കൊച്ചി: കര്‍ഷക രക്ഷയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഇടനിലക്കാര്‍ക്കു വേണ്ടി സമരം നടത്തുന്ന കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കെതിര്. പിടിച്ച മീന്‍ എവിടെയും വില്‍ക്കാനുള്ള അധികാരം ഫിഷിങ് ഹാര്‍ബറുകളില്‍ മാത്രമായി ഒതുക്കി അതിന്, ഇടനിലക്കാരുടെ ചന്തപ്പിരിവു പോലെ, യൂസേഴ്സ് ഫീസ് വാങ്ങുന്ന ഓര്‍ഡിനന്‍സാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. കര്‍ഷകന് വിപണന സ്വാതന്ത്ര്യം നല്‍കുന്ന കേന്ദ്ര നിയമത്തെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തെ മീന്‍പിടിത്തക്കാരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരായി മാറി.
സെപ്തംബര്‍ 24ന് ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ജലാശയങ്ങളിന്‍ നിന്ന് പിടിക്കുന്ന മീന്‍, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും മാര്‍ക്കറ്റുകളും വഴിയേ വില്‍ക്കാവൂ. മാത്രമല്ല, വില്‍ക്കുന്ന മീനിന്റെ വിലയുടെ അഞ്ചു ശതമാനം സര്‍ക്കാരിന് യൂസര്‍ ഫീസ് ആയി നല്‍കണം. മീന്‍പിടിച്ച് വില്‍ക്കാനുള്ള അവകാശം തടയുകയും സര്‍ക്കാര്‍ പറയുന്നിടത്ത് വില്‍ക്കാന്‍ സര്‍ക്കാരിന് പണം നല്‍കുകയും ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനത്ത് അവരുടെ ജോലിയും പണപ്പിരിവ് അവകാശവും ഇടനിലക്കാര്‍ക്കുകൊടുക്കാന്‍ വാദിക്കുന്നുവെന്നു മാത്രമാണ് വ്യത്യാസം.
മത്സ്യലേലവും വിപണനവും ഗുണനിലവാരം ഉറപ്പാക്കലും എന്ന പേരിട്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതനുസിച്ച് ഒരു ബോട്ട് മീന്‍പിടിത്തത്തിനു പോയി, മടങ്ങിയെത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ മീനെങ്കിലും വില്‍ക്കാനായില്ലെങ്കില്‍ ബോട്ടുടമയ്‌ക്കും തൊഴിലാളികള്‍ക്കും നഷ്ടമാകും. അഞ്ചു ശതമാനമായ 25000 രൂപ സര്‍ക്കാരിനു കൊടുക്കണം. ആറു ദിവസമെടുത്ത് മീന്‍ പിടിത്തത്തിന് ഒരു ബോട്ടു പോയിവരാന്‍ മൂന്നു ലക്ഷം രൂപയോളം ചെലവു വരും. ഒരു മാസം ഒരു ബോട്ടിലൂടെ ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കലാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
ഹാര്‍ബറുകളുടെ സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനെന്ന പേരിലാണ് ഫീ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇതിന് കേന്ദ്രത്തിന്റെ സഹായം ഉണ്ടെന്നതാണ് വാസ്തവം. സര്‍ക്കാരിന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്നാണ് മത്സ്യമേഖലയിലെ സകലരും ചൂണ്ടിക്കാട്ടുന്നത്. നവംബര്‍ 11ന് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം തീര ദേശത്തും മത്സ്യ മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും ഓര്‍ഡിനന്‍സ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മത്സ്യമേഖലയിലെ എല്ലാ സംഘടനകളും സര്‍ക്കാരിനെ എതിര്‍ത്തു. ഇതുവരെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനോ, ഉപേക്ഷിക്കുമെന്ന് പറയാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
















