Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് അന്നവര്‍ കാശ്മീരിലെ ഹിന്ദുക്കളെ കൊന്നൊടുക്കി; പാക് ക്രൂരത ലോകത്തെ ഓര്‍മിപ്പിച്ച് യൂറോപ്യന്‍ ഗവേഷക സംഘടന

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 03:37 pm IST
inWorld

ആംസ്റ്റര്‍ഡാം: എഴുപത്തിമൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് ജമ്മു കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ഇപ്പോഴും അതേ നീക്കങ്ങള്‍ തുടരുകയാണെന്ന് ആഗോള സമൂഹത്തെ ഓര്‍മപ്പെടുത്തി യൂറോപ്യന്‍ ബൗദ്ധിക സംഘടന. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇഎഫ്എസ്എഎസ്) എന്ന രാജ്യാന്തര സംഘടനയാണ് കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങള്‍ എന്ന വിശേഷണത്തോടെ 1947 ഒക്‌ടോബര്‍ 21, 22 ദിവസങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. മുപ്പത്തയ്യായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്‌ക്ക് ഹിന്ദുക്കളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് ഇസ്ലാമിക അക്രമികള്‍ കൂട്ടക്കൊല ചെയ്തു.  

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി. ഏഴു പതിറ്റാണ്ടു മുമ്പ് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് ജിന്നയുടെ അറിവോടെ പാക് സൈന്യം തുടക്കമിടുകയായിരുന്നു. എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും പാക് സൈന്യവും സര്‍ക്കാരും ഇതു തുടരുന്നത് അത്ഭുതപ്പെടുത്തുന്നു, ഇഎഫ്എസ്എഎസ് പഠനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ അടിസ്ഥാന ഘടനയും പാരമ്പര്യവും ആക്രമണത്തിലൂടെ അട്ടിമറിക്കാനുള്ള പാക്കിസ്ഥാന്റെ ആദ്യ ശ്രമമെന്നാണ് ഈ സംഭവത്തെ ഇഎഫ്എസ്എഎസ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക അധിനിവേശത്തിലൂടെ കശ്മീരിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാനും പാക്കിസ്ഥാന് ഈ നീക്കത്തിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പാക് സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനായിരുന്നു ഓപ്പറേഷന്‍ ഗുല്‍മാര്‍ഗിന്റെ ചുമതല. ഗോത്രവര്‍ഗക്കാരായ മുസ്ലീങ്ങളെ കശ്മീരിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു പദ്ധതി. പാക്കിസ്ഥാനിലെ അന്നത്തെ ധനകാര്യമന്ത്രി ഗുലാം മുഹമ്മദ് ഖജനാവില്‍ നിന്ന് ഔദ്യോഗികമായിത്തന്നെ മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് നടപ്പാക്കാന്‍ അനുവദിച്ചത്. ഒക്‌ടോബര്‍ 22ന് അക്രമം എന്നു തീരുമാനിച്ചത് അക്ബര്‍ ഖാനാണ്. അക്രമികളോട് ഒക്‌ടോബര്‍ 18ന് അബോട്ടാബാദില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ ആയുധങ്ങളുമായി അതിര്‍ത്തിയില്‍ എത്തിച്ചു. 21, 22 തീയതികളിലായി ഇവരെ കശ്മീരിലേക്ക് കടത്തിവിട്ടു.  

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂട്ടക്കൊലയായിരുന്നു. ഹിന്ദുകളേയും സിഖുകാരെയും തെരഞ്ഞുപിടിച്ച് കഴുത്തറത്തു. ഇതു തടയാന്‍ ശ്രമിച്ച ചില മുസ്ലീങ്ങളെയും അക്രമികള്‍ വധിച്ചു. ആയിരക്കണക്കിനു സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തി. ഒക്‌ടോബര്‍ 26നു മാത്രം ബാരാമുള്ളയില്‍ 11,000 പേരെ വധിച്ചു. മൊഹ്‌റ പവര്‍ സ്റ്റേഷന്‍ നശിപ്പിച്ച് ശ്രീനഗറിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തി.  

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നിന്ന കശ്മീര്‍ മഹാരാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതമെന്നു കാണിച്ച് കത്തയച്ചു. ഒക്‌ടോബര്‍ 26ന് ലയന കരാര്‍ ഒപ്പുവച്ചു. 27ന് ഇന്ത്യന്‍ സൈന്യം കശ്മീരിലിറങ്ങി അക്രമികളെ തുരത്തി. 1948 നവംമ്പര്‍ ഒന്നിന് സോജി ലാ പാസ് സൈന്യം തിരിച്ചുപിടിച്ചു. 1948ല്‍ ഐക്യരാഷ്‌ട്ര സംഘടനയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിലെ ആദ്യ പ്രധാനമന്ത്രി (പ്രത്യേക അധികാരപ്രകാരം ജമ്മു കശ്മീരിന് അന്നു പ്രധാനമന്ത്രിയായിരുന്നു) ഷെയിഖ് അബ്ദുള്ള പാക് ക്രൂരതയെക്കുറിച്ച് വിവരിച്ചിരുന്നു.

Tags: pakistanകശമീര്‍JihadപിഒകെMuhammad Ali JinnahShaukat Hayat KhanOperation Gulmarg
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.