Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഴങ്ങുന്നീ മന്ത്രഗീതികള്‍

സാരഥികളുടെ സന്ദേശം 45

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 20, 2020, 10:13 pm IST
in Samskriti

നവോത്ഥാനത്തിന്റെ പ്രകാശധോരണിയില്‍ മഹാരാഷ്‌ട്രയുടെ ആത്മീയ ഹൃദയത്തിന് 17ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ലഭിച്ച പുണ്യപൂരമാണ് തുക്കാറാം.  

ഇന്നും ആ ജനതയ്‌ക്ക് ഭാഗവതമോതുന്ന പരമധര്‍മമെന്നാല്‍ ഗുരു തുക്കാറാമും അദ്ദേഹത്തിന്റെ ഉദാത്തമായ രചനാസമ്പുടങ്ങളുമാണ്. ജ്ഞാനേശ്വറും ഏകനാഥും ദാസോപന്തും ജനാബായിയും നാം ദേവും മുന്‍നടന്ന ഭക്തി യാത്രയുടെ നീണ്ടുപോയ ഐതിഹാസിക നിരയില്‍ സ്ഥാനം പിടിക്കുകയാണ് തുക്കാറാം.  

വിപ്ലവകാരിയായ ആ സാമൂഹ്യ നവോത്ഥാന നായകന്റെ ജീവിത ചിത്രങ്ങള്‍ പലതും ഐതിഹ്യങ്ങളുടെ തിരശ്ശീലകള്‍ക്ക് അപ്പുറമാണ്. ജനനം 1608 ലാണെന്നും അതല്ല, 1598 ലാണെന്നും പണ്ഡിതമതമുണ്ട്. യുവത്വത്തില്‍ വന്നു ചേര്‍ന്ന ലൗകിക ദുരന്തങ്ങള്‍ ഏറ്റുവാങ്ങി വിരക്തനായ തുക്കാറാം പുണ്യ ഗ്രന്ഥങ്ങളില്‍ അഭയം തേടുകയായിരുന്നു. ഭക്തിയുടെ സാന്ദ്രലഹരിയില്‍ ആ ഹൃദയം തരളിതമായി.  

തുടര്‍ന്ന് അലൗകിക അനുഭൂതി പ്രസരിക്കുന്ന അഭംഗുകളുടെ അക്ഷര പ്രവാഹമായിരുന്നു. അബോധ തലത്തില്‍ നിന്നും ഒഴുകിയെത്തിയ മായികമായ അറിവുറവുകള്‍ യോഗാത്മക ഗീതകങ്ങളായി വിരിഞ്ഞു. ഭക്തി മാര്‍ഗത്തിന്റെ വിഭൂതി മാര്‍ഗത്തിലലിഞ്ഞ് ഭഗവദ്ഗീതയുടെ നിത്യമധുരമായ ഭാഷ്യം പിറന്നു. ‘മന്ത്രഗീത’യെന്ന് അറിയപ്പെടുന്ന ഈ സുദുര്‍ലഭമായ വ്യാഖ്യാനപഠനം അര്‍ഥവും അര്‍ഥാന്തരവുമായി ശ്രേഷ്ഠത്വം പുല്‍കുന്നു. ‘ജ്ഞാനേശ്വരീ ഭാഷ്യം’ പോലെ പ്രചാരം നേടിയില്ലെങ്കിലും ഗീതയുടെ ഉപനിഷദ്‌സാരത്തെ പ്രചുരിമയില്‍ പിന്തുടരുന്ന മൂല്യസങ്കല്‍പം ഇതിന്റെ പ്രത്യേകതയാണ്. =

ഏറെ എതിര്‍പ്പുകളും വിമര്‍ശവും തുക്കാറാമിന് നേരെ ഉയര്‍ന്നു വന്നു. ശൂദ്രനായ തുക്കാറാമിന്റെ പുരാണ പഠനമനനങ്ങളും ഗീതാഭാഷ്യ യജ്ഞങ്ങളും സംസ്‌കൃത കൃതികളുടെ മൊഴിമാറ്റവും സ്ഥാപിത താല്‍പ്പര്യക്കാരായ ചില യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. അവര്‍ മെനഞ്ഞ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമൂഹത്തിലെ സാധാരണ മനുഷ്യര്‍ ‘മന്ത്രഗീത’യെയും തുക്കാറാമിന്റെ രചനായന്ത്രങ്ങളെയും ആശ്ലേഷിക്കുകയായിരുന്നു. തുടര്‍ന്ന് തുക്കാറാമിന്റെ അംഗീകാരം വിപുലമായി. അനുയായികളുടെയും ശിഷ്യഗണങ്ങളുടെയും മധ്യത്തില്‍ ഗുരു കര്‍മോത്സുകനായി.  

വീണ്ടും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളും പ്രതികാര നടപടിയുമെല്ലാം സ്ഥിതപ്രജ്ഞന്റെ ശാന്തതയോടെയാണ് തുക്കാറാം നേരിട്ടത്. സമൂഹത്തിലെ അധര്‍മികളെയും സ്വാര്‍ഥ ചിന്തകരെയും ചൂഷകരെയും അദ്ദേഹം ആശയപരമായി കീഴടക്കിയത് ചരിത്രമാണ്. ജാതിവ്യവസ്ഥയുടെ നിരര്‍ഥകത തുറന്നു കാട്ടിയ കവി കപട ഭക്തിയെ ശാന്തനായി എതിര്‍ക്കുകയും പൗരോഹിത്യത്തില്‍ വന്നു ചേരേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ഉല്‍ബോധനമേകുകയുമായിരുന്നു. സുതാര്യമായ ആ ജീവനകര്‍മകാണ്ഡം സാമൂഹ്യ വിപ്ലവകാരിയുടെ മുഖമാണ് തുക്കാറാമിനേകുന്നത്.  

ആന്ധ്യത്തില്‍ നിന്ന് പ്രകാശത്തിലേക്ക് എന്ന ആശയത്തിലൂടെ ഈശ്വരനെ സേവിക്കാനും നന്മയുടെ നറുവെളിച്ചം പകരാനും അദ്ദേഹം കണ്ണും കാതും തുറന്നു വച്ചു. അഭംഗുകളിലെ ധ്വന്യാത്മകമായ വെളിച്ചമാണ് ഇതിനായി തുക്കാറാം ഉപയോഗിച്ചത്.  

പണ്ഡര്‍പൂരിലെ ഭഗവാന്‍ വിഠലനെ ഉപാസനാ മൂര്‍ത്തിയായി മുന്‍നിര്‍ത്തിയായിരുന്നു കര്‍മയോഗിയുടെ പുരോയാനം. വാര്‍ക്കരി ഭക്തിധാരയുടെ സൗവര്‍ണദശയിലായിരുന്നു ആ ജ്ഞാനയജ്ഞം. മറാത്തി സാഹിത്യത്തിനും സംസ്‌ക്കാരത്തിനും ഉന്നതമായ മൂല്യബോധവും ആശയ പ്രബുദ്ധതയുമാണ് തുക്കാറാം നല്‍കിയത്. വിസ്മയ സിദ്ധികള്‍ നേടിയിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ തുക്കാറാം തുനിഞ്ഞില്ല. ശിഷ്യയായ ബഹീനാബായിയുടെ ആത്മകഥയില്‍ ഇത്തരം സൂചനയുണ്ട്. 1659 ലാണ് ധന്യധന്യമായ ധ്യാനാവസ്ഥയുടെ പരകോടിയില്‍ ആ ആത്മാവ് വിഠലനില്‍ വിലയം പ്രാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.