Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം ജില്ലയില്‍ പണിതീരാതെ 3000 വീടുകള്‍

...സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 pm IST
in Kollam
അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

കൊല്ലം: ‘….സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്….’

വീട് നിര്‍മാണം അനിശ്ചിതത്വത്തിലായ കണ്ണനല്ലൂര്‍ സ്വദേശിയുടെ വാക്കുകളാണിത്. ജില്ലയില്‍ ഇത്തരത്തില്‍ പണിതീരാതെ കിടക്കുന്നത് ഏകദേശം മൂവായിരം വീടുകളാണ്. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍മേഖലയിലാണ്. ആയൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂര്‍, കടയ്‌ക്കല്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്.

നിര്‍മാണത്തിനുള്ള തുക അധികരിച്ച് പുതിയ എസ്റ്റിമേറ്റ് നല്‍കുന്നതോടെ കരാറുകാരനുമായി വഴക്കടിക്കുകയാണ് മിക്കവരും. തങ്ങളുടെ നിയന്ത്രണത്തിലല്ല നിര്‍മാണസാമഗ്രികളുടെ വിലയെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് കരാറുകാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനിടയിലാണ് കരാറുകാര്‍ക്കും വീടുവയ്‌ക്കുന്നവര്‍ക്കും മുന്നില്‍ ഇടിത്തീപോലെ സിമന്റ് വിലവര്‍ധന വന്നുപതിച്ചത്.

രണ്ടുമാസത്തിനിടയില്‍ സിമന്റ് വിലയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതോടെ അനുബന്ധനിര്‍മാണ വസ്തുക്കളായ സിമന്റ് കട്ടയ്‌ക്ക് 37 രൂപയായി. എം സാന്റ് വില 30 ശതമാനമാണ് കൂടിയത്. ക്രഷറുകള്‍ക്ക് തോന്നുംപടിയാണ് ആഴ്ചതോറും വില കൂട്ടുന്നത്. മെറ്റലിനും പാറയ്‌ക്കും ക്രമാതീതമായി വില ഉയരുകയാണ്. ഇതിന് പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടം പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുകയാണെന്ന് കരാറുകാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നതില്‍ തടസം

കോവിഡ് ഭീതി ജനങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കൂടുതലായി എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കരാറുകാര്‍.

നാട്ടില്‍നിന്നും തിരിച്ചെത്താന്‍ തയ്യാറായി നിരവധിപേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കാവശ്യമായ താമസസൗകര്യം ഒരുക്കി നല്‍കുന്നതിന് പഴയതുപോലെ സാധിക്കില്ല. പ്രദേശവാസികളെല്ലാം കോവിഡ് ഭയത്താല്‍ അവരെ താമസിപ്പിക്കാന്‍ തടസവാദങ്ങളുയര്‍ത്തുകയാണ്. കൂടാതെ പോലീസും ആരോഗ്യവകുപ്പും പലപ്പോഴും കര്‍ശനനിലപാടുമായി ബുദ്ധിമുട്ടിക്കുന്നു. 40 ശതമാനം പേരാണ് നിര്‍മാണമേഖലയില്‍ ഇപ്പോഴുള്ള ഇതരസംസ്ഥാനക്കാര്‍. ബാക്കി വരുന്ന 60 ശതമാനം പണിക്കാരെയും മലയാളികളില്‍ നിന്നും കണ്ടെത്തുകയാണ്.

പക്ഷേ ഇതരസംസ്ഥാനക്കാരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്.

Tags: constructionhouse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.