Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പടനയിക്കാന്‍ സംസ്ഥാന നേതാക്കള്‍; പ്രമുഖരെ രംഗത്തിറക്കി ബിജെപി

കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ മത്സരരംഗത്തുള്ളത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട താഴെത്തട്ടിലുള്ള ഭരണകേന്ദ്രങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഇവിടങ്ങളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് പരിചയസമ്പന്നരായ നേതാക്കളെ രംഗത്തിറക്കി പൊതുജന സേവനത്തിന്റെ പുതിയ മാതൃക കാട്ടുകയാണ് ബിജെപി.ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിനേടുമെന്നാണ് വിലയിരുത്തല്‍.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Nov 30, 2020, 04:43 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളാകെ മാറ്റിമറിക്കാന്‍ പോന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ഡിവിഷനുകളിലും സംസ്ഥാന നേതാക്കളെ രംഗത്തിറക്കി ബിജെപി. ഈ തെരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെ സമീപിക്കുന്ന ഏക രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാക്കുന്നു.  

കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ മത്സരരംഗത്തുള്ളത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട താഴെത്തട്ടിലുള്ള ഭരണകേന്ദ്രങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഇവിടങ്ങളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് പരിചയസമ്പന്നരായ നേതാക്കളെ രംഗത്തിറക്കി പൊതുജന സേവനത്തിന്റെ പുതിയ മാതൃക കാട്ടുകയാണ് ബിജെപി.ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിനേടുമെന്നാണ് വിലയിരുത്തല്‍. 100 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ കഴിഞ്ഞ തവണ 35 കൗണ്‍സിലര്‍മാരുമായി മുഖ്യപ്രതിപക്ഷത്തായിരുന്നു ബിജെപി. കോണ്‍ഗ്രസ്സിന്റെ സഹായത്തോടെയാണ് സിപിഎം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ന്യൂനപക്ഷ ഭരണം നടത്തിയത്. ഇത്തവണ നൂറു വാര്‍ഡുകളിലും ശക്തരായ, പരിചയ സമ്പന്നരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. അവരെ നയിക്കാന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.വി.വി. രാജേഷ് തന്നെ രംഗത്തിറങ്ങി. പൂജപ്പുര വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് മത്സരിക്കുന്നത്. പൂജപ്പുരയില്‍ നിലവില്‍ ബിജെപി കൗണ്‍സിലറാണുള്ളത്. ഇവിടെ വികസനതുടര്‍ച്ച രാജേഷിലൂടെ ഉണ്ടാകുമെന്ന് ഉറപ്പായി.

ബിജെപി സംസ്ഥാന നേതാവും നിലവില്‍ സംസ്ഥാന വക്താവുമായ അഡ്വ.ബി. ഗോപാലകൃഷ്ണനാണ് ബിജെപി ഭരണം ലക്ഷ്യമിടുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന പ്രമുഖന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ ജനവിധി തേടുന്ന ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഉണര്‍വ്വാണുണ്ടായിട്ടുള്ളത്. മറ്റു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ഇതിനോടകം ഗോപാലകൃഷ്ണന്‍ ഇവിടെ വിജയം ഉറപ്പാക്കിക്കഴിഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ ഗിരിനഗര്‍ 55ല്‍ മത്സരിക്കുന്ന ടി.പി. സിന്ധുമോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ സിന്ധുമോള്‍ ബിജെപിയുടെ യുവനേതൃനിരയിലെ പ്രമുഖയാണ്. കൊച്ചിയുടെ സമഗ്ര വികസനത്തിന്, ബിജെപിയുടെ വികസന അജണ്ട നടപ്പാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിന്ധുമോളുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.

സംസ്ഥാനത്ത് ബിജെപി കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച നഗരസഭയാണ് പാലക്കാട്. പാലക്കാട് ബിജെപിക്ക് തുടര്‍ഭരണം ഉറപ്പായിക്കഴിഞ്ഞു. എല്ലാ വാര്‍ഡുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. പ്രചാരണത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവിലെ ജില്ലാ അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പുത്തൂര്‍ 13-ാം വാര്‍ഡില്‍ ജനവിധി തേടുന്നു.

തിരുവനന്തപുരത്തെ മുന്‍ ജില്ലാ അധ്യക്ഷനും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.എസ്. സുരേഷും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ വിജയം സുനിശ്ചിതമാക്കി. തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ആമ്പല്ലൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന ഷാജുമോന്‍ വട്ടേക്കാടാണ് മറ്റൊരു പ്രമുഖന്‍. ബിജെപി എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ് ഷാജുമോന്‍ വട്ടേക്കാട്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും പ്രശ്‌നപരിഹാരത്തിനുമായി പ്രവര്‍ത്തിക്കുന്ന ഷാജുമോന്റെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷനിലെ വോട്ടര്‍മാര്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.  

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ. ജയസൂര്യ കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അദ്ദേഹം പ്രമുഖ പ്രഭാഷകനും മികച്ച കര്‍ഷകനുമാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നതിലെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജയസൂര്യയുടെ സ്ഥാനാര്‍ത്ഥിത്വം. പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ അശോകന്‍ കുളനട ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നു. നിലവില്‍ ബിജെപി ഭരിക്കുന്ന കുളനട ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായ അദ്ദേഹം ജനകീയനായ പഞ്ചായത്ത് അധ്യക്ഷന്‍ കൂടിയാണ്. അശോകന്‍ കുളനടയുടെ വിജയം  ഇവിടെ അതിനാല്‍ സുനിശ്ചമാണെന്നാണ് വിലയിരുത്തല്‍. ബിജെപി മലപ്പുറം ജില്ലാ അധ്യക്ഷന്‍ രവി തേലത്ത് ജില്ലാ പഞ്ചായത്ത് എടപ്പാള്‍ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നു.

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.