Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

അമരത നേടിയ ഗായകന്‍

ശങ്കരാഭരണം പോലെ മഹത്തായ സംഗീത സൃഷ്ടിയുടെ സൗന്ദര്യം, അതിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന പ്രധാന സവിശേഷത, ആവിഷ്‌കരണത്തിന്റെ അവിശ്വസനീയ യാത്രയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പു തന്നെ. ഈ യാത്രയിലേക്ക് എന്നെ വലിച്ച് അടുപ്പിക്കുകയും, ആദ്യ ചുവടുകള്‍ വയ്‌പ്പിക്കുകയും ചെയ്തതില്‍ പ്രഥമവും പ്രധാനവുമായ പങ്കു വഹിച്ചത് എസ്പിബി പാടിയ പാട്ടുകളായിരുന്നു. കുറഞ്ഞത് 12 പ്രാവശ്യമെങ്കിലും ഞാന്‍ ആ സിനിമ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. റെസ്നിക്കും ഹാലിഡെയും രചിച്ച ഊര്‍ജ്ജതന്ത്രത്തിലെ മൗലിക ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുന്നതിനു സമാനമാണ് ഈ അനുഭവം എന്ന് എനിക്കു തോന്നുന്നു. ഓരോ പ്രാവശ്യവും കാണുമ്പോള്‍ ഞാന്‍ അതില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയും എന്തുകൊണ്ട് ഇക്കാര്യം ഇതിനു മുന്‍പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അത്ഭുതപ്പെടുകയും ചെയ്യും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 7, 2020, 03:27 pm IST
in Music

എസ്. പി. ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകന്റെ ആകസ്മിക വേര്‍പാട് ഇപ്പോള്‍ എന്നില്‍ ഉണര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാട്ടുകളെ പ്രണയിച്ചുകൊണ്ട് പ്രൈമറി സ്‌കൂള്‍ കാലത്തു തുടങ്ങിയ എന്റെ സംഗീത സഞ്ചാരത്തെക്കുറിച്ചുള്ള  സ്മരണകളാണ്. 16 ഭാഷകളിലായി 40,000 ഗാനങ്ങള്‍ പാടിയ എസ്പിബി, ഒരു തെലുങ്ക് സിനിമയ്‌ക്കു വേണ്ടി പാടിയ ആറു പാട്ടുകളിലൂടെ മാത്രം ഇന്നും എന്നില്‍ ജീവിക്കുന്നു. സംഗീതത്തിന്റെ അതുല്യ ശക്തിയെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍  എന്നില്‍  അടയാളപ്പെടുത്തിയത്  ഈ ഗാനങ്ങളാണ്.

ദക്ഷിണേന്ത്യക്കാരായ നമ്മില്‍ അനേകര്‍ക്കും എസ്പിബി എന്നാല്‍ ആദ്യം ഓര്‍മ്മ വരിക തെലുങ്ക് സിനിമയായ ശങ്കരാഭരണമാണ്. തമിഴ് എന്റെ മാതൃഭാഷയാണെങ്കിലും, ഈ തെലുങ്ക് സിനിമയില്‍ എസ്പിബി ആലപിച്ച ശ്രുതിമധുരങ്ങളായ ആ ഗാനങ്ങള്‍ എന്റെ ചെറുമനസ്സില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തി. അന്ന് കര്‍ണാടക സംഗീതം എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങി ആരും പഠിച്ചിട്ടില്ലാത്ത ഭാഷകള്‍ പോലെയായിരുന്നു.  എന്തുകൊണ്ടാണ് ഈ ഗാനങ്ങള്‍ എന്റെ ഇളംമനസ്സില്‍ ഇത്ര തീവ്രമായ സ്വാധീനം ചെലുത്തിയതെന്ന് ഇന്ന് അത്ഭുതത്തോടെ ആലോചിക്കുമ്പോള്‍ മനസ്സിലാകുന്നു, സിനിമയും അതിലെ സംഗീതവും  വിളക്കും തിരിയും പോലെ പരസ്പര പൂരകങ്ങളാണ്. എന്നെ അത് അതുല്യമായി  ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ശങ്കരാഭരണം പോലെ മഹത്തായ സംഗീത സൃഷ്ടിയുടെ സൗന്ദര്യം, അതിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന പ്രധാന സവിശേഷത,  ആവിഷ്‌കരണത്തിന്റെ അവിശ്വസനീയ യാത്രയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പു തന്നെ.  ഈ യാത്രയിലേക്ക് എന്നെ വലിച്ച് അടുപ്പിക്കുകയും, ആദ്യ ചുവടുകള്‍ വയ്‌പ്പിക്കുകയും ചെയ്തതില്‍  പ്രഥമവും പ്രധാനവുമായ പങ്കു വഹിച്ചത്  എസ്പിബി പാടിയ പാട്ടുകളായിരുന്നു. കുറഞ്ഞത് 12 പ്രാവശ്യമെങ്കിലും ഞാന്‍ ആ സിനിമ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. റെസ്നിക്കും ഹാലിഡെയും രചിച്ച  ഊര്‍ജ്ജതന്ത്രത്തിലെ മൗലിക ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുന്നതിനു സമാനമാണ് ഈ അനുഭവം എന്ന് എനിക്കു തോന്നുന്നു. ഓരോ പ്രാവശ്യവും  കാണുമ്പോള്‍  ഞാന്‍ അതില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയും എന്തുകൊണ്ട് ഇക്കാര്യം ഇതിനു മുന്‍പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന്  അത്ഭുതപ്പെടുകയും ചെയ്യും.

