Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് അന്നവര്‍ കാശ്മീരിലെ ഹിന്ദുക്കളെ കൊന്നൊടുക്കി; പാക് ക്രൂരത ലോകത്തെ ഓര്‍മിപ്പിച്ച് യൂറോപ്യന്‍ ഗവേഷക സംഘടന

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 03:37 pm IST
in World

ആംസ്റ്റര്‍ഡാം: എഴുപത്തിമൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് ജമ്മു കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ഇപ്പോഴും അതേ നീക്കങ്ങള്‍ തുടരുകയാണെന്ന് ആഗോള സമൂഹത്തെ ഓര്‍മപ്പെടുത്തി യൂറോപ്യന്‍ ബൗദ്ധിക സംഘടന. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇഎഫ്എസ്എഎസ്) എന്ന രാജ്യാന്തര സംഘടനയാണ് കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങള്‍ എന്ന വിശേഷണത്തോടെ 1947 ഒക്‌ടോബര്‍ 21, 22 ദിവസങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. മുപ്പത്തയ്യായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്‌ക്ക് ഹിന്ദുക്കളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് ഇസ്ലാമിക അക്രമികള്‍ കൂട്ടക്കൊല ചെയ്തു.  

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി. ഏഴു പതിറ്റാണ്ടു മുമ്പ് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് ജിന്നയുടെ അറിവോടെ പാക് സൈന്യം തുടക്കമിടുകയായിരുന്നു. എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും പാക് സൈന്യവും സര്‍ക്കാരും ഇതു തുടരുന്നത് അത്ഭുതപ്പെടുത്തുന്നു, ഇഎഫ്എസ്എഎസ് പഠനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ അടിസ്ഥാന ഘടനയും പാരമ്പര്യവും ആക്രമണത്തിലൂടെ അട്ടിമറിക്കാനുള്ള പാക്കിസ്ഥാന്റെ ആദ്യ ശ്രമമെന്നാണ് ഈ സംഭവത്തെ ഇഎഫ്എസ്എഎസ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക അധിനിവേശത്തിലൂടെ കശ്മീരിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാനും പാക്കിസ്ഥാന് ഈ നീക്കത്തിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പാക് സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനായിരുന്നു ഓപ്പറേഷന്‍ ഗുല്‍മാര്‍ഗിന്റെ ചുമതല. ഗോത്രവര്‍ഗക്കാരായ മുസ്ലീങ്ങളെ കശ്മീരിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു പദ്ധതി. പാക്കിസ്ഥാനിലെ അന്നത്തെ ധനകാര്യമന്ത്രി ഗുലാം മുഹമ്മദ് ഖജനാവില്‍ നിന്ന് ഔദ്യോഗികമായിത്തന്നെ മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് നടപ്പാക്കാന്‍ അനുവദിച്ചത്. ഒക്‌ടോബര്‍ 22ന് അക്രമം എന്നു തീരുമാനിച്ചത് അക്ബര്‍ ഖാനാണ്. അക്രമികളോട് ഒക്‌ടോബര്‍ 18ന് അബോട്ടാബാദില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ ആയുധങ്ങളുമായി അതിര്‍ത്തിയില്‍ എത്തിച്ചു. 21, 22 തീയതികളിലായി ഇവരെ കശ്മീരിലേക്ക് കടത്തിവിട്ടു.  

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂട്ടക്കൊലയായിരുന്നു. ഹിന്ദുകളേയും സിഖുകാരെയും തെരഞ്ഞുപിടിച്ച് കഴുത്തറത്തു. ഇതു തടയാന്‍ ശ്രമിച്ച ചില മുസ്ലീങ്ങളെയും അക്രമികള്‍ വധിച്ചു. ആയിരക്കണക്കിനു സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തി. ഒക്‌ടോബര്‍ 26നു മാത്രം ബാരാമുള്ളയില്‍ 11,000 പേരെ വധിച്ചു. മൊഹ്‌റ പവര്‍ സ്റ്റേഷന്‍ നശിപ്പിച്ച് ശ്രീനഗറിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തി.  

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നിന്ന കശ്മീര്‍ മഹാരാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതമെന്നു കാണിച്ച് കത്തയച്ചു. ഒക്‌ടോബര്‍ 26ന് ലയന കരാര്‍ ഒപ്പുവച്ചു. 27ന് ഇന്ത്യന്‍ സൈന്യം കശ്മീരിലിറങ്ങി അക്രമികളെ തുരത്തി. 1948 നവംമ്പര്‍ ഒന്നിന് സോജി ലാ പാസ് സൈന്യം തിരിച്ചുപിടിച്ചു. 1948ല്‍ ഐക്യരാഷ്‌ട്ര സംഘടനയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിലെ ആദ്യ പ്രധാനമന്ത്രി (പ്രത്യേക അധികാരപ്രകാരം ജമ്മു കശ്മീരിന് അന്നു പ്രധാനമന്ത്രിയായിരുന്നു) ഷെയിഖ് അബ്ദുള്ള പാക് ക്രൂരതയെക്കുറിച്ച് വിവരിച്ചിരുന്നു.

Tags: pakistanകശമീര്‍JihadപിഒകെMuhammad Ali JinnahShaukat Hayat KhanOperation Gulmarg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.