Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവ-ബുദ്ധ ദര്‍ശനങ്ങളുടെ സംയോജനത്തിലൂടെ പുതിയ ദിശ കൈവരും; അടല്‍ തുരങ്കം ജനങ്ങളുടെ ജീവിതം മാറ്റിമറിയ്‌ക്കും: നരേന്ദ്രമോദി

വിനോദസഞ്ചാര മേഖലയ്‌ക്കും തൊഴിലവസരങ്ങള്‍ക്കും പ്രോത്സാഹനം പ്രദേശത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 06:44 pm IST
in India

സിംല: അടല്‍ തുരങ്കത്തിന്റെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറാന്‍ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേവ ദര്‍ശനത്തിന്റെയും ബുദ്ധ ദര്‍ശനത്തിന്റെയും സംയോജനത്തിലൂടെ ലഹൗല്‍ – സ്പിതി മേഖലയ്‌ക്ക് പുതിയ ദിശ കൈവരും അടല്‍ തുരങ്കം ജനങ്ങളുടെ ജീവിതം മാറ്റിമറിയ്‌ക്കും. തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

വികസനത്തിന്റെ നേട്ടം ഓരോ പൗരനിലുമെത്തിച്ചേരണമെന്ന സര്‍ക്കാറിന്റെ പ്രതിബദ്ധത അടല്‍ തുരങ്കത്തിലൂടെ പ്രതിധ്വനിക്കുന്നു. വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്നതിന്റെ അടിസ്ഥാനത്തിലാകണം നയങ്ങള്‍ രൂപീകരിക്കേണ്ടത്. നരേന്ദ്രമോദി പറഞ്ഞു. തുരങ്കത്തിന്റെ പരിവര്‍ത്തനാത്മക സ്വാധീനം സംഘടനയുടെ ‘കാര്യകര്‍ത്ത’ ആയിരുന്ന സമയത്ത് റോഹ്തങിലൂടെയുള്ള ദീര്‍ഘമായ യാത്രയും ശൈത്യകാലത്ത് റോഹ്തങ് തുരങ്കം അടയ്‌ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധിയും പ്രധാനമന്ത്രി ഓര്‍മിച്ചു. 

അക്കാലത്ത് താകൂര്‍ സെന്‍ നേഗിയുമായുള്ള തന്റെ സംവാദവും അദ്ദേഹം ഓര്‍മിച്ചു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഈ ബുദ്ധിമുട്ടുകളെപ്പറ്റിയെല്ലാം അറിവുണ്ടായിരുന്നതായും അതുകൊണ്ടാണ് 2002 ല്‍ അദ്ദേഹം ഈ തുരങ്കം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. 9 കിലോമീറ്റര്‍ തുരങ്കത്തിലൂടെ, 45 – 46 കിലോമീറ്റര്‍ ദൂരം കുറയ്‌ക്കാനായി. തുരങ്കത്തിന്റെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറാന്‍ പോവുകയാണ്. ലഹൗല്‍ – സ്പിതി, പന്‍ഗി എന്നിവിടങ്ങളിലെ കര്‍ഷകര്‍, പഴം കച്ചവടക്കാര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക്, തുരങ്കം നേട്ടമുണ്ടാക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 പ്രദേശത്തെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചു പോകാതെ, വിപണികളില്‍ വേഗം എത്തിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ, ഇവിടുത്തെ ചന്ദ്രമുഖി ഉരുളക്കിഴങ്ങുകള്‍ പുതിയ വിപണികളിലും കൂടുതല്‍ ആളുകളിലുമെത്തിച്ചേരാന്‍ സഹായിക്കും. ലഹൗല്‍ – സ്പിതി മേഖലയിലെ ഔഷധ സസ്യങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ആഗോളവിപണിയിലെത്തിക്കുന്നതിനും വഴിയൊരുക്കും. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദൂരസ്ഥലത്തേയ്‌ക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാനാകുമെന്നും മോദി പറഞ്ഞു. 

വിനോദസഞ്ചാര മേഖലയ്‌ക്കും തൊഴിലവസരങ്ങള്‍ക്കും പ്രോത്സാഹനം പ്രദേശത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു. ദേവ ദര്‍ശനത്തിന്റെയും ബുദ്ധദര്‍ശനത്തിന്റെയും സംയോജനത്തിലൂടെ പ്രദേശത്തിന് പുതിയ ദിശാഗതി കൈവരും. സ്പിതി താഴ്വരയിലെ താബോ ആശ്രമത്തിലെത്തുന്നതിനുള്ള യാത്ര സുഗമമാക്കാന്‍ തുരങ്കം സഹായിക്കും. പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെയും മറ്റ് ലോക രാജ്യങ്ങളുടെയും ബുദ്ധിസ്റ്റ് കേന്ദ്രമായി ഈ പ്രദേശം മാറും. വിനോദസഞ്ചാര സാധ്യത വര്‍ധിക്കുന്നതോടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അവസാന ലക്ഷ്യത്തിലെത്തിച്ചേരല്‍ രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് അടല്‍ തുരങ്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ചില ആള്‍ക്കാരുടെ രാഷ്‌ട്രീയ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍, മുന്‍കാലങ്ങളില്‍ ലഹൗല്‍ സ്പിതി പോലുള്ള പ്രദേശങ്ങള്‍ തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന്, രാജ്യം ഒരു പുതുചിന്തയില്‍ പ്രവര്‍ത്തിക്കുന്നതായും വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്ന ചിന്തയോടെയാണ് നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ ഏര്‍പ്പെടുത്തിയ രാജ്യത്തെ ജില്ലകളിലൊന്നായ ലഹൗല്‍ – സ്പിതി ഈ മാറ്റത്തിന്റെ വലിയ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിതര്‍, ഗോത്ര ജനത, ഇരകള്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം, പാചകവാതക കണക്ഷന്‍, ശുചിമുറി നിര്‍മാണം, ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയുള്ള ചികിത്സാ സംവിധാനം തുടങ്ങി ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച നടപടികളെ അദ്ദേഹം എടുത്തുപറഞ്ഞു. കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

Tags: narendramodihimalayaമോഡിവാജ്‌പേയിഅടല്‍ തുരങ്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.