ആ സിനിമയിലെ ഏതെങ്കിലും  അനശ്വര ഗാനം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന  ഓരോ സന്ദര്‍ഭത്തിലും ആ സിനിമയിലേക്ക് ഞാന്‍ വലിച്ച് അടുപ്പിക്കപ്പെടുകയാണ്. ഓരോ പ്രാവശ്യവും അതു കേള്‍ക്കുമ്പോള്‍ ആ വരികളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കു പ്രേരണയാകുന്നത്, ആ ഗാനത്തില്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിസ്മയകരമായ ഭക്തിയാണ്. ഗാനം ശ്രവിക്കുകയും അതിലെ വരികളുടെ അര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുന്നത് വീണ്ടും സിനിമാ കാണാനും, ആ ഗാനസന്ദര്‍ഭം കൂടുതല്‍ മനസ്സിലാക്കാനുമുള്ള എന്റെ അഭിവാഞ്ഛയെ തീവ്രമാക്കിയതേയുള്ളൂ. ഈ പ്രക്രിയ, അതായത് സംഗീതത്തിന്റെ സ്വരമാധുരിയില്‍ നിന്ന് അതിന്റെ അര്‍ത്ഥത്തിലേക്കും, തുടര്‍ന്ന്്് സിനിമയിലെ ഗാന സന്ദര്‍ഭത്തിലേക്കുമുള്ള യാത്ര, എന്നെ അത്യധികം സമ്പന്നമാക്കിയ വ്യക്തിഗത പര്യടനമായിരുന്നു. കാരണം ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമുക്കു പൈതൃകമായി ലഭിച്ചിരിക്കുന്ന അഗാധമായ ആദ്ധ്യാത്മിക മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ അതാണ് എന്നെ സഹായിച്ചത്.

ആ സിനിമയില്‍ അവസാന ഗാനത്തിലെ ഒരു ഖണ്ഡിക ഈ ആധ്യാത്മിക പാരമ്പര്യത്തിന്റെ സത്ത വളരെ സുന്ദരമായി ഉള്‍ക്കൊള്ളുന്നതാണ്. സ്വര്‍ഗത്തെയും അതിനെ പ്രാപിക്കാനുള്ള  അനന്ത വഴികളെയും വാഴ്‌ത്തുമ്പോള്‍,  നിങ്ങളുടെ ആയിരം ഗീതികള്‍,  പ്രാപഞ്ചിക അന്ധകാരത്തിന്റെ  ബന്ധനങ്ങളില്‍ നിന്നു മോചിപ്പിക്കുന്ന അനന്തമായ രാഗങ്ങള്‍ പോലെയാണ്. ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളായ ദിവ്യ സംഗീതം (നാദബ്രഹ്മം) നിസ്വാര്‍ത്ഥ പ്രവൃത്തി (കര്‍മയോഗ) ഉത്തമ ജ്ഞാനനിഷ്ഠ (ജ്ഞാന യോഗ) അല്ലെങ്കില്‍ കറയില്ലാത്ത ഭക്തി (ഭക്തിയോഗ) ഒരു ധര്‍മസിദ്ധാന്തമാണ്. അതിന്റെ ഭ്രൂണത്തില്‍ ഉള്‍ക്കൊള്ളുന്ന സത്യം അഥവാ ദൈവികതയെ പ്രാപിക്കാന്‍ ഏതെങ്കിലും മതത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ സാധിക്കും.

