Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് അന്നവര്‍ കാശ്മീരിലെ ഹിന്ദുക്കളെ കൊന്നൊടുക്കി; പാക് ക്രൂരത ലോകത്തെ ഓര്‍മിപ്പിച്ച് യൂറോപ്യന്‍ ഗവേഷക സംഘടന

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 03:37 pm IST
in World

ആംസ്റ്റര്‍ഡാം: എഴുപത്തിമൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് ജമ്മു കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ഇപ്പോഴും അതേ നീക്കങ്ങള്‍ തുടരുകയാണെന്ന് ആഗോള സമൂഹത്തെ ഓര്‍മപ്പെടുത്തി യൂറോപ്യന്‍ ബൗദ്ധിക സംഘടന. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇഎഫ്എസ്എഎസ്) എന്ന രാജ്യാന്തര സംഘടനയാണ് കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങള്‍ എന്ന വിശേഷണത്തോടെ 1947 ഒക്‌ടോബര്‍ 21, 22 ദിവസങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. മുപ്പത്തയ്യായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്‌ക്ക് ഹിന്ദുക്കളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് ഇസ്ലാമിക അക്രമികള്‍ കൂട്ടക്കൊല ചെയ്തു.  

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി. ഏഴു പതിറ്റാണ്ടു മുമ്പ് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് ജിന്നയുടെ അറിവോടെ പാക് സൈന്യം തുടക്കമിടുകയായിരുന്നു. എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും പാക് സൈന്യവും സര്‍ക്കാരും ഇതു തുടരുന്നത് അത്ഭുതപ്പെടുത്തുന്നു, ഇഎഫ്എസ്എഎസ് പഠനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ അടിസ്ഥാന ഘടനയും പാരമ്പര്യവും ആക്രമണത്തിലൂടെ അട്ടിമറിക്കാനുള്ള പാക്കിസ്ഥാന്റെ ആദ്യ ശ്രമമെന്നാണ് ഈ സംഭവത്തെ ഇഎഫ്എസ്എഎസ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക അധിനിവേശത്തിലൂടെ കശ്മീരിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാനും പാക്കിസ്ഥാന് ഈ നീക്കത്തിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പാക് സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനായിരുന്നു ഓപ്പറേഷന്‍ ഗുല്‍മാര്‍ഗിന്റെ ചുമതല. ഗോത്രവര്‍ഗക്കാരായ മുസ്ലീങ്ങളെ കശ്മീരിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു പദ്ധതി. പാക്കിസ്ഥാനിലെ അന്നത്തെ ധനകാര്യമന്ത്രി ഗുലാം മുഹമ്മദ് ഖജനാവില്‍ നിന്ന് ഔദ്യോഗികമായിത്തന്നെ മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് നടപ്പാക്കാന്‍ അനുവദിച്ചത്. ഒക്‌ടോബര്‍ 22ന് അക്രമം എന്നു തീരുമാനിച്ചത് അക്ബര്‍ ഖാനാണ്. അക്രമികളോട് ഒക്‌ടോബര്‍ 18ന് അബോട്ടാബാദില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ ആയുധങ്ങളുമായി അതിര്‍ത്തിയില്‍ എത്തിച്ചു. 21, 22 തീയതികളിലായി ഇവരെ കശ്മീരിലേക്ക് കടത്തിവിട്ടു.  

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂട്ടക്കൊലയായിരുന്നു. ഹിന്ദുകളേയും സിഖുകാരെയും തെരഞ്ഞുപിടിച്ച് കഴുത്തറത്തു. ഇതു തടയാന്‍ ശ്രമിച്ച ചില മുസ്ലീങ്ങളെയും അക്രമികള്‍ വധിച്ചു. ആയിരക്കണക്കിനു സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തി. ഒക്‌ടോബര്‍ 26നു മാത്രം ബാരാമുള്ളയില്‍ 11,000 പേരെ വധിച്ചു. മൊഹ്‌റ പവര്‍ സ്റ്റേഷന്‍ നശിപ്പിച്ച് ശ്രീനഗറിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തി.  

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നിന്ന കശ്മീര്‍ മഹാരാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതമെന്നു കാണിച്ച് കത്തയച്ചു. ഒക്‌ടോബര്‍ 26ന് ലയന കരാര്‍ ഒപ്പുവച്ചു. 27ന് ഇന്ത്യന്‍ സൈന്യം കശ്മീരിലിറങ്ങി അക്രമികളെ തുരത്തി. 1948 നവംമ്പര്‍ ഒന്നിന് സോജി ലാ പാസ് സൈന്യം തിരിച്ചുപിടിച്ചു. 1948ല്‍ ഐക്യരാഷ്‌ട്ര സംഘടനയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിലെ ആദ്യ പ്രധാനമന്ത്രി (പ്രത്യേക അധികാരപ്രകാരം ജമ്മു കശ്മീരിന് അന്നു പ്രധാനമന്ത്രിയായിരുന്നു) ഷെയിഖ് അബ്ദുള്ള പാക് ക്രൂരതയെക്കുറിച്ച് വിവരിച്ചിരുന്നു.

Tags: pakistanകശമീര്‍JihadപിഒകെMuhammad Ali JinnahShaukat Hayat KhanOperation Gulmarg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.