Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിയന്നയില്‍ ആറിടത്ത് ഭീകരാക്രമണം; അഞ്ചു മരണം

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 10:13 am IST
inWorld

വിയന്ന: യൂറോപ്പിനെ ഭീതിയിലാഴ്‌ത്തി ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഐഎസ് ഭീകരന്‍ നടത്തിയ വെടിവയ്‌പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇരുപതു വയസുകാരനായ ഭീകരനെ പോലീസ് വെടിവച്ചുകൊന്നു.

ഫ്രാന്‍സില്‍ ഭീകരന്‍ അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.  

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ) തോക്കുമായി എത്തിയ ഐഎസ് ഭീകരന്‍ വിയന്നയിലെ പ്രധാന ജൂതപ്പള്ളി( സിനഗോഗ്)ക്കു സമീപം ആറിടങ്ങളിലായി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. ചൊവ്വാഴ്ച  ഒരു മാസത്തെ കൊറോണ ലോക്ഡൗണ്‍ തുടങ്ങും മുന്‍പ് ആഘോഷിക്കാന്‍ റസ്‌റ്റോറന്റുകളിലും ബാറുകളിലും എത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം.  രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്, നെഹാമ്മര്‍ പറഞ്ഞു.

വിയന്ന ആക്രമണത്തെത്തുടര്‍ന്ന് ജനത്തിരക്കുള്ള സ്ഥലങ്ങളിലും സുപ്രധാന കേന്ദ്രങ്ങളിലും ആസ്ട്രിയന്‍ സര്‍ക്കാര്‍ നൂറു കണക്കിന് പോലീസുകാരെ  വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുമുണ്ട്.

അല്‍ബേനിയന്‍ വംശജനായ, വിയന്നയില്‍ ജനിച്ചു വളര്‍ന്ന ഐഎസ് അനുഭാവിയാണ് ഭീകരനെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.  സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയ 20 പേരില്‍ ഒരുവനാണ്.  

യന്ത്രത്തോക്കുകൊണ്ട് ഇയാള്‍ വെടിയുതിര്‍ക്കുന്നത് കണ്ടവരുണ്ട്. കുറഞ്ഞത് നൂറു റൗണ്ടെങ്കിലും അയാള്‍ വെടിവച്ചിട്ടുണ്ട്., ദൃക്‌സാക്ഷികള്‍  പറഞ്ഞു.  സംഭവത്തിന്റെ രണ്ടായിരത്തോളം വീഡിയോ കളാണ്  നാട്ടുകാര്‍ പോലീസിന്  കൈമാറിയിട്ടുള്ളത്.  ജനങ്ങള്‍ ഫോണുകളില്‍  എടുത്തവയാണിത്.  സംഭവത്തെ ഇന്ത്യയും ഫ്രാന്‍സും യുഎസും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

ആസ്ട്രിയയ്‌ക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യ; ഒപ്പമുണ്ട്: മോദി

ന്യൂദല്‍ഹി: വിയന്നയില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആപല്‍ഘട്ടത്തില്‍ ഇന്ത്യ ആസ്ട്രിയയ്‌ക്ക് ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭീകരാക്രമണത്തില്‍ അതീവ ദുഃഖിതനാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസും, മോദി സന്ദേശത്തില്‍ തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.