Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുരാവസ്തു വകുപ്പിനെ ഒഴിവാക്കി പഴശ്ശി കോവിലകം പൈതൃകടൂറിസത്തിലേക്ക്; പിന്നില്‍ സിപിഎം താത്പര്യം

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്‍ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത് ഒരു കുളം മാത്രമാണ് ഇന്നവശേഷിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 22, 2020, 10:00 pm IST
in Kannur

കണ്ണൂര്‍: വീര പഴശ്ശി കേരളവര്‍മ്മയുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന പഴശ്ശി പടിഞ്ഞാറെ കോവിലകം സംരക്ഷിതസ്മാരകമാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി പൈതൃകടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതിയിലേക്ക് മാറ്റുന്നതിന് പിന്നില്‍ സിപിഎം താത്പര്യം. ജീര്‍ണിച്ച് തകര്‍ച്ചയുടെ വക്കിലെത്തിയ കോവിലകം കെട്ടിടം സംരക്ഷിക്കണമെന്ന് നാട്ടുകാരുടെയും സാംസ്‌കാരിക സംഘടനകളുടെയും ഭാഗത്തു നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ്  2017ല്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിലകവും ബന്ധപ്പെട്ട സ്ഥലവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ തീരുമാനം തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പൈതൃകടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിലകം സംരക്ഷിക്കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥര്‍ കോവിലകത്ത് എത്തിയത്.

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്‍ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത് ഒരു കുളം മാത്രമാണ് ഇന്നവശേഷിക്കുന്നത്. അവിടെയുണ്ടായിരുന്ന കോവിലകം പഴശ്ശി രാജാവിന്റെ അന്ത്യം നടന്നയുടന്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇടിച്ചുനിരത്തിയിരുന്നു. പീന്നീട് 1903ലാണ് പഴശ്ശി രാജാവിന്റെ പിന്‍മുറക്കാര്‍ പടിഞ്ഞാറെ കോവിലകം പണിതത്.  

വാസ്തുപരമായ സവിശേഷതകള്‍ ഏറെയുള്ള ഈ കോവിലകം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് പൊളിച്ചു വില്‍ക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചപ്പോള്‍ വിലയ്‌ക്ക് വാങ്ങാന്‍ ആദ്യം മുന്നോട്ടു വന്നത് സിപിഎമ്മുകാരാണ്. കെട്ടിടം പൊളിച്ച് അവിടെ സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ പേരില്‍ ആയുര്‍വേദ ആശുപത്രി തുടങ്ങാനായിരുന്നു നീക്കം. എന്നാല്‍ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം ഇതു നടന്നില്ല. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനെ ഏ്ല്‍പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഒരു നടപടിയുമെടുക്കാതിരിക്കുകയും പിന്നീട് കഴിഞ്ഞവര്‍ഷം സംരക്ഷിതസ്മാരക പട്ടികയില്‍ നിന്ന് കോവിലകത്തെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.  

പുരാവസ്തു വകുപ്പ് ഏറ്റെടുത്താല്‍ പ്രാദേശിക ഭരണസ്വാധീനം ഉപയോഗിച്ചും മറ്റും കോവിലകത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല എന്നതിനാലാണ് പട്ടികയില്‍ നിന്നൊഴിവാക്കിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കോവിലകം ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ പാര്‍ട്ടി സ്വാധീനമുള്ള ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പാര്‍ട്ടിയുടെ  വരുതിയില്‍ വരുത്താനുള്ള സിപിഎം പദ്ധതിയാണെന്ന് വ്യക്തമാണെന്ന് സൂചനയുണ്ട്.

Tags: PazhashicpmടൂറിസംHeritage Zone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.