ഈ പശ്ചാത്തലത്തില്‍,  ഇന്ത്യന്‍ ധാര്‍മികത എന്നത് അതിന്റെ പാശ്ചാത്യ സങ്കല്‍പ്പത്തില്‍ നിന്നു വിഭിന്നമാണ് എന്നു വ്യക്തിപരമായി ഞാന്‍ മനസ്സിലാക്കുന്നു. നിഗൂഢവും എന്നാല്‍ നിര്‍ണായകവുമായ വൈജാത്യങ്ങള്‍ സംഖ്യകളിലെ പൂജ്യവും ഒന്നും തമ്മിലുള്ള വ്യത്യാസത്തിനു സമാനമാണ്. അടുത്താണ് എങ്കിലും അതീന്ദ്രിയമായി ഈ സംഖ്യകള്‍ വിപരീതങ്ങളാണ്. പൂജ്യത്തില്‍ ഒന്നുമില്ല, എന്നാല്‍ ഒന്നിന് പൂര്‍ണതയുണ്ട്. പാശ്ചാത്യ സങ്കല്‍പ്പം പൂ

ജ്യത്തിനു സദൃശമാണ്. അതായത് മതമില്ല. എന്നാല്‍  ഇന്ത്യന്‍ മതേതര സങ്കല്‍പ്പം ഒന്നിനു തുല്യമാണ്. അതായത് എല്ലാ മതങ്ങളുടെയും മാര്‍ഗങ്ങളുടെയും  വിശ്വാസങ്ങളുടെയും ഭക്തിയുടെയും പൂര്‍ണതയെ സ്വീകരിക്കുന്നു. സമഗ്രമായതിനാല്‍ ഇന്ത്യന്‍ സങ്കല്‍പ്പം അവയ്‌ക്കു തമ്മില്‍ ഭിന്നതയുണ്ടാക്കുന്നില്ല.

ആ സിനിമയുടെ ശീര്‍ഷക ഗാനം പോലും നമ്മുടെ ആധ്യത്മികതയുടെ സൂക്ഷ്മാംശങ്ങള്‍ ഉള്‍ക്കൊള്ളുകയും ഒരാളുടെ പുണ്യങ്ങളില്‍ സംഗീതത്തിന്റെ പങ്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ആ ഗാനത്തിലെ ഒരു പ്രധാന ഖണ്ഡിക വിവരിക്കുന്നത് ഇങ്ങനെയാണ്: ഗാനം എന്നാല്‍ ജീവനാണ്, അതുപോലെ  സത്തയും. അദൈ്വത സിദ്ധിക്കുള്ള, അദൈ്വതം അല്ലെങ്കില്‍ ദ്വന്ദമില്ലായ്‌മ  നേടാനുള്ള കോവണിയാണ്. ഇവിടെ ആരാധകനും മൂര്‍ത്തിയും പരസ്പരം ലയിക്കുന്നു. അമരത്വലബ്ധി എന്നത്  സത്വഗുണം നേടാന്‍  സാധന അല്ലെങ്കില്‍ തപസ്സ് ചെയ്യുന്നതാണ്. ഇത് തന്നില്‍ തന്നെയും അതുവഴി പ്രപഞ്ചത്തിലും മറ്റെല്ലാ ജീവികളിലുമുള്ള നന്മകളുടെ ലയമാണ്. സത്യശോധന ശാശ്വത സത്യാന്വേഷണമാണ്.

എസ്പിബിയുടെ ഗാനങ്ങള്‍ ഇങ്ങനെ വിവിധ വഴികളിലൂടെ ഈ സിനിമയെ ധാര്‍മികമായി ഉയര്‍ത്തുന്നു. ശങ്കരാ നാദശരീരാപരാ എന്ന ഗാനത്തെ പിടിച്ചടക്കിയിരിക്കുന്ന ഭക്തി നോക്കുക. ഈ ഗാനം ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും  അതില്‍ അടങ്ങിയിരിക്കുന്ന കേവലഭക്തി കൊണ്ടു മാത്രമല്ല,  ഈശ്വരനോടുള്ള ശുദ്ധമായ ഭക്തിയുടെ ശക്തമായ സ്വാധീനം കൊണ്ടും എന്റെ മനസ്സ് ഇളകുന്നു.  ശങ്കരാ,  ഇന്ദ്രിയഗോചരമല്ലാത്ത പ്രപഞ്ച ചലനത്തിന്റെ അത്ഭുതകരവും സമൂര്‍ത്തവുമായ ഓങ്കാര രൂപമേ, എന്നു പാടിക്കൊണ്ട്, ജാതി വര്‍ഗ്ഗ അടിസ്ഥാനത്തില്‍ ഇന്നത്തെ സമൂഹം മനുഷ്യരോട് വിവേചനം കാണിക്കുന്ന പ്രവൃത്തി അരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എസ്പിബി. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ മേഘഗര്‍ജ്ജനം പോലെയുള്ള ദൈവിക എതിര്‍പ്പ് അധികം ആര്‍ക്കും സാധിക്കാത്ത അവിശ്വസനീയമായ ഉയര്‍ന്ന സ്വരാരോഹോണത്തില്‍ അദ്ദേഹം ആലപിക്കുന്നു.  സാമൂഹിക വിമര്‍ശനങ്ങളെ അവഗണിച്ച് ഒരാളുടെ ബോധ്യങ്ങള്‍ക്കനുസൃതമായി അയാളുടെ മാന്യമായ ഇടപെടലുകള്‍ അയാളുടെ മാര്‍ഗ്ഗത്തില്‍ വരുന്നതാണ് ആ ഗാനത്തിന്റെ സന്ദര്‍ഭം. എല്ലാറ്റിനുമുപരി ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്കു മുന്നിലും ദൈവത്തിന്റെ മുന്നിലും  ഉത്തരം പറഞ്ഞേ മതിയാവൂ. നിസ്വാര്‍ത്ഥ സേവനം എന്ന പുണ്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ചിത്രത്തില്‍ എസ്പി

ബി പാടിയ അവസാന ഗാനം. അങ്ങയെ സേവിക്കാന്‍ ഇത്തരത്തില്‍ ഒരു മഹാഭാഗ്യം എനിക്കിനി എന്നെങ്കിലും ഉണ്ടാകുമോ. എല്ലാ പൊതു പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം വലിയ അര്‍ത്ഥവും പ്രസക്തിയുമുള്ള വരികളാണ് ഇത്. കാരണം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ദൈവികമായ ഒരു മാനദണ്ഡം ഉണ്ട്. അതിനാല്‍ ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുക, അതാണ് പരമമായ ഈശ്വര സേവ.

പ്രബോധനപരമായ ഈ സിനിമയ്‌ക്കും, അതിലെ ദൈവികമായ സംഗീതങ്ങള്‍ക്കും മധ്യേയുള്ള അവിഭാജ്യമായ പരസ്പര പൂരകത്വം നല്‍കാന്‍ പ്രിയ എസ്പിബി അങ്ങ് അങ്ങയുടെ തന്നെ വാക്കുകളില്‍ ജീവിച്ച്  അമരത്വം പ്രാപിച്ചിരിക്കുന്നു. ഇത്തരം ജീവിതങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയാണ്, അല്ലാതെ വിലപിക്കപ്പെടേണ്ടവയല്ല.

ഡോ.കെ.വി. സുബ്രഹ്മണ്യന്‍

Tags: singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.