Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും അട്ടിമറി നീക്കമെന്ന് വാളയാര്‍ മാതാപിതാക്കള്‍; പുനരന്വേഷണം തേടിയില്ല സര്‍ക്കാരും പുന്നലയും ചതിച്ചു

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.

സിജ പി.എസ് by സിജ പി.എസ്
Nov 8, 2020, 04:30 pm IST
in Kerala

പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാതെ പിണറായി സര്‍ക്കാരും പുന്നല ശ്രീകുമാറും തങ്ങളെ ചതിച്ചുവെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. പുനരന്വേഷണം തേടിയെന്ന് തങ്ങളോട് പറഞ്ഞ മുഖ്യമന്ത്രിയും പുന്നലയും യഥാര്‍ഥത്തില്‍ പുനര്‍വിചാരണ മാത്രമാണ് ആവശ്യപ്പെട്ടത്, അവര്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന്  മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.  

കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്നാണ് പറഞ്ഞത്. എന്നാല്‍ പുന്നല ചതിച്ചെന്ന് മനസ്സിലാക്കിയ ശേഷം കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ പക്കല്‍ നിന്ന് മടക്കി വാങ്ങിയ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.  കേസില്‍ പുനര്‍വിചാരണ വേണമെന്നും, പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും  മാത്രമാണ് ഉദയഭാനു വഴി നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ  പോലെ പുനര്‍വിചാരണ മാത്രമാണ് തന്റെ പേരില്‍  നല്‍കിയ ഹര്‍ജിയിലുമുള്ളത്. പുനരന്വേഷണം പോലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തമായി. മുഖ്യമന്ത്രിയും പുന്നലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ ചതിക്കുകയായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. ഇത് ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വീണ്ടും പ്രതികള്‍ രക്ഷപ്പെടുമായിരുന്നുവെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ അപേക്ഷയുടെ കോപ്പിപോലും ഒരു വര്‍ഷമായിട്ടും തനിക്ക് നല്‍കിയിട്ടില്ല. അന്ന് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയാണെന്നാണ് പറഞ്ഞത്. ഇതുവരെ കോപ്പി തരാത്തതിന് പിന്നിലും ദുരൂഹതയുണ്ട്,  അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജന് സ്ഥാനക്കയറ്റം കിട്ടുന്നതുവരെ പുന്നല തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചില്ല. എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ കേസ് വീണ്ടും അട്ടിമറിക്കാനുള്ള നീക്കമാണ്.  

ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന സ്പെഷ്യല്‍ ഗവ പ്ലീഡര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് കുട്ടികള്‍ മരിച്ചുകിടന്ന മുറി പരിശോധിച്ചതിലും ദുരൂഹതയുണ്ട്. പുനരന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണം. പഴയ കേസില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണത്തില്‍ അത് ചേര്‍ത്താല്‍ പുനരന്വേഷണവും വിചാരണയും സാധ്യമാണ്. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സംസാരിച്ചത്. അതിന് പിന്നില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ്.  

മൂന്നാം പ്രതിയായ പ്രദീപിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാന്‍ പാടില്ല. നിലവില്‍ അയാള്‍ ജാമ്യത്തിലാണ്. അയാളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.  

മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നട യാത്ര

പാലക്കാട്: വാളയാര്‍ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി എ.കെ. ബാലനെ കാണാനും സമത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും മന്ത്രിയുടെ വീട്ടിലേക്ക് കാല്‍നടയായി പോകുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 10ന് വൈകിട്ട് മൂന്നിന് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്ന് ആരംഭിച്ച്  12ന് ഉച്ചയ്‌ക്ക് 12 ഓടെ മന്ത്രിയുടെ വീട്ടിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. വാളയാര്‍ നീതി സമരസമിതി നേതാക്കളായ സി.ആര്‍. നീലകണ്ഠന്‍, വി.എം. മാര്‍സണ്‍, വിളയോടി വേണുഗോപാല്‍  തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

India

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.