ത്ഥന ചൊല്ലിയിട്ടുള്ള സ്വയംസേവകനാണ് അന്തരിച്ച മാ.ഗോ. വൈദ്യ എന്ന എം.ജി. വൈദ്യ. കേരളത്തെ ആഴത്തിലറിയുകയും കേരളത്തിലെ പ്രവര്‍ത്തകരേയും നേതൃത്വനിരയേയും അടുത്തു മനസിലാക്കുകയും ചെയ്തയാളാണ് അദ്ദേഹം.  

രണ്ടു വര്‍ഷം മുമ്പ് നാഗ്പുരില്‍, വിജയദശമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി. അവിടെ വൈദ്യജിയെ കണ്ടു. 97 കഴിഞ്ഞ അദ്ദേഹത്തിന് ഓര്‍മയുണ്ടാവുമോ എന്ന് ശങ്കിച്ചു. പക്ഷേ, കേരളത്തില്‍നിന്നുള്ള സേതുമാധവന്‍ എന്നു പറഞ്ഞപ്പോള്‍ത്തന്നെ പഴയ കാര്യങ്ങള്‍ ചോദിച്ചു. മറ്റ് മുതിര്‍ന്ന സംഘപ്രചാരകന്മാരെക്കുറിച്ചും ആദ്യകാല സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കാര്യങ്ങളും അന്വേഷിച്ചു. ശരിക്കും അത്ഭുതപ്പെടുത്തി ആ ഓര്‍മ്മ ശക്തി. വ്യക്തികളുടെ കാര്യത്തിലെ ഓര്‍മ്മ ശക്തി മാത്രമല്ല, കേരളത്തിലെ സംഘടനാപ്രവര്‍ത്തനം സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞത് ശരിക്കും അതിശയിപ്പിച്ചു.  

ബാലാസാഹിബ് ദേവറസ്ജിക്ക് രോഗബാധ ഉണ്ടായപ്പോള്‍ രണ്ടു തവണ സര്‍സംഘചാലകിനുവേണ്ടി വിജയദശമി പ്രസംഗം വായിച്ചത് വൈദ്യജി ആയിരുന്നു. മോഹന്‍ജി സര്‍ സംഘചാലക് ആയി ചുമതലയേറ്റപ്പോള്‍ അനുമോദിച്ച് സംസാരിച്ചവരില്‍ ഒരാള്‍ വൈദ്യജി ആയിരുന്നു.  

വൈദ്യജിക്ക് കേരളക്കാര്യങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്നു. അദ്ദേഹം തരുണ്‍ ഭാരത് പത്രത്തിന്റെ എഡിറ്ററായിരുന്നു. അക്കാലത്ത് ആള്‍ ഇന്ത്യ എഡിറ്റേഴ്‌സ് ഫോറത്തിന്റെ ഭാരവാഹിയുമായിരുന്നു.  

അക്കാലത്ത് കേരളത്തില്‍നിന്നുള്ള പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമായും സൗഹൃദം  മാത്രമല്ല ദൃഢ സമ്പര്‍ക്കവും ഉണ്ടായിരുന്നു. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് അറിവും നേടി. ഒരു പത്രാധിപര്‍ സംഘത്തെക്കുറിച്ച് നടത്തിയ അഭിപ്രായം ഇന്നതായിരുന്നു, അക്കാര്യം ശ്രദ്ധയിലും ഓര്‍മ്മയിലുമുണ്ടാവണമെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

സംഘത്തിന് ഒരു വക്താവ് വേണം എന്ന് തീരുമാനിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് വൈദ്യജി ആയിരുന്നു. വാര്‍ത്തയുടെ കാര്യത്തിലും വിശകലനത്തിലും ആദര്‍ശവും ആശയവും സ്വരൂപിക്കുന്നതിലും താത്ത്വിക വിശകലനത്തിലും വൈദ്യജിയുടെ പങ്ക് പ്രമുഖമായിരുന്നു.  സംഘ ചരിത്രത്തിന്റെ ജീവിക്കുന്ന ആധാര രേഖകളിലൊന്നായിരുന്നു മാധവ ഗോവിന്ദ വൈദ്യ എന്ന വൈദ്യജി.

എസ്. സേതുമാധവന്‍

Tags: ആര്‍എസ്എസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.