Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ കര്‍ഷക നിയമം രാജ്യ താല്‍പ്പര്യവും കാര്‍ഷിക താല്‍പ്പര്യവും മുന്‍നിര്‍ത്തി; സമരത്തിനു പിന്നില്‍ ഗൂഢാലോചന; വിദഗ്ധര്‍ വിലയിരുത്തുന്നു

കര്‍ഷകരുടെ വരുമാനം ഇരട്ടിയും കാര്‍ഷികോല്‍പ്പാദനം പരമാവധിയും ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി 2017-18 സാമ്പത്തിക വര്‍ഷം കാര്‍ഷികോല്‍പ്പാദനം 277 മില്യണ്‍ ടണ്ണായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 02:59 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷക സമരം, സര്‍ക്കാരിന്റെ ഉറപ്പും ചര്‍ച്ചകളും വിഫലമാക്കി തുടരുമ്പോള്‍ വസ്തുത വിലയിരുത്തി ഒട്ടേറെ പേര്‍ വിശകലനം നടത്തി സമരത്തോട് വിയോജിക്കുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അപ്രായോഗികമാണെന്നും പുതിയ കര്‍ഷക നിയമം രാജ്യ താല്‍പ്പര്യവും കാര്‍ഷിക താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ബ്രിട്ടീഷ് സെനറ്റര്‍മാരും കാനഡ ഭരണത്തലവനും നടത്തിയ ഇന്ത്യാ സര്‍ക്കാര്‍ വിമര്‍ശനവും ബ്രിട്ടനിലെ സിഖ് വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധവും ഇന്ത്യാ വിരുദ്ധ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയും കാര്‍ഷികോല്‍പ്പാദനം പരമാവധിയും ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി 2017-18 സാമ്പത്തിക വര്‍ഷം കാര്‍ഷികോല്‍പ്പാദനം 277 മില്യണ്‍ ടണ്ണായിരുന്നു.  അടുത്തവര്‍ഷം അത് 285 മില്യണ്‍ ടണ്‍ ആയി. 2019-20 സാമ്പത്തിക വര്‍ഷം 299 മില്യണ്‍ ടണ്ണും, ഈ സാമ്പത്തിക വര്‍ഷം 300 മില്യണ്‍ ടണ്‍ മറികടക്കുകയും ചെയ്തു. ചരിത്രത്തിലില്ലാത്ത ഉല്‍പ്പാദന വര്‍ധനവാണിത്.

അധിക ഉല്‍പ്പാദനത്തെ തുടര്‍ന്ന് സംഭരിക്കാനോ സംസ്‌കരിക്കാനോ കഴിയാത്ത സ്ഥിതിവന്നു. കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നഷ്ടമില്ലാത്ത വില കിട്ടാത്തതിനെത്തുടര്‍ന്ന് നിരത്തില്‍ നശിപ്പിച്ച സംഭവവും ഉണ്ടായി. വരള്‍ച്ച,  പ്രളയം, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ തുടങ്ങി എല്ലാ പ്രതിസന്ധികളും മറികടന്ന് വര്‍ധിച്ച ഉല്‍പ്പാദനം കാര്‍ഷിക ഉല്‍പ്പന്നങ്ങളും സംസ്‌കരണ വൈവിധ്യത്തിലൂടെയേ രാജ്യത്തിന് നേട്ടമാക്കാനാകൂ. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നയം ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണെന്ന് കാര്‍ഷിക ഉല്‍പ്പാദന വിശകലനക്കാര്‍ വിലയിരുത്തുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. 39 ബില്യണ്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുമുണ്ട്.

പത്രപ്രവര്‍ത്തകന്‍ ജോയ് സ്‌കറിയ നടത്തുന്ന വിശകലനത്തില്‍ ഇന്ത്യക്ക് അധിക കാര്‍ഷികോല്‍പ്പാദനം ബാധ്യതയായിരിക്കൊണ്ടിരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2020 ആഗസ്റ്റിലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നതായി സ്വന്തം യുട്യൂബ് ചാനലില്‍ (ജോയ് മെട്രിക്സ് വ്യൂ) അദ്ദേഹം വിവരിക്കുന്നു. അധിക ഉല്‍പ്പാദനം സുപ്രധാന വെല്ലുവിളിയാണെന്നാണ് ആര്‍ബിഐ നിരീക്ഷണം. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയും പരിധികള്‍ കവിഞ്ഞതായി  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2020-21 ബജറ്റില്‍ ധനമന്ത്രി കാര്‍ഷിക സബ്സിഡിയായി 710 കോടി നീക്കിവച്ചു. നവംബറില്‍ അധികമായി 650 കോടി രൂപ നല്‍കി.  അങ്ങനെ 1360 കോടി രൂപയുടെ സബ്സിഡി പരമാവധിയാണ്. ഏറെക്കാലം സബ്സിഡി ഇങ്ങനെ നല്‍കാനാവില്ല. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി)യും ദീര്‍ഘകാലം സാധ്യമല്ല, കാരണം ഉല്‍പ്പാദനം വര്‍ധിച്ചുകൊണ്ടിരിക്കെ താങ്ങുവില എത്രനാള്‍ നല്‍കാനാകുമെന്നും  ജോയ് സ്‌കറിയ ചോദിക്കുന്നു. മാത്രമല്ല, എംഎസ്പിയുടെ നേട്ടം ഏതാനും കാര്‍ഷിക വിളകള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. അസംഘടിത മേഖലയിലുള്ള കര്‍ഷകര്‍ക്ക് നേട്ടമല്ലാതാനും.

അതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നില്‍ അവിടത്തെ സിഖ് വിഭാഗത്തിന്റെ സമ്മര്‍ദ്ദമാണെന്ന് വെളിപ്പെട്ടു. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്സിഡി കൊടുക്കുന്നതിനെ ഏറ്റവും എതിര്‍ക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്തിയിട്ടുള്ള സിഖ് വിഭാഗക്കാരായ ബിസിനസ് സമൂഹത്തിന്റെ സമ്മര്‍ദ്ദമാണ് പ്രസ്താവനയ്‌ക്ക് പിന്നിലെന്ന് വ്യക്തമായി.

ബ്രിട്ടീഷ് എംപിമാരില്‍ 36 പേര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. നിയമം കര്‍ഷകരുടെ മരണവാറണ്ടാണെന്നും നിയമത്തിനെതിരെ ബ്രിട്ടണ്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമായിരുന്നു ആവശ്യം. ഒപ്പിട്ട എംപിമാരുടെ രാഷ്‌ട്രീയ പ്രവര്‍ത്തന പശ്ചാത്തലം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിയോണ്‍ (വേള്‍ഡ് ഈസ് വണ്‍ ന്യൂസ്) എന്ന അന്താരാഷ്‌ട്ര വാര്‍ത്താ പോര്‍ട്ടല്‍ ഈ എംപിമാരെക്കുറിച്ച് വിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വിയോണില്‍ നിരീക്ഷകനായ ജെറോമി കോര്‍ബിന്‍ എഴുതുന്നത് ഇങ്ങനെ: ഡെബ്ബി എബ്രഹാമസ് ആണ് ഒപ്പിട്ട ഒരു എംപി.

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച പാക്കിസ്ഥാന്‍ ഏറെ വോട്ടര്‍മാരായിട്ടുള്ള ബ്ലോക്കിന്റെ വനിതാ ജനപ്രതിനിധിയാണ് ഡെബ്ബി. മനുഷ്യാവകാശ പ്രവര്‍ത്തകയായി, കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടാത്തതില്‍ പ്രതിഷേധിക്കുന്നവരാണ്. ഇന്ത്യ അനുമതി നിഷേധിച്ചപ്പോള്‍ അവര്‍ പാക്കിസ്ഥാനില്‍ പോയി, വിദേശകാര്യ മന്ത്രിയായിരുന്ന ഷാ മെഹ്‌മൂദ് ഖുറേഷിയുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാനില്‍നിന്ന് ‘ഇന്ത്യാ വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ 31,500 യൂറോ സ്വീകരിച്ചതായും കോര്‍ബിന്‍ വിവരിക്കുന്നു.

അഫ്സല്‍ ഖാനാണ് മറ്റൊരു എംപി.ഡെബ്ബിയുടെ നേതൃത്വത്തിലുളള മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റാണിയാള്‍. പാക്കിസ്ഥാന്‍  വംശജനായ അഫ്സല്‍ ഖാന്‍ ഇസ്ലാമിക വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഭീഷണിയെത്തുടര്‍ന്ന് മാപ്പുചോദിച്ച് കീഴടങ്ങിയ ആളാണ്. തന്‍മന്‍ജീദ് സിങ് ദേശി: ബ്രിട്ടണിലെ ആദ്യത്തെ സിഖ് വിഭാഗം എംപിയാണിദ്ദേഹം. അമേരിക്കയിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 2018 മുതല്‍ നടത്തുന്നയാളാണ് ദേശി. ഇവരുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവെന്ന കാരണം പ്രചരിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ നിലപാടിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അഹ്സന ബീഗം, ഇയാന്‍ ലവേറി, സ്റ്റീവ് മക്കബേ, ജര്‍മി കോര്‍ബിന്‍ എന്നിങ്ങനെ ഒപ്പിട്ട 30 എംപി

മാരില്‍ ഭൂരിഭാഗവും ഏതെങ്കിലും തട്ടിപ്പിന് കേസില്‍ കുടുങ്ങിയവരാണെന്നാണ് ജെര്‍മി കോര്‍ബിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.അതേസമയം, ഖാലിസ്ഥാന്‍വാദിയും ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങല്‍പ്പെട്ടയാളുമായ പമ്മ എന്ന് വിളിപ്പേരുള്ള പരംജിത് സിങ്, ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ‘കര്‍ഷകപ്രക്ഷോഭ’ത്തില്‍ പങ്കെടുത്തത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞു. ഖാലിസ്ഥാന്‍ കൊടിയേന്തി ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് എന്‍ഐഎ തിരിച്ചറിഞ്ഞ് തുടര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.എന്നാല്‍ ഇത്തരം ഗൂഢാലോചനകള്‍ അറിയാതെ, കര്‍ഷകര്‍ക്ക് നേട്ടത്തിനെന്ന പേരില്‍ കര്‍ഷകരെ കബളിപ്പിച്ച് നടത്തുന്ന പ്രക്ഷോഭത്തിനോട് ഒത്തുതീര്‍പ്പു വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

Tags: കലാപംfarmermodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.