Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീണ്ടും അട്ടിമറി നീക്കമെന്ന് വാളയാര്‍ മാതാപിതാക്കള്‍; പുനരന്വേഷണം തേടിയില്ല സര്‍ക്കാരും പുന്നലയും ചതിച്ചു

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.

സിജ പി.എസ് by സിജ പി.എസ്
Nov 8, 2020, 04:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാതെ പിണറായി സര്‍ക്കാരും പുന്നല ശ്രീകുമാറും തങ്ങളെ ചതിച്ചുവെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. പുനരന്വേഷണം തേടിയെന്ന് തങ്ങളോട് പറഞ്ഞ മുഖ്യമന്ത്രിയും പുന്നലയും യഥാര്‍ഥത്തില്‍ പുനര്‍വിചാരണ മാത്രമാണ് ആവശ്യപ്പെട്ടത്, അവര്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന്  മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.  

കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്നാണ് പറഞ്ഞത്. എന്നാല്‍ പുന്നല ചതിച്ചെന്ന് മനസ്സിലാക്കിയ ശേഷം കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ പക്കല്‍ നിന്ന് മടക്കി വാങ്ങിയ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.  കേസില്‍ പുനര്‍വിചാരണ വേണമെന്നും, പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും  മാത്രമാണ് ഉദയഭാനു വഴി നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ  പോലെ പുനര്‍വിചാരണ മാത്രമാണ് തന്റെ പേരില്‍  നല്‍കിയ ഹര്‍ജിയിലുമുള്ളത്. പുനരന്വേഷണം പോലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തമായി. മുഖ്യമന്ത്രിയും പുന്നലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ ചതിക്കുകയായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. ഇത് ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വീണ്ടും പ്രതികള്‍ രക്ഷപ്പെടുമായിരുന്നുവെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ അപേക്ഷയുടെ കോപ്പിപോലും ഒരു വര്‍ഷമായിട്ടും തനിക്ക് നല്‍കിയിട്ടില്ല. അന്ന് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയാണെന്നാണ് പറഞ്ഞത്. ഇതുവരെ കോപ്പി തരാത്തതിന് പിന്നിലും ദുരൂഹതയുണ്ട്,  അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജന് സ്ഥാനക്കയറ്റം കിട്ടുന്നതുവരെ പുന്നല തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചില്ല. എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ കേസ് വീണ്ടും അട്ടിമറിക്കാനുള്ള നീക്കമാണ്.  

ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന സ്പെഷ്യല്‍ ഗവ പ്ലീഡര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് കുട്ടികള്‍ മരിച്ചുകിടന്ന മുറി പരിശോധിച്ചതിലും ദുരൂഹതയുണ്ട്. പുനരന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണം. പഴയ കേസില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണത്തില്‍ അത് ചേര്‍ത്താല്‍ പുനരന്വേഷണവും വിചാരണയും സാധ്യമാണ്. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സംസാരിച്ചത്. അതിന് പിന്നില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ്.  

മൂന്നാം പ്രതിയായ പ്രദീപിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാന്‍ പാടില്ല. നിലവില്‍ അയാള്‍ ജാമ്യത്തിലാണ്. അയാളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.  

മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നട യാത്ര

പാലക്കാട്: വാളയാര്‍ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി എ.കെ. ബാലനെ കാണാനും സമത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും മന്ത്രിയുടെ വീട്ടിലേക്ക് കാല്‍നടയായി പോകുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 10ന് വൈകിട്ട് മൂന്നിന് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്ന് ആരംഭിച്ച്  12ന് ഉച്ചയ്‌ക്ക് 12 ഓടെ മന്ത്രിയുടെ വീട്ടിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. വാളയാര്‍ നീതി സമരസമിതി നേതാക്കളായ സി.ആര്‍. നീലകണ്ഠന്‍, വി.എം. മാര്‍സണ്‍, വിളയോടി വേണുഗോപാല്‍  തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

World

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

World

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

FILE - President-elect Donald Trump listens to Elon Musk as he arrives to watch SpaceX's mega rocket Starship lift off for a test flight from Starbase in Boca Chica, Texas, Nov. 19, 2024. (Brandon Bell/Pool via AP, File)

അമേരിക്ക പാർട്ടി :ട്രംപിനെതിരെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies