Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എതിര്‍സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സും പോസ്റ്ററും നശിപ്പിക്കുന്നു; പരാജയഭീതിയില്‍ അക്രമത്തിന് സിപിഎം

ജില്ലയിലെമ്പാടും സിപിഎമ്മിനെതിരായ വികാരം ശക്തമാണ്. ശബരിമലയെ തകര്‍ക്കാന്‍ സുപ്രീംകോടതി വിധിയുടെ മറപിടിച്ച് പോലീസ് സഹായത്തോടെ യുവതികളെ പ്രവേശിപ്പിച്ചതും ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും ഗുണ്ടായിസവുമാണ് ജനവികാരം സിപിഎമ്മിന് എതിരാകാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 02:00 pm IST
in Kollam

കൊല്ലം: പരാജയഭീതി പൂണ്ട് ജില്ലയിലെമ്പാടും പ്രത്യേകിച്ചും കൊല്ലം നഗരത്തില്‍ അക്രമം അഴിച്ചുവിടാന്‍ സിപിഎം ഗൂഢാലോചന. ഇതിന്റെ ഭാഗമായാണ് എതിര്‍സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സും പോസ്റ്ററും വ്യാപകമായി നശിപ്പിക്കുന്നതും. കഴിഞ്ഞദിവസം ഇരവിപുരത്ത് സിപിഎം വിട്ടുവന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നവരുടെ ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎം ആസൂത്രണം ചെയ്യുന്ന അക്രമത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗവും സ്‌പെഷ്യല്‍ ബ്രാഞ്ചും മൗനം പാലിക്കുകയാണെന്നും സൂചന.

ജില്ലയിലെമ്പാടും സിപിഎമ്മിനെതിരായ വികാരം ശക്തമാണ്. ശബരിമലയെ തകര്‍ക്കാന്‍ സുപ്രീംകോടതി വിധിയുടെ മറപിടിച്ച് പോലീസ് സഹായത്തോടെ യുവതികളെ പ്രവേശിപ്പിച്ചതും ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും ഗുണ്ടായിസവുമാണ് ജനവികാരം സിപിഎമ്മിന് എതിരാകാന്‍ കാരണം. കൂനിന്മേല്‍ കുരുവെന്ന പോലെ സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് പങ്കുള്ളതും പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ടതും ലൈഫ്മിഷന്‍-സ്പ്രിംഗ്‌ളര്‍ അഴിമതിയും തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി.പൗരത്വനിയമഭേദഗതി വിരുദ്ധ സമരത്തിലൂടെ ന്യൂനപക്ഷവികാരം ആളിക്കത്തിച്ച് പ്രത്യേകിച്ചും മുസ്ലിം വോട്ടു ബാങ്കിനെ കൈയിലെടുക്കാന്‍ വിജയനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും ഇപ്പോഴത്തെ പോക്ക്.

സംസ്ഥാനം ആകെ അലയടിക്കുന്ന ഈ ജനവികാരം കൊല്ലത്തും വളരെ ശക്തമാണ്. പ്രത്യേകിച്ചും കോര്‍പ്പറേഷന്‍ പരിധിയില്‍. പല സ്ഥലത്തും മത്സരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ. ഒടുവില്‍ തട്ടിക്കൂട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് ഭരണത്തിലും അഴിമതി വ്യാപകമായിരുന്നു.  

ജില്ലയില്‍ യുഡിഎഫ് നിര്‍ജീവമായിരുന്നത് എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാക്കി. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായ സമരപരമ്പരകള്‍ ജില്ലയിലെമ്പാടും അരങ്ങേറി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ അമ്മമാരും യുവതികളും കൂട്ടത്തോടെ സര്‍ക്കാരിനെതിരായ സമരത്തില്‍ മാത്രമല്ല കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും അഴിമതിക്കെതിരെ തെരുവിലിറങ്ങി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വീറുറ്റ പോരാട്ടങ്ങള്‍ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്.

കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലായതോടെയാണ് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നത്. ജനങ്ങളെ ഭയപ്പെടുത്തി കാര്യങ്ങള്‍ അനുകൂലമാക്കാനാണ് പരാജയഭീതിപൂണ്ട സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി എതിര്‍സ്ഥാനാര്‍ഥികളുടെ പ്രത്യേകിച്ചും ബിജെപിക്കാരുടെ ഫ്‌ളക്‌സ്, പോസ്റ്ററുകള്‍ വ്യാപകമായി ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെടുകയാണ്.  

ഇത് അക്രമത്തിന്റെ ആദ്യപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തതായി ബിജെപി സ്ഥാനാര്‍ഥികളെയും ജില്ലാ, മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയെന്ന പതിവുശൈലിയിലേക്ക് കടക്കും. സമാധാനപൂര്‍ണമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന തിരിച്ചറിവാണ് അക്രമത്തിന് അവരെ പ്രേരിപ്പിക്കുന്നത്.

Tags: cpmattackcